തമിഴ് മഹാകവി ഭാരതിയാറിന് കാവി തലപ്പാവ്; പ്രതിഷേധം ശക്തമാകുന്നു
text_fieldsചെന്നൈ: തമിഴ് മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ തലപ്പാവിന് കാവി നിറം നൽകിയതിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമ ാകുന്നു. തമിഴ്നാട്ടിലെ 12ാം ക്ലാസ് തമിഴ് പാഠപുസ്തകത്തിെൻറ കവർചിത്രത്തിൽ നൽകിയ ഭാരതിയാറുടെ തലപ്പാവിന് കാവിനിറം ചാർത്തിയതാണ് വിവാദത്തിന് കാരണമായത്. വർണാഭമായ കവർപേജാണ് പുസ്തകത്തിനുള്ളത്. ഭാരതിയുടേതു കൂടാതെ ശാ സ്ത്രീയ നൃത്തം, നാടോടി നൃത്തം, ക്ഷേത്രങ്ങൾ എന്നിയാണ് കവർ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൊതുവെ ഭാരതിയാറുടെ തലപ്പാവ് വെള്ളനിറത്തിലാണ് കാണപ്പെട്ടിരുന്നത്. എന്നാൽ കവർപേജിലെ ചിത്രത്തിന് കാവിനിറം നൽകിയതിനെതിരെയാണ് പ്രതിഷേധം.
വിദ്യാർഥികൾക്കിടയിൽ ഭാരതിയാറെക്കുറിച്ചുള്ള സങ്കൽപത്തിലും ചിന്തയിലും മതപരമായ നിറം ചേർക്കാനുള്ള സങ്കുചിത ശ്രമമാണിതിന് പിന്നിലെന്ന് മുൻ തമിഴ്നാട് വിദ്യാഭ്യാസ മന്ത്രിയും ഡി.എം.കെ നേതാവുമായ തങ്കം തെന്നരശു അഭിപ്രായപ്പെട്ടു. കാവി തലപ്പാവ് ധരിച്ച ഭാരതിയാറുടെ പടം ഇതേവരെ ആരും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് സർക്കാറിന് കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ച് വിതരണം ചെയ്ത പാഠപുസ്തകമാണിതെന്നും ഇതേക്കുറിച്ച് അന്വേഷിച്ച് തിരുത്തൽ നടപടികൾ ആവശ്യമാണെങ്കിൽ സ്വീകരിക്കുമെന്നും തമിഴ്നാട് പാഠപുസ്തക കോർപറേഷൻ പ്രസിഡൻറും മുൻ മന്ത്രിയുമായ വളർമതി അറിയിച്ചു.
എന്നാൽ ദുരുദ്ദേശത്തോടെയല്ല ചിത്രം വരച്ചതെന്ന് പേജ് ഡിസൈൻ ചെയ്ത കതിർ അറുമുഖം പറഞ്ഞു. ദേശീയ പതാകയുടെ നിറങ്ങളാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നത്. തലപ്പാവിന് നൽകിയിരിക്കുന്ന നിറം കാവിയല്ല ഓറഞ്ചാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.