Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവീൽചെയർ തള്ളിയും...

വീൽചെയർ തള്ളിയും ബുള്ളറ്റ് ഓടിച്ചും രാഹുൽ ഗാന്ധി

text_fields
bookmark_border
വീൽചെയർ തള്ളിയും ബുള്ളറ്റ് ഓടിച്ചും രാഹുൽ ഗാന്ധി
cancel
camera_alt

ഭാരത് ജോഡോ യാത്രക്കിടെ മധ്യപ്രദേശിലെ ഇന്ദോറിൽ ഭിന്നശേഷിക്കാരനായ മനോഹറിന്‍റെ വീൽച്ചെയർ തള്ളുന്ന രാഹുൽ ഗാന്ധി

ഇൻഡോർ: മധ്യപ്രദേശിൽ ഭാരത് ജോഡോ യാത്രയുടെ അഞ്ചാം ദിവസം വീൽചെയറിൽ തന്നെ കാണാനെത്തിയയാളെ സഹായിച്ചും ബുള്ളറ്റ് ഓടിച്ചും ജനങ്ങളെ കൈയിലെടുത്ത് രാഹുൽ ഗാന്ധി. ഇന്നലെ ഇന്ദോറിലാണ് ഭിന്നശേഷിക്കാരനായ മനോഹർ, രാഹുൽ ഗാന്ധിയെ കാണാനും യാത്രയിൽ പങ്കാളിയാവാനും എത്തിയത്. യാത്രക്കിടെ വീൽചെയറിലിരിക്കുന്ന മനോഹറിനെ രാഹുൽ ഗാന്ധി തള്ളിക്കൊണ്ടുപോവുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു.

രാജ്യത്തിന് ഇപ്പോൾ ഒരു മാറ്റം ആവശ്യമാണെന്ന് താൻ രാഹുൽ ഗാന്ധിയോട് പറഞ്ഞതായി മനോഹർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യാത്ര‍യുടെ സുരക്ഷക്കായി 1400 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ഇൻഡോർ പൊലീസ് കമീഷണർ എച്ച്. സി മിശ്ര അറിയിച്ചു. രാജ്വാഡ മേഖലയിലെ തകർച്ചഭീഷണി നേരിടുന്ന 12 വീടുകൾ സുരക്ഷയുടെ ഭാഗമായി താൽക്കാലികമായി ഒഴിപ്പിച്ചിരുന്നു. യാത്ര ഇൻഡോറിലെത്തുമ്പോൾ ബോംബ് സ്ഫോടനം നടത്തുമെന്നും രാഹുൽ ഗാന്ധിയെയും കമൽനാഥിനെയും കൊലപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി പൊലീസിന് നേരത്തേ ഭീഷണിക്കത്ത് ലഭിച്ചിരുന്നതിനാൽ കനത്ത സുരക്ഷ‍യായിരുന്നു ഏർപ്പെടുത്തിയിരുന്നത്.

മഹൂമിൽ തന്നെ കാണാനെത്തിയ അനുയായികളുടെ ബുള്ളറ്റ് രാഹുൽ ഓടിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BharatJodoYatra
News Summary - bharat jodo yatra follow up
Next Story