Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചർച്ചപരാജയം; എട്ടിന്...

ചർച്ചപരാജയം; എട്ടിന് ഭാരത് ബന്ദ്

text_fields
bookmark_border
ചർച്ചപരാജയം; എട്ടിന് ഭാരത് ബന്ദ്
cancel
ന്യൂഡൽഹി: കേന്ദ്ര തൊഴിൽമന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ ജനുവരി എട്ടിന ് നടത്താൻ നിശ്ചയിച്ച അഖിലേന്ത്യ പൊതുപണിമുടക്കുമായി മുന്നോട്ടുപോകാൻ രാജ്യത്തെ പ്രമുഖ തൊഴിലാളി സംഘടനകൾ തീരുമാനിച്ചു. കേന്ദ്രസർക്കാറിെൻറ തൊഴിൽവിരുദ്ധ നടപടികൾക്കെതിരെ 10 സംഘടനകളാണ് ‘ഭാരത് ബന്ദ്’ പ്രഖ്യാപിച്ചത്.

തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള നിയമങ്ങളാണ് നടപ്പാക്കുന്നതെന്ന് വ്യാഴാഴ്ച വിളിച്ചുചേർത്ത യോഗത്തിൽ തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗാങ്വർ നേതാക്കെള അറിയിച്ചു. എന്നാൽ, അടിമത്തത്തിലേക്ക് തള്ളിവിടുന്നതാണ് പരിഷ്കരണങ്ങളെന്ന് സംഘടന നേതാക്കൾ ചൂണ്ടിക്കാട്ടി.

തൊഴിലില്ലായ്മ, മിനിമം വേതനം, സാമൂഹിക സുരക്ഷിതത്വം തുടങ്ങി തൊഴിലാളി സംഘടനകൾ കാലങ്ങളായി മുന്നോട്ടുവെക്കുന്ന 14 ഇന ആവശ്യങ്ങൾ പരിഗണിക്കാൻ മന്ത്രി തയാറായില്ലെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bharat Bandh
News Summary - bharat bandh
Next Story