മോദിയെ വിമർശിക്കുന്നവർ മാസം തികയാതെ പ്രസവിച്ചവരെന്ന് സംവിധായകൻ ഭാഗ്യരാജ്
text_fieldsചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്നവർ മാസം തികയാതെ പ്രസവിച്ചവരാണെന്ന് നടനും സംവിധായകനുമായ ഭാഗ്യരാജ്. ബുധനാഴ്ച ചെന്നൈയിലെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസായ കമലാലയത്തിൽ നടന്ന 'പ്രധാനമന്ത്രിയുടെ ജനക്ഷേമ പദ്ധതികൾ- പുതിയ ഇന്ത്യ 2022' എന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവേയാണ് ഭാഗ്യരാജ് ഇങ്ങനെ പറഞ്ഞത്.
'വിശ്രമമില്ലാതെ മോദി ജോലി ചെയ്യുന്നു. ഊർജസ്വലനായ പ്രധാനമന്ത്രിയാണ് ഇന്ന് നാടിനാവശ്യം. പ്രവർത്തിക്കുന്ന ഭരണാധികാരിക്കുനേരെ വിമർശനങ്ങളുണ്ടാവുന്നതും സ്വാഭാവികമാണ്. വിമർശിക്കുന്നവരൊക്കെ മൂന്നുമാസം മുമ്പേ ജനിച്ചവരാണെന്ന് കണക്കാക്കിയാൽ മതി. ഇത്തരക്കാർ നല്ല അഭിപ്രായം പറയാറില്ലെന്ന് മാത്രമല്ല, നല്ലത് പറഞ്ഞാൽ കേൾക്കുകയുമില്ല. ജനമനസ്സുകളിലാണ് മോദിയുടെ സ്ഥാനം'- ഭാഗ്യരാജ് പറഞ്ഞു.
മോദിയെയും ഡോ. അംബേദ്കറെയും താരതമ്യം ചെയ്ത് സംഗീത സംവിധായകൻ ഇളയരാജ എഴുതിയ കുറിപ്പ് വൻ വിവാദമായതിന് പിന്നാലെയാണ് ഭാഗ്യരാജിന്‍റെ പ്രസ്താവന. ഇതിനെതിരെയും സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധമാണുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.