Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡി.െഎ.ജി...

ഡി.െഎ.ജി റിപ്പോർട്ട്: പ്രത്യേക അന്വേഷണ  സംഘം പരപ്പന അഗ്രഹാര ജയിൽ സന്ദർശിച്ചു

text_fields
bookmark_border
ഡി.െഎ.ജി റിപ്പോർട്ട്: പ്രത്യേക അന്വേഷണ  സംഘം പരപ്പന അഗ്രഹാര ജയിൽ സന്ദർശിച്ചു
cancel

ബംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ശശികലക്കും അബ്ദുൽ കരീം തെൽഗിക്കും പ്രത്യേക സൗകര്യങ്ങൾ നൽകാൻ ജയിൽ ഡയറക്ടർ ജനറൽ എച്ച്.എൻ. സത്യനാരായണ റാവു രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം ജയിൽ സന്ദർശിച്ചു. ആരോപണ വിധേയനായ സത്യനാരായണ റാവുവും സന്ദർശനസംഘത്തിലുണ്ടായിരുന്നു. വെള്ളിയാഴ്ച ജയിൽ എ.െഎ.ജി വീരഭദ്ര സ്വാമിയും ജയിൽ സന്ദർശിച്ചിരുന്നു. ശശികലയും തെൽഗിയും കിടന്ന സെല്ലുകൾ അദ്ദേഹം പരിശോധിച്ചു. 

അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി വി.കെ. ശശികലക്കും  കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ സ്റ്റാമ്പ് പേപ്പർ റാക്കറ്റിലെ മുഖ്യകണ്ണിയായ അബ്ദുൽ കരീം തെൽഗിക്കും ജയിലിൽ സത്യനാരായണ റാവു അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയെന്നും ഇതിന് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നുമാണ് ആരോപണം. റിട്ട. െഎ.എ.എസ് ഒാഫിസർ വിനയ് കുമാറിെൻറ നേതൃത്വത്തിലാണ് അന്വേഷണം. അഴിമതി ആരോപണത്തെക്കുറിച്ചും സെൻട്രൽ ജയിലിലെ മറ്റു ക്രമക്കേടുകളെ കുറിച്ചുമുള്ള ഇടക്കാല റിപ്പോർട്ട് ഒരാഴ്ചക്കകവും അന്തിമ റിപ്പോർട്ട് ഒരു മാസത്തിനകവും സമർപ്പിക്കാനാണ് ആഭ്യന്തര വകുപ്പിെൻറ നിർദേശം. 

അതേസമയം, ഡി.െഎ.ജി റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർന്നുകിട്ടിയതുമായി ബന്ധപ്പെട്ട് ഡി.െഎ.ജി രൂപയോടും  സത്യനാരായണ റാവുവിനോടും കാരണം ബോധിപ്പിക്കാൻ സർക്കാർ വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു. മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നതിനെ തുടർന്ന് ഇരു ഉദ്യോഗസ്ഥരും തമ്മിൽ വാക്പോര് നടന്നിരുന്നു. രണ്ട് െഎ.പി.എസ് ഉദ്യോഗസ്ഥരുടെയും മാധ്യമങ്ങളുമായുള്ള സംസാരം അനുചിതമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകാൻ നിർദേശിച്ചത്. എന്നാൽ, താൻ മാധ്യമങ്ങൾക്ക് റിപ്പോർട്ട് നൽകിയിട്ടില്ലെന്നായിരുന്നു രൂപയുടെ പ്രതികരണം. ഡി.ജി.പി ആർ.കെ. ദത്തക്കാണ് ഞാൻ റിപ്പോർട്ട് ൈകമാറിയത്. അതെങ്ങനെ മാധ്യമങ്ങളുടെ പക്കലെത്തി എന്നത് നിങ്ങൾ അന്വേഷിക്കൂ എന്ന് അവർ മാധ്യമപ്രവർത്തകരോടായി പറഞ്ഞു.


വിഡിയോ നശിപ്പിച്ചെന്ന്; വീണ്ടും ആരോപണവുമായി ഡി.െഎ.ജി രൂപ

ബംഗളൂരു: അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി വി.കെ. ശശികലക്ക് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയത് പകർത്തിയ വിഡിയോ രംഗങ്ങൾ ജയിലിലെ ചില പൊലീസ് ഉദ്യോഗസ്ഥർ നശിപ്പിച്ചതായി ഡി.െഎ.ജി രൂപ മോഡ്ഗിലിെൻറ ആരോപണം. ജൂലൈ 10ന് ജയിൽ പരിശോധന സമയത്ത് ശശികലക്ക് അനുവദിച്ച സൗകര്യങ്ങൾ ഹാൻഡികാമിൽ താൻ പകർത്തിയിരുന്നു. എന്നാൽ, ഇത് കാമറയിൽനിന്ന് പെൻഡ്രൈവിലേക്ക് പകർത്താനായി ഉദ്യോഗസ്ഥരെ ഏൽപിച്ചതായും വിഡിയോ രംഗങ്ങൾ ഇല്ലാത്ത ഹാൻഡികാമാണ് തനിക്ക് തിരികെ ലഭിച്ചതെന്നും രൂപ ആരോപിച്ചു. പരപ്പന ജയിലിൽ വേറെയും ക്രമക്കേടുകളുണ്ട്. ചീഫ് സെക്രട്ടറിക്ക് നൽകുന്ന അടുത്ത കത്തിൽ ഇൗ വിവരങ്ങൾ കൈമാറും. ശശികലക്ക് സന്ദർശകരെ കാണാൻ ജയിലിൽ പ്രത്യേക സ്ഥലം അനുവദിച്ചിരുന്നതായും അവർ പറഞ്ഞു. എന്നാൽ, വിഡിയോ രംഗങ്ങൾ ഉദ്യോഗസ്ഥർ മായ്ച്ചുകളഞ്ഞെന്ന ആരോപണം ജയിൽ ഡി.ജി.പി സത്യനാരായണ റാവു നിഷേധിച്ചു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasikalaBangalore Newsmalayalam newsParappana Agrahara Central Prison
News Summary - Bengaluru's Parappana Agrahara Central Prison row india news
Next Story