Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘10 ലക്ഷം സ്ത്രീധനം...

‘10 ലക്ഷം സ്ത്രീധനം ആവശ്യപ്പെട്ടു, വർഷങ്ങളോളം ക്രൂര പീഡനം’; ആത്മഹത്യ ചെയ്ത ടെക്കി മൃഗീയമായി പെരുമാറിയെന്ന് മുൻ ഭാര്യ

text_fields
bookmark_border
‘10 ലക്ഷം സ്ത്രീധനം ആവശ്യപ്പെട്ടു, വർഷങ്ങളോളം ക്രൂര പീഡനം’; ആത്മഹത്യ ചെയ്ത ടെക്കി മൃഗീയമായി പെരുമാറിയെന്ന് മുൻ ഭാര്യ
cancel
camera_alt

അതുൽ സുഭാഷ്, നികിത സിംഘാനിയ

ലഖ്നോ: ബംഗളൂരുവിൽ 34കാരനായ ടെക്കി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മുൻ ഭാര്യ നികിത സിംഘാനിയയും കുടുംബവും രംഗത്ത്. അതുൽ സുഭാഷിന്റെ മരണത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും അതുലും കുടുംബവും സ്ത്രീധനത്തിന്റെ പേരിൽ വർഷങ്ങളോളം പീഡിപ്പിച്ചെന്നും യുവതി ദേശീയ മാധ്യമത്തോട് പറഞ്ഞു. 24 പേജുള്ള ആത്മഹത്യ കുറിപ്പിലും 81 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സന്ദേശത്തിലും ഭാര്യ വീട്ടുകാർക്കെതിരെ ഗരുതര ആരോപണങ്ങൾ ഉന്നയിച്ച ശേഷമാണ് അതുൽ ആത്മഹത്യ ചെയ്തത്. ഇതോടെ വൻ വിമർശനം ഏറ്റുവാങ്ങുന്ന പശ്ചാത്തലത്തിലാണ് നികിതയും കുടുംബവും പ്രതികരിച്ചത്.

2022 ഏപ്രിലിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ നികിത പൊലീസിൽ പരാതി നൽകിയിരുന്നു. സ്ത്രീധന പീഡനം നേരിടുന്നതായാണ് പ്രധാന ആരോപണം. വിവാഹ സമയത്ത് നൽകിയ സ്ത്രീധനത്തിൽ ഭർതൃവീട്ടുകാർ തൃപ്തരല്ലെന്നും പത്ത് ലക്ഷം രൂപകൂടി നൽകണമെന്നും ആവശ്യപ്പെട്ട് വർഷങ്ങളോളം ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു. സ്വന്തം വീട്ടുകാരോട് ഇക്കാര്യങ്ങൾ പറഞ്ഞെങ്കിലും പതിയെ ശരിയാകുമെന്നാണ് അവർ പറഞ്ഞത്. എന്നാൽ യാതൊരു മാറ്റവും വരാഞ്ഞതോടെ പരാതിപ്പെടുകയായിരുന്നു.

2019ലാണ് അതുലും നികിതയും വിവാഹിതരായത്. ഭർത്താവ് മദ്യപിച്ചശേഷം മർദിക്കുന്നത് പതിവായിരുന്നുവെന്ന് നികിത പറയുന്നു. ജോലി ചെയ്ത് കിട്ടുന്ന ശമ്പളം ഭർത്താവ് നിർബന്ധിച്ച് അയാളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിക്കുമായിരുന്നു. വളരെ മൃഗീയമായാണ് പലപ്പോഴും ഭർത്താവിന്റെ പെരുമാറ്റം. നിരന്തരം പീഡന വിവരങ്ങൾ വീട്ടിൽ അറിയിക്കാറുണ്ടായിരുന്നു. ഇതിന്റെ സമ്മർദം താങ്ങാനാകാതെയാണ് പിതാവ് സ്ട്രോക്ക് വന്ന് മരിച്ചതെന്നും നികിത പറയുന്നു.

കഴിഞ്ഞ മൂന്ന് വർഷമായി അതുലുമായി ബന്ധമില്ലെന്നും ഇതിനിടെ വിവാഹമോചനത്തിനായുള്ള നിയമനടപടികൾ നടക്കുകയായിരുന്നുവെന്നും നികിതയുടെ അമ്മാവൻ സുശീൽ സിംഘാനിയ പറഞ്ഞു. അതുൽ സുഭാഷിനെതിരായ കേസുകൾ പിൻവലിക്കാൻ നികിത മൂന്ന് കോടി രൂപയും മകനെ കാണാനുള്ള സന്ദർശനാവകാശത്തിന് 30 ലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നെന്നാണ് സഹോദരൻ പറയുന്നത്. ഇക്കാര്യമുന്നയിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

അതുൽ സുഭാഷിനെ തിങ്കളാഴ്ചയാണ് അപ്പാർട്ടുമെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ഓരോ പേജിലും നീതി ലഭിക്കണമെന്ന് സുഭാഷ് ആവശ്യപ്പെടുന്നു. താൻ ജീവനൊടുക്കാൻ കാരണം ഭാര്യയും ഭാര്യവീട്ടുകാരും കുടുംബ കോടതിയിലെ ജഡ്ജുമാണെന്നും യുവാവ് ആത്മഹത്യ കുറിപ്പിൽ പറയുന്നു. ഉത്തർപ്രദേശിലെ ജൗൻപൂരിലുള്ള കുടുംബ കോടതി ജഡ്ജിയെയാണ് കുറിപ്പിൽ പരാമർശിക്കുന്നത്. കോടതിയിലെ ഉദ്യോഗസ്ഥൻ ജഡ്ജിക്ക് മുന്നിൽവച്ച് കൈക്കൂലി വാങ്ങി. കൊലപാതകശ്രമം, ലൈംഗികാതിക്രമം, ഗാർഹിക പീഡനം, സ്ത്രീധനപീഡനം തുടങ്ങി ഒമ്പത് കേസുകളാണ് തനിക്കെതിരെ ഭാര്യ നൽകിയതെന്ന് സുഭാഷ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

തന്നെ ഉപദ്രവിച്ചവർ ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ ത​ന്‍റെ ആത്മാവിന് വേണ്ടി ചിതാഭസ്മം കോടതിക്ക് പുറത്തുള്ള ഓടയിൽ തള്ളണമെന്നും ഈ രാജ്യത്തെ നീതിയുടെ വില മനസ്സിലാക്കിക്കാനാണിതെന്നും യുവാവ് പറയുന്നു. തന്‍റെ കുട്ടിയെ വളർത്താൻ പണമില്ലെന്ന് ഭാര്യ സമ്മതിച്ചിട്ടുണ്ടെന്നും അവനെ ഏറ്റവും നന്നായി പരിപാലിക്കുന്ന മാതാപിതാക്കളും സഹോദരനുമടങ്ങുന്ന ത​ന്‍റെ കുടുംബത്തെ ഏൽപ്പിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടിട്ടുണ്ട്.

തനിക്ക് നീതി ലഭിക്കുന്നതുവരെ തന്‍റെ ചിതാഭസ്മം നിമഞ്ജനം ചെയ്യരുതെന്ന് കുടുംബാംഗങ്ങളോട് അഭ്യർഥിക്കുന്നു. താൻ നേരിട്ട വിഷമം വിവരിക്കുന്ന വിഡിയോ റെക്കോർഡ് ചെയ്‌ത സുഭാഷ്, ഈ വീഡിയോയുടെ ലിങ്ക് എക്സിൽ പങ്കുവെക്കുകയും ഇലോൺ മസ്‌കിനെയും നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ടാഗ് ചെയ്യുകയും ചെയ്തു. ‘‘നിങ്ങൾ ഇത് കാണുമ്പോഴേക്ക് ഞാൻ മരിച്ചിരിക്കും. ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് നിയമപരമായ പുരുഷ വംശഹത്യയാണ്. മരിച്ച ഒരാൾ ഇലോൺ മസ്‌കിനോടും ഡോണൾഡ് ട്രംപിനോടും ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാനും അഭ്യർഥിക്കുന്നു” എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.

തുടർന്ന്, സഹോദരൻ ബികാസ് കുമാർ ജ്യേഷ്ഠന്‍റെ മരണത്തിന് കാരണം അദ്ദേഹത്തിന്‍റെ മുൻ ഭാര്യയും കുടുംബവുമാണെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. നികിത സിംഘാനിയ, അമ്മ നിഷ, സഹോദരൻ അനുരാഗ്, അമ്മാവൻ സുശീൽ എന്നിവർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsBengaluru NewsIndia NewsTechie suicide
News Summary - Bengaluru techie suicide: Atul's family demanded Rs 10 lakh leading to my father's death, says estranged wife
Next Story