ഇൻസുലിൻ കുത്തിവെച്ച് മാതാവിനെയും സഹോദരിയെയും ഡോക്ടർ കൊലപ്പെടുത്തി
text_fieldsബംഗളൂരു: ഇൻസുലിൻ കൂടിയ അളവിൽ കുത്തിവെച്ച് രാജരാജേശ്വരി നഗറിലെ േഡാക്ടറുടെ കുടുംബത്തിൽ കൂട്ട ആത്മഹത്യാ ശ്രമം. മാതാവിനെയും സഹോദരിയെയും ഇൻസുലിൻ കുത്തിവെച്ച് കൊലെപ്പടുത്തിയശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പ്രമേഹരോഗ വിദഗ്ധനായ ഡോ. എസ്. ഗോവിന്ദ് പ്രകാശിനെ (48) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇദ്ദേഹത്തിന്റെ മാതാവ് മൂകാംബിക (78), സഹോദരി എസ്. ശ്യാമള (46) എന്നിവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് സംഭവം പുറംലോകം അറിയുന്നത്.
തങ്ങൾ മൂന്നുേപരും ആത്മഹത്യ ചെയ്യുകയാണെന്നും ഇതിൽ ആർക്കും പങ്കില്ലെന്നും വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പും സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തി. വീട്ടിലുണ്ടായിരുന്ന പിതാവ് സുബ്ബറായ ഭട്ടിനെ ഉറക്കഗുളിക നൽകി കിടത്തിയശേഷമാണ് മൂവരും ആത്മഹത്യ ചെയ്തത്. പുറംവേദന അലട്ടിയിരുന്ന മാതാവ് മൂകാംബിക ദിവസേന ചികിത്സ തേടിയിരുന്നു.
മക്കളായ ഡോ. പ്രകാശും ശ്യാമളയും വർഷങ്ങളായി മൈഗ്രേയ്നിെൻറ പിടിയിലാണെന്നും പിതാവ് സുബ്രഹ്മണ്യ മൊഴി നൽകി. വിവാഹമോചിതയായ മകളും അവിവാഹിതനായ മകനും ദിവസേന ആറോളം ഗുളികയായിരുന്നു കഴിച്ചിരുന്നത്. മക്കളുടെയും തെൻറയും ആരോഗ്യത്തെക്കുറിച്ചോർത്ത് മൂകാംബിക ദുഃഖിതയായിരുന്നുവെന്നും അദ്ദേഹം മൊഴിനൽകിയിട്ടുണ്ട്. അസുഖത്തെ തുടർന്നുണ്ടായ കടുത്ത മാനസിക വിഷമമാണ് മൂവരെയും ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.