കേന്ദ്രസംഘത്തിന്റെ പരിശോധന തടഞ്ഞ് മമത; കേന്ദ്രം ചില സംസ്ഥാനങ്ങളോട് യുദ്ധം ചെയ്യുകയാണെന്ന് ആരോപണം
text_fieldsന്യൂഡൽഹി: ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിനെക്കുറിച്ച് അേന്വഷിക്കാൻ സംസ്ഥാനങ ്ങളിലേക്ക് പ്രത്യേക സംഘത്തെ അയച്ചതിനെച്ചൊല്ലി കേന്ദ്രസർക്കാറും തൃണമൂൽ കോൺഗ്ര സുമായി ഉരസൽ. മഹാരാഷ്്ട്ര, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലാ ണ് കേന്ദ്രസംഘം എത്തിയത്. എന്നാൽ പശ്ചിമ ബംഗാളിൽ സംഘത്തിന് വിവിധ പ്രദേശങ്ങൾ സന്ദർ ശിക്കാൻ ഏറെ നേരം കാത്തിരിക്കേണ്ടി വന്നു.
സംസ്ഥാന സർക്കാർ അനുമതി നൽകിയില്ല. ആഭ്യന്തര മന്ത്രാലയത്തിെൻറ താക്കീതിനൊടുവിലാണ് മുഖ്യമന്ത്രി മമത ബാനർജി വഴങ്ങിയത്. നടപടി എടുക്കുമെന്നായിരുന്നു മുന്നറിയിപ്പ്. കേന്ദ്രസംഘം എത്തിയ നാലിൽ മൂന്നു സംസ്ഥാനങ്ങളും പ്രതിപക്ഷം ഭരിക്കുന്നവയാണ്. മഹാരാഷ്ട്രയിലെ പുണെ, പശ്ചിമ ബംഗാളിലെ കൊൽക്കത്ത, ഹൗറ, മിഡ്നാപുർ ഈസ്റ്റ്, 24 പർഗനാസ്, ഡാർജിലിങ്, ജൽപായിഗുഡി, മധ്യപ്രദേശിലെ ഇന്ദോർ, രാജസ്ഥാനിലെ ജയ്പുർ എന്നിവിടങ്ങളിലേക്കാണ് കേന്ദ്രം സംഘത്തെ അയച്ചത്. പശ്ചിമ ബംഗാൾ ഒഴികെയുള്ളവ സംഘവുമായി സഹകരിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
എന്നാൽ, ബംഗാളിൽ വിവിധ സ്ഥലങ്ങളിൽ പോകാൻ ആദ്യം സഹകരണം കിട്ടിയില്ല. മന്ത്രാലയത്തിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസംഘത്തെ അയച്ചതെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. കോവിഡ് കേസുകളുടെ എണ്ണം മുഴുവൻ സംസ്ഥാനങ്ങൾ കേന്ദ്രത്തെ അറിയിക്കുന്നില്ല തുടങ്ങിയ പരാതികളുണ്ട്. സംസ്ഥാന സർക്കാറിനെ അറിയിക്കുന്നതിനു മുേമ്പ കേന്ദ്രസംഘം കൊൽക്കത്തയിൽ എത്തുന്നതിലുള്ള പ്രതിഷേധം മമത ബാനർജി പ്രധാനമന്ത്രിയെ എഴുതി അറിയിച്ചിരുന്നു.
കൂടുതൽ കോവിഡ് ബാധിതമായ ഗുജറാത്ത്, യു.പി, തെലങ്കാന, തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിൽ എന്തുകൊണ്ടാണ് കേന്ദ്രസംഘം പോകാത്തതെന്ന് മമത ചോദിച്ചു. സംസ്ഥാനങ്ങൾ വൈറസിനോട് പൊരുതുേമ്പാൾ, കേന്ദ്രം സംസ്ഥാനങ്ങളോട് പൊരുതുകയാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും എം.പിയുമായ ഡറിക് ഒബ്രിയൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.