കോവിഡ് ബാധിച്ച് മരിച്ചത് 57 പേരെന്ന് സമ്മതിച്ച് ബംഗാൾ
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിൽ കോവിഡ് 19 വൈറസ് ബാധിച്ച് 57 പേർ മരിച്ചതായി റിപ്പോർട്ട്. നേരത്തെ 18 പേർ മരിച്ചതായി റിപ്പ ോർട്ട് ചെയ്തിരുന്ന ബംഗാൾ സർക്കാർ കേന്ദ്രത്തിന്റെ പ്രത്യേക സംഘം പരിശോധനക്കെത്തിയപ്പോഴാണ് യഥാർഥ കണക്ക് പുറത്തുവിട്ടത്. ബംഗാളിലെ ഡെത്ത് ഓഡിറ്റ് കമ്മിറ്റി ഇത് സ്ഥിരീകരിച്ചു. കോവിഡ് 19 ബാധിച്ച് മരിച്ചത് 18 പേരാണ്. എന്നാൽ മരിച്ച ബാക്കി 39 പേർക്കും മറ്റ് രോഗങ്ങളുണ്ടായിരുന്നതായും അതാണ് അവരുടെ മരണത്തിലേക്ക് നയിച്ചതെന്നും ബംഗാൾ ചീഫ് സെക്രട്ടറി രാജീവ് സിൻഹ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ബംഗാളിലെ കോവിഡ് മരണങ്ങളുടെ എണ്ണമെടുക്കാൻ കേന്ദ്രസംഘം ദിവസങ്ങൾക്ക് മുൻപ് തന്നെ ബംഗാളിൽ എത്തിയിരുന്നു. കോവിഡ് മരണങ്ങളെ കുറിച്ച് സംഘം ചോദ്യമുന്നയിച്ചതോടെയാണ് മരണം 57 ആണെന്ന് ഒാഡിറ്റ് കമ്മിറ്റി അറിയിച്ചത്.
കേന്ദ്ര സംഘത്തിെൻറ തലവൻ അപൂർവ ചന്ദ്ര മറ്റ് രോഗങ്ങൾ കാരണം മരിച്ച കോവിഡ് രോഗികളുടെ റിപ്പോർട്ട് ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. കോവിഡ് രോഗികൾക്ക് മറ്റ് രോഗാവസ്ഥയുണ്ടെന്ന കാര്യം സ്ഥിരീകരിക്കാൻ ഇത്രയും ദിവസങ്ങളെടുത്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.