ജൂനിയർ െഗഹ്ലോട്ടിനെ ഇറക്കി കോൺഗ്രസിെൻറ യുദ്ധം
text_fieldsജോധ്പുർ: ഇന്ത്യയുടെ സൂര്യനഗരത്തിലെ പോരാട്ടം ഇത്തവണ ഇത്തിരി കടുപ്പമാണ്. ജോധ് പുർ യുദ്ധത്തിൽ കോൺഗ്രസിനു വേണ്ടി ഗെഹ്ലോട്ട് എന്ന പേരും മറുവശത്ത് മോദി സർക്കാറ ിെൻറ മുഴുവൻ ശക്തിയും ആവാഹിച്ച് പോരിനിറങ്ങിയ ഗജേന്ദ്ര സിങ് ഷെഖാവത്തുമാണ് . ബി.ജെ. പി സിറ്റിങ് എം.പിയും കേന്ദ്രമന്ത്രിയുമായ ഷെഖാവത്തിനെ വീഴ്ത്താൻ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്, മുഖ്യമന്ത്രി സാക്ഷാൽ അശോക് െഗഹ്ലോട്ട് മകൻ വൈഭവ് െഗഹ്ലോട്ടിനെ ജോധ്പുരിൽ മത്സരത്തിനിറക്കിയത്.
മൂന്നാംതവണയും രാജസ്ഥാൻ മുഖ്യമന്ത്രി പദവിയിലെത്തിയ അശോക് െഗഹ്ലോട്ട് ജോധ്പുരിൽ നാലു പതിറ്റാണ്ടുെകാണ്ട് നേടിയെടുത്ത പേരാണ് ജൂനിയർ െഗഹ്േലാട്ടിെൻറ കൈമുതൽ. പടിഞ്ഞാറൻ രാജസ്ഥാനിലെ ബി.ജെ.പിയുടെ ജനകീയ മുഖമെന്ന് അറിയപ്പെടുന്ന ഷെഖാവത്തിന് പെരുമ നിലനിർത്തണമെങ്കിൽ വിജയം അനിവാര്യമാണ്. അതേസമയം, പിതാവിെൻറ ജനകീയത മാത്രമല്ല താൻ 15 കൊല്ലമായി മണ്ഡലത്തിൽ സജീവമാണെന്ന് വൈഭവ് അവകാശപ്പെടുന്നുണ്ട്.
‘‘ഏതൊരു സാധാരണ പ്രവർത്തകനെയുംപോലെ 2004ൽ മേയർ തെരഞ്ഞെടുപ്പു മുതൽ ജനങ്ങൾക്കിടയിലുണ്ട്. അവിടിന്നിങ്ങോട്ട് പാർട്ടിയുടെ വിവിധ പദവികൾ വഹിച്ചുകൊണ്ട് മണ്ഡലത്തിലുടനീളം സഞ്ചരിച്ചിട്ടുണ്ട്.’’ -വൈഭവ് പറയുന്നു. പാർലമെൻറിൽ അഞ്ചുതവണ ജോധ്പുരിനെ പ്രതിനിധീകരിച്ച പിതാവ് അശോക് െഗഹ്ലോട്ട് അത്രതന്നെ തവണ മണ്ഡലത്തിലെ സർദാർപുരയിൽനിന്ന് നിയമസഭയിലുമെത്തിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ തവണ, കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച മുൻ കേന്ദ്രമന്ത്രി ചന്ദ്രേഷ് കുമാരി കാേട്ടാച്ചിനെ നാലുലക്ഷത്തിലേറെ വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ഷെഖാവത്ത് പരാജയപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.