വോട്ടുയന്ത്രങ്ങൾ സുരക്ഷിതം; ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെര. കമീഷൻ
text_fieldsന്യൂഡൽഹി: ഉത്തർ പ്രദേശിൽ ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങൾ സംരക്ഷണമില്ലാതെ കടത്തിെയന്ന ആരോപണങ്ങൾ അടിസ് ഥാന രഹിതവും ബാലിശവുമാെണന്ന് തെരഞ്ഞെടുപ്പ് കമീഷൻ. ആരോപണങ്ങൾ ഉയർന്ന നാലു സ്ഥലങ്ങളിലും വോട്ടുയന്ത്രങ്ങൾ വേണ്ടത്ര സുരക്ഷയും പ്രോട്ടോകോളും പാലിക്കുന്നുണ്ടെന്നും കമീഷൻ അറിയിച്ചു.
വോട്ടുയന്ത്രവും വിവിപാറ്റും രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും സാന്നിധ്യത്തിൽ മുദ്രവെച്ചതാണ്. ഇതിൻെറ ദൃശ്യങ്ങളും പകർത്തിയിട്ടുണ്ട്. സ്ട്രോങ് റൂമിൽ സി.സി.ടി.വി കാമറകളും സി.എ.പി.എഫ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. സ്ഥാനാർഥികൾക്ക് സ്ട്രോങ്റൂം നിരീക്ഷിക്കാം. എല്ലാ സ്ഥാനാർഥികളുടെയും ഓരോ പ്രതിനിധികൾക്ക് മുഴുവൻ സമയവും നിരീക്ഷിക്കാവുന്നതാണ്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാെണന്നും കമീഷൻ പറഞ്ഞു.
യു.പിയിൽ വിവിധയിടങ്ങളിൽ ലോഡ്കണക്കിന് ഇ.വി.എമ്മുകൾ കടത്തി കൊണ്ടുപോകുന്നതിൻെറ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. സുരക്ഷയില്ലാതെ കടത്തിയ ഇ.വി.എമ്മുകളിൽ ക്രമക്കേടുകൾ നടത്തിയിട്ടുണ്ടൊകാമെന്നും അതുകൊണ്ട് തന്നെ കൂടുതൽ വി.വി.പാറ്റ് എണ്ണണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.