ചൂടാറാത്ത കറൻസി ഷൂവിൽ ഒളിപ്പിച്ചുകടത്തി; അച്ചടിശാല ഒാഫിസർ പിടിയിൽ
text_fieldsന്യൂഡൽഹി: അച്ചടിച്ചതിെൻറ ചൂടാറും മുമ്പ് കറൻസികൾ ഷൂവിൽ ഒളിപ്പിച്ചു കടത്തിയ മധ്യപ്രദേശിലെ നോട്ട് അച്ചടിശാല ഒാഫിസർ പിടിയിൽ. മനോഹർ വർമ എന്നയാളാണ് നോട്ട് തന്ത്രത്തിൽ മോഷ്ടിച്ചത്. 40,000 രൂപയുടെ 200 പുത്തൻ കറൻസി പിടികൂടി. തുടർന്ന് ഇയാളുടെ ഒാഫിസിലും വീട്ടിലും റെയ്ഡ് നടത്തിയ കേന്ദ്ര വ്യവസായ സുരക്ഷാസേന (സി.െഎ.എസ്.എഫ്) അമ്പരന്നു. ഇതുവരെ വർമ കടത്തിയ 90.59 ലക്ഷം രൂപയുടെ പുത്തൻ കറൻസി ഇവിടെനിന്ന് പിടിച്ചെടുത്തു. അതി സുരക്ഷയുള്ള അച്ചടിശാലയിലെ നോട്ട് പരിശോധന വിഭാഗത്തിൽ ഡെപ്യൂട്ടി കൺട്രോൾ ഒാഫിസറാണിയാൾ.
വരാന്തയിൽ വെച്ചിരിക്കുന്ന ഒഴിഞ്ഞ പെട്ടിയിൽ വർമ എന്തോ ഒളിപ്പിക്കുന്നതായി സുരക്ഷ ജീവനക്കാരെൻറ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സി.സി.ടി.വി കാമറകൾ പരിശോധിച്ചേപ്പാഴാണ് നോട്ട് മോഷണം പുറത്തായത്. അച്ചടിശാലയുടെ ഏറെ സുരക്ഷയുള്ള ഭാഗത്ത് പരിശോധനയിൽ ഏർപ്പെടുന്ന ഒാഫിസർമാർ വസ്ത്രവും ഷൂവും അഴിച്ചുവെക്കാറില്ല. ഇത് മറയാക്കിയായിരുന്നു മോഷണം.
26.09 ലക്ഷം രൂപ വർമയുടെ ഒാഫിസിൽനിന്നും 64.50 ലക്ഷം രൂപ വീട്ടിൽനിന്നും കണ്ടെത്തി. കറൻസികളിൽ നല്ലൊരു ശതമാനം ചെറിയ അച്ചടിപ്പിശകുമൂലം മാറ്റിവെച്ചതാണെന്നും ഇവ പൊതുവിപണിയിൽ ചെലവഴിച്ചാലും പിടിക്കപ്പെടാൻ സാധ്യത കുറവാണെന്നും സി.െഎ.എസ്.എഫ് അസിസ്റ്റൻറ് ഇൻസ്പെക്ടർ ജനറൽ ഹേമേന്ദ്ര സിങ് പറഞ്ഞു. ഇത്തരം നോട്ട് ഒരിക്കലും പുറത്തുപോവാറില്ലെന്നും പ്രസിനകത്തു തന്നെയായിരിക്കുമെന്നും സിങ് പറയുന്നു. മധ്യപ്രദേശിലെ ദേവാസ് ജില്ലയിൽ 185 ഏക്കറിലാണ് നോട്ട് അച്ചടിശാല. കേന്ദ്ര സർക്കാറിെൻറ ഉടമസ്ഥതയിലുള്ള സെക്യൂരിറ്റി പ്രിൻറിങ് ആൻഡ് മിൻറിങ് കോർപറേഷൻ ലിമിറ്റഡിെൻറ (എസ്.പി.എം.സി.െഎ.എൽ) ഇൗ വ്യാവസായിക യൂനിറ്റിന് സംരക്ഷണം നൽകുന്നത് സി.െഎ.എസ്.എഫ് ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.