ബലാത്സംഗം നടന്ന് 72 മണിക്കൂർ കഴിഞ്ഞാൽ കേസെടുക്കരുതെന്ന് ബംഗ്ലാദേശ് വനിതാ ജഡ്ജി
text_fieldsധാക്ക: ബലാത്സംഗ കേസ് സംബന്ധിച്ച് വിവാദ പരാമർശം നടത്തിയ വനിത ജഡ്ജിയെ കോടതി ചുമതലകളിൽ നിന്ന് ഒഴിവാക്കി ബംഗ്ലാദേശ് സുപ്രീംകോടതി. കുറ്റകൃത്യം നടന്ന് 72 മണിക്കൂറിന് ശേഷം പോലീസ് ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്യരുതെന്ന വിവാദ നിരീക്ഷണം നടത്തിയതിനെ തുടർന്നാണ് ബംഗ്ലാദേശ് സുപ്രീം കോടതി വനിതാ ജഡ്ജിയെ കോടതി ചുമതലകളിൽ നിന്ന് ഒഴിവാക്കിയത്.
വിധി വ്യാപക വിമർശനത്തിന് വഴിവെച്ചിരുന്നു. തുടർന്നാണ് നടപടി. ധാക്കയിലെ ബനാനി ഏരിയയിലെ ഒരു ഉയർന്ന ഹോട്ടലിൽ രണ്ട് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനികളെ അഞ്ച് യുവാക്കൾ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് 2017ൽ രജിസ്റ്റർ ചെയ്ത കേസിന്‍റെ വിചാരണ വേളയിലാണ് ട്രിബ്യൂണൽ ജഡ്ജി ബീഗം മൊസമ്മത് കമ്രുന്നഹർ വിവാദ പരാമർശം നടത്തിയതെന്ന് 'ധാക്ക ട്രിബ്യൂൺ' റിപ്പോർട്ട് ചെയ്തു. ജഡ്ജി കമ്രുന്നഹറിനെ കോടതി ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായി ദി ഡെയ്‌ലി സ്റ്റാർ പത്രം ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

