Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആ മുട്ടകൾ നിരോധിച്ചതു...

ആ മുട്ടകൾ നിരോധിച്ചതു തന്നെയോ...?

text_fields
bookmark_border
ആ മുട്ടകൾ നിരോധിച്ചതു തന്നെയോ...?
cancel

വ്യാജ വാർത്തകളെ സത്യം എന്ന പേരിൽ അവതരിപ്പിക്കുന്നതിന് നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്. പക്ഷേ, സത്യമായ ഒരു വാർത്തയെ എങ്ങനെയാണ് വ്യാജമാക്കുന്നതെന്നറിയാൻ ഉത്തർപ്രദേശിൽ തന്നെ പോകണം. അതും പശുമാംസം സൂക്ഷിച്ചു എന്നാരോപിച്ച് ഒരു സംഘം വീട്ടിൽ കടന്ന് തല്ലിക്കൊന്ന അഖ്ലാക്കിെൻറ ദാദ്രിയിൽ.

കേരളത്തിലെ കർക്കടക മാസം ഉത്തരേന്ത്യക്കാർക്ക് ശ്രാവണ മാസമാണ്. ഇൗ മാസത്തിലാണ് ശിവഭക്തർ പ്രേത്യകതരം കാവടിയുമായി കൻവർ യാത്ര നടത്തുന്നത്. ഹരിദ്വാർ, ഗോമുഖ്, ഗംഗോത്രി എന്നിവിടങ്ങളിലേക്കുള്ള തീര്‍ത്ഥാടകരുടെ യാത്രയാണ് കന്‍വര്‍ യാത്ര. 

യാത്രയുടെ ഭാഗമായി വൻസുരക്ഷയാണ് സംസ്ഥാനത്ത് യോഗി ആദിത്യനാഥ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. മാത്രമല്ല, ഗ്രേറ്റർ നോയ്ഡയ്ക്ക് സമീപത്തെ ദാദ്രിയിൽ മുട്ടയും കോഴിയും മട്ടനും ഒന്നും വിൽക്കാൻ പാടില്ലെന്നും പൊലീസ് ഉത്തരവിട്ടു. ദാദ്രിയിലെ പൊലീസ് ഒാഫിസറാണ് ഉത്തരവിറക്കിയത്. ‘നവഭാരത് ടൈംസി’െൻറ ലേഖകൻ ശ്യാം വീർ ജൂലൈ 19ന് ഇൗ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടപ്പോഴാണ് ഇൗ സംഭവം ലോകം അറിഞ്ഞത്. 


പിന്നീട് ഇൗ നവഭാരത് ടൈംസിൻറെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലുടെ (എൻ.ബി.ടി ദില്ലി) ഗ്രേറ്റർ നോയ്ഡയിൽ കൻവർ യാത്ര കഴിയുന്നതുവരെ മുട്ടയും ഇറച്ചിയും വിൽപന നിരോധിച്ചു എന്ന് അറിയിക്കുകയുണ്ടായി.

ഇനിയാണ് സംഗതികൾ മാറിമറിഞ്ഞത്. മുട്ടയും മാംസവും നിരോധിച്ചു എന്ന വാർത്ത തെറ്റാണെന്നും നവഭാരത് ടൈംസ് കള്ളം പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ച് നിരവധിപേർ രംഗത്തുവരികയുണ്ടായി. പ്രധാനമായും സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി അനുയായികളാണ് വാർത്ത വ്യാജമാണെന്ന പരാമർശവുമായി രംഗത്തെത്തിയത്. കാഞ്ചൻ ഗുപ്തയെന്ന ഗ്രേറ്റർ നോയ്ഡ സ്വദേശി താൻ സൂപ്പർ മാർക്കറ്റിൽ നിന്ന് 25 മുട്ടകൾ വാങ്ങിയതിെൻറ ബില്ല് സഹിതമാണ് ട്വീറ്റ് ചെയ്തത്. സർക്കാറിനെ താറടിച്ചു കാണിക്കാനുള്ള നീക്കമാണെന്നുവരെ ആരോപണമുയർന്നു. 


യഥാർഥത്തിൽ സംഭവിച്ചതെന്താണെന്ന് വെബ്സൈറ്റായ ആൾട്ട്ന്യൂസ്.ഇൻ പുറത്തുവിടുന്നു. മുട്ടയും ഇറച്ചിയും നിരോധിച്ചെന്ന് ശ്യാംവീർ ഹിറിപ്പോർട്ട് ചെയ്തത് പൂർണമായും സത്യമാണ്. ‘കൻവർ യാത്രയുടെ ഭാഗമായി ഗ്രേറ്റർ നോയ്ഡയ്ക്ക് സമീപത്തെ ദാദ്രിയിൽ മുട്ടയും ഇറച്ചിയും വിൽക്കുന്നത് തടഞ്ഞു’ എന്ന് ശ്യാം വീർ ഹിന്ദിയിലാണ് ട്വീറ്റ് ചെയ്തത്. എന്നാൽ, നവഭാരത് ടൈംസിെൻറ എൻ.ബി.ടി ദില്ലി എന്ന ട്വിറ്റർ അക്കൗണ്ടിൽ സംഭവം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ  ഗ്രേറ്റർ നേയ്ഡയിലാണ് നിരോധനം എന്നു തെറ്റിയതാണ് അബദ്ധമായി മാറിയത്. സംസ്ഥാനത്ത് എവിടെയും നിരോധനമില്ലെന്നു വാദിക്കാൻ ബി.ജെ.പിയും അനുകൂലികളും ഇത് ആയുധമാക്കുകയും ചെയ്തു.

ശ്യാംവീറിെൻറയും എൻ.ബി.ടി ദില്ലിയുടെയും കാഞ്ചൻ ഗുപ്തയുടെയും ട്വീറ്റ് സഹിതമാണ് ആൾട്ട്ന്യൂസ് സംഭവത്തിെൻറ നിജസ്ഥിതി പുറത്തു കൊണ്ടുവന്നത്.

പ്രശ്നബാധിത പ്രദേശമെന്ന മുൻകരുതലിലാണത്രെ ദാദ്രിയിൽ മുട്ടയും ഇറച്ചിയും വിൽക്കുന്നതിന് നിരോധനമേർപ്പെടുത്തിയത്. അതേസമയം, കന്‍വാര്‍ യാത്രികർ ‘അശുഭകരമായി’ കാണുന്ന അത്തിമരങ്ങൾ വഴിയരികിൽ നിന്ന് മുറിച്ചുമാറ്റണമെന്ന് യോഗി ആദിത്യനാഥ് ഉത്തരവിട്ടതും വിവാദമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meat banKanwar Yatraegg BanMalayalam News
News Summary - Ban on sale of eggs and meat in Kanwar Yatra was a tyue news -india news
Next Story