ബാബരി: നീതി തേടി ഡൽഹിയിൽ പ്രതിഷേധ സംഗമം
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്തതിെൻറ 27ാം വാർഷികത്തിൽ നീതി തേടി ഡൽഹിയിൽ വിവിധ സംഘടനകളുടെ പ്രതിഷേധ മാർച്ചും സംഗമവും നടന്നു. ബാബരി മസ്ജിദ് തകർത്തവരെ ശിക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി മുസ്ലിം, മതേതര സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സംഗമം. കുറ്റവാളികളെന്നു കണ്ടെത്തിയ ശേഷവും കുറ്റക്കാര്‍ക്ക് സമ്മാനം നല്‍കുകയാണ് അന്തിമ വിധിയിലൂടെ സുപ്രീംകോടതി ചെയ്തതെന്ന് പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു.
കുറ്റവാളികളെന്നു കണ്ടെത്തിയിട്ടും അവര്‍ക്ക് അനുകൂലമായി കോടതി അന്തിമ വിധി പുറപ്പെടുവിച്ചത് അത്ഭുതകരമാണെന്ന് സംഗമത്തിൽ സംസാരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പ്രസിഡൻറ് എസ്.ക്യു.ആര്. ഇല്യാസ് പറഞ്ഞു. ബി.ജെ.പിയെ പോലെ കോണ്‍ഗ്രസും വിഷയത്തിൽ പ്രതിയാണ്.
ഏതെങ്കിലും ക്ഷേത്രമോ കെട്ടിടമോ തകര്‍ത്തതിനു ശേഷമല്ല ബാബരി മസ്ജിദ് നിർമിച്ചത്. പള്ളി പൊളിച്ചത് നിയമവിരുദ്ധമായാണെന്നും കോടതിവിധിയിലുണ്ട്. എന്നിട്ടും കോടതി കുറ്റവാളികള്‍ക്ക് അനുകൂലമായാണ് വിധിച്ചത്. ഇത് മുസ്ലിംകളുടെ മാത്രം പരാജയമല്ല, ഇന്ത്യയുടെ തന്നെ പരാജയമാണെന്നും സംഗമത്തിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച മണ്ഡി ഹൗസിൽനിന്ന് ജന്തർമന്തറിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ വെൽെഫയർ പാർട്ടി, എസ്.ഡി.പി.ഐ, ദ സിഖ് ഫോറം, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, എസ്.ഐ.ഒ, യുനൈറ്റഡ് മുസ്ലിം ഫോറം, സിറ്റിസൺ ഫോർ ഡെമോക്രസി, മുസ്ലിം മജ്ലിസെ മുശാവറ, ഇന്ത്യൻ നാഷനൽ ലീഗ്, പോപുലർ ഫ്രണ്ട്, എൻ.സി.എച്ച്.ആർ.ഒ തുടങ്ങി വിവിധ സംഘടനകൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.