Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുറ്റത്ത് തുടങ്ങി...

മുറ്റത്ത് തുടങ്ങി അകത്തുകയറിയ അവകാശത്തർക്കം

text_fields
bookmark_border
മുറ്റത്ത് തുടങ്ങി അകത്തുകയറിയ അവകാശത്തർക്കം
cancel

ന്യൂഡൽഹി: ബാബരി മസ്ജിദിെൻറ മുറ്റത്തെ രാം ഛബൂത്രയാണ് രാമജന്മഭൂമിയെന്ന് പറഞ്ഞ് ഒ ന്നര നുറ്റാണ്ട് മുമ്പ് തുടങ്ങിയ തർക്കമാണ് പിന്നീട് പള്ളിനിൽക്കുന്ന സ്ഥലത്തിനു ള്ള അവകാശവാദമായി പരിണമിച്ചത്. പൂജക്കായുള്ള അവകാശത്തിനായി ഒന്നര നൂറ്റാണ്ട് മുമ ്പ് തുടങ്ങിയ അവകാശവാദം ഒടുവിൽ പള്ളിയുടെ പ്രധാന താഴികക്കുടത്തിന് താഴെയുള്ള പ്ര ധാന ഭാഗത്തിന് വേണ്ടിയായി മാറി.

1855ൽ ഹിന്ദു-മുസ്ലിം സംഘർഷമുണ്ടായതായി പറയുന്ന അ യോധ്യയിൽ 1858നും 1861നുമിടയിലാണ് ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് അവകാശവാദങ്ങൾ തുട ങ്ങിയത്. 1858ൽ ഒരാൾ പള്ളിക്കകത്ത് വന്ന് ‘രാം രാം’ എന്ന് എഴുതിവെച്ചതായിരുന്നു തുടക്കം . വിശ്വാസികൾ അപ്പോൾതന്നെ നീക്കംചെയ്ത് വൃത്തിയാക്കുകയും ചെയ്തു.

എന്നാൽ, രാം ഛബ ൂത്രയും സീതാ കാ രസോയിയും ആണെന്ന് അവകാശപ്പെട്ട് പള്ളിമുറ്റത്ത് പൂജ തുടങ്ങുന്നതി ലേക്ക് ആ പ്രശ്നങ്ങൾ വികസിച്ചു. രാം ഛബൂത്രക്കും സീതാ രസോയിക്കും വേണ്ടി ഹിന്ദുപക്ഷം ആദ്യമായി 1885ൽ കോടതിയിൽ അവകാശവാദമുന്നയിക്കുേമ്പാഴും മൂന്ന് താഴികക്കുടങ്ങളുള്ള പള്ളി സംബന്ധിച്ച് ഒരു തർക്കവുമുണ്ടായിരുന്നില്ല. രാം ഛബൂത്രയാണ് രാമജന്മ സ്ഥാനം എന്നായിരുന്നു ഹിന്ദു പക്ഷത്തിെൻറ അവകാശവാദം.

ഇൗ കേസിനായി സമർപ്പിച്ച ഭൂപടത്തിൽ രാമഭഗവാെൻറ പ്രതിമയുള്ളതായി കാണിച്ചിരിക്കുന്നത് പള്ളിക്ക് പുറത്താണ്. സീതാ കാ രസോയിയും ഹനുമാൻദ്വാറും രാം ഛബൂത്രയും തുടങ്ങി ആ വിഭാഗം അവകാശവാദമുന്നയിക്കുന്ന എല്ലാം രേഖപ്പെടുത്തിയിട്ടും പള്ളി കെട്ടിടത്തെക്കുറിച്ച് ഒരു അവകാശവാദവുമുന്നയിച്ചിരുന്നില്ല. മസ്ജിദ്, പള്ളിയുടെ മുകളിലേക്ക് കയറാനുള്ള കോണിപ്പടി, വുദു ഖാന, പള്ളിക്കടുത്തുള്ള ഇറച്ചിക്കടകൾ അടക്കമുള്ള വ്യാപാരസ്ഥാപനങ്ങൾ പോലും ഭൂപടത്തിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. പള്ളിയുടെ വടക്കുഭാഗത്ത് സീതാ രസോയിയും ജന്മസ്ഥാനുമെന്നാണ് അന്നൊക്കെ പറഞ്ഞിരുന്നത്. എന്നാൽ, ആ അവകാശവാദം പോലും 1885ൽ കോടതി തള്ളി.

അങ്ങനെയാണ് 1949 ഡിസംബർ 22ന് രാത്രി അതിക്രമിച്ചുകയറി രാമവിഗ്രഹം പള്ളിക്കകത്തു കൊണ്ടുവെച്ചത്. അതോടെ അടച്ചുപൂട്ടിയ പള്ളി മുസ്ലിംകൾക്ക് ആരാധനക്ക് തുറന്നുകിട്ടാനായി 1961ൽ മുഹമ്മദ് ഹാഷിം അൻസാരി അടക്കമുള്ളവർ സമർപ്പിച്ച കേസിൽ നിർമോഹി അഖാഡയായിരുന്നു എതിർകക്ഷി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ ഹിന്ദുപക്ഷത്തുനിന്ന് വേറെയും കക്ഷികളെ ചേർത്തു. 1980ന് ശേഷം രാം ലല്ല വിരാജ്മാൻ കക്ഷിയായി.

രാമക്ഷേത്ര പ്രസ്ഥാനവുമായി ആർ.എസ്.എസും സംഘ്പരിവാറും രംഗത്തിറങ്ങിയതാണ് തർക്കത്തിൽ വഴിത്തിരിവായത്. പള്ളിയുടെ മധ്യതാഴികക്കുടത്തിന് താെഴയാണ് രാമജന്മഭൂമി എന്ന അവകാശവാദം പുതുതായി ഉയർന്നു. കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാറുകൾ അടച്ചുപൂട്ടിയ പള്ളി ഹിന്ദുക്കൾക്ക് ആരാധനക്കായി തുറന്നുകൊടുക്കുകയും തർക്കസ്ഥലത്ത് ശിലാന്യാസം നടത്താൻ സംഘ്പരിവാറിനെ അനുവദിക്കുകയും ചെയ്തു.

രാമക്ഷേത്രത്തിനായി രഥമുരുട്ടിയ ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയുടെ നേതൃത്വത്തിൽ അയോധ്യയിലെത്തിയ കർസേവകർ 1992 ഡിസംബർ ആറിന് പള്ളി തകർത്തു. തകർത്ത പള്ളിയുടെ അവശിഷ്ടങ്ങൾക്ക് മേൽ താൽക്കാലിക ക്ഷേത്രമുണ്ടാക്കി ഹിന്ദുക്കൾക്കായി ആരാധന അനുവദിച്ചു. അദ്വാനി അടക്കമുള്ള മുതിർന്ന ബി.ജെ.പി നേതാക്കൾക്കെതിരായ പള്ളി തകർത്ത കേസിൽ 27 വർഷം കഴിഞ്ഞിട്ടും വിധിവന്നിട്ടില്ല. അതേകുറിച്ച് അന്വേഷിച്ച ലിബർഹാൻ കമീഷൻ റിപ്പോർട്ടിലും തുടർനടപടിയുണ്ടായില്ല.

എന്നാൽ, ബാബരി ഭൂമിയുടെ അവകാശ തർക്കത്തിൽ ഭൂമി മൂന്നായി പകുത്ത് 2010ൽ അലഹാബാദ് ഹൈകോടതി വിധി പുറപ്പെടുവിച്ചു. താഴികക്കുടത്തിന് താഴെയുള്ള ഭാഗം ഹിന്ദുപക്ഷത്തെ രാം ലല്ല വിരാജ്മാനും രാം ഛബൂത്രയും സീത കാ രസോയിയുമുള്ള ഭാഗം നിർമോഹി അഖാഡക്കും അവശേഷിച്ച പള്ളിയില്ലാതിരുന്ന ഭാഗം സുന്നി വഖഫ് ബോർഡിനും വീതംവെച്ചു.
അതിനെതിരെ ഇരുപക്ഷവും സമർപ്പിച്ച അപ്പലിലാണ് ഏഴ് പതിറ്റാണ്ട് പിന്നിട്ടശേഷം പരമോന്നത കോടതി അന്തിമ വിധി പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:babri masjidBabri Casemalayalam newsindia newsbabri verdict
News Summary - babri masjid controversy -india news
Next Story