Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി...

ബാബരി ധ്വംസനക്കേസ്: ഒമ്പത് മാസത്തിനുള്ളിൽ വിധി പറയണം -സുപ്രീംകോടതി

text_fields
bookmark_border
ബാബരി ധ്വംസനക്കേസ്: ഒമ്പത് മാസത്തിനുള്ളിൽ വിധി പറയണം -സുപ്രീംകോടതി
cancel

ന്യൂഡൽഹി: എൽ.കെ. അദ്വാനി ഉൾപ്പെടെയുള്ള മുതിർന്ന ബി.ജെ.പി നേതാക്കൾ പ്രതികളായ ബാബരി മസ് ജിദ് തകർത്ത കേസിൽ ഒമ്പത് മാസത്തിനുള്ളിൽ വിധി പറയണമെന്ന് സുപ്രീംകോടതി. വിചാരണ നടക്കുന്ന ലക്നോ പ്രത്യേക കോ ടതിക്കാണ് സുപ്രീംകോടതി നിർദേശം നൽകിയത്. സെപ്റ്റംബർ 30ന് ജസ്റ്റിസ് എസ്.കെ യാദവിന്‍റെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി നടപടി.

1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്തതിലെ ഗൂഢാലോചനക്കുറ്റത്തിൽ നിന്ന് എല്‍.കെ. അദ്വാനി, മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, വിനയ് കത്യാര്‍, അശോക് സിംഗാള്‍, സാധ്വി ഋതംഭര, വി.എച്ച്. ദാല്‍മിയ, മഹന്ത് അവൈദ്യനാഥ്, ഗിരിരാജ് കിഷോര്‍, സതീശ് പ്രധാന്‍, സി.ആര്‍. ബന്‍സല്‍, ആര്‍.വി. വേദാന്തി, പരമഹംസ് രാംചന്ദ്ര ദാസ്, ജഗദീഷ് മുനി മഹാരാജ്, ബി.എല്‍. ശര്‍മ, നൃത്യ ഗോപാല്‍ ദാസ്, ധരംദാസ്, സതീശ് നഗര്‍, മൊരേശ്വര്‍ സാവെ എന്നിവരടക്കമുള്ള ബി.ജെ.പി, വി.എച്ച്.പി നേതാക്കളെ ഒഴിവാക്കാനാവില്ലെന്ന് ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വിധിച്ചിരുന്നു.

2017 ഏപ്രിൽ 19ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക കോടതിയിൽ മുതിർന്ന സംഘ്പരിവാർ നേതാക്കൾക്കെതിരായ ക്രിമിനൽ കേസിലെ വിചാരണ നടക്കുന്നത്. ഒരു ദിവസവും മുടങ്ങാതെ പള്ളി തകർത്ത ക്രിമിനൽ കേസിലെ വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിർദേശം.

എന്നാൽ, സെപ്റ്റംബർ 30ന് തന്‍റെ കാലാവധി തീരുമെന്ന് കാണിച്ച് കഴിഞ്ഞ മേയ് 30ന് പ്രത്യേക കോടതി ജഡ്ജി എസ്.കെ യാദവ് സുപ്രീംകോടതിക്ക് കത്തയച്ചു. വിചാരണ പൂർത്തിയാക്കാൻ ആറു മാസം സമയംകൂടി നീട്ടിത്തരണമെന്നും കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ബാബരി ധ്വംസനക്കേസിലെ വിധി വരുന്നതു വരെ കാലാവധി നീട്ടുന്നതു സംബന്ധിച്ച് ഈ മാസം 19ന് മറുപടി നൽകാൻ ജസ്റ്റിസ് നരിമാൻ അധ്യക്ഷനായ ബെഞ്ച് ഉത്തർപ്രദേശ് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Babri Demolition Casemalayalam newsindia newssupreme court
News Summary - Babri demolition Case Supreme Court -India News
Next Story