ബാബരി: ഉമാഭാരതി പ്രത്യേക കോടതിയിൽ ഹാജരായി
text_fieldsലഖ്നോ: ബാബരി മസ്ജിദ് തകർത്ത കേസിൽ മുതിർന്ന ബി.ജെ.പി നേതാവ് ഉമാഭാരതി പ്രത്യേക കോടതിയിൽ ഹാജരായി. 92ൽ സംഭവം നടക്കുേമ്പാൾ കേന്ദ്രം ഭരിച്ച കോൺഗ്രസ് തന്നെ രാഷ്ട്രീയവൈരം കൊണ്ട് പ്രതിചേർത്തതാണെന്ന് അവർ ആരോപിച്ചു. തീർത്തും രാഷ്ട്രീയപ്രേരിതമായ അന്വേഷണ റിപ്പോർട്ടാണ് തയാറാക്കിയത്.
തെളിവുകളും കൃത്രിമമായി ചമച്ചു. സി.ബി.ഐ സമർപ്പിച്ച തെളിവുകൾ വ്യാജമാണ്. തനിക്കെതിരെ സാക്ഷിമൊഴി നൽകിയത് രാഷ്ട്രീയസമ്മർദം കൊണ്ടാണെന്നും അവർ സി.ബി.ഐ ജഡ്ജി എസ്.കെ യാദവ് മുമ്പാകെ പറഞ്ഞു. 32 പ്രതികളുള്ള കേസിൽ തെൻറ വാദം ശരിവെക്കുന്ന തെളിവുകൾ ഹാജരാക്കാമെന്ന് അവർ പറഞ്ഞു.
LATEST VIDEO
പ്രതികളുടെ മൊഴി രേഖപ്പെടുത്തലാണ് ഇപ്പോൾ പ്രത്യേക കോടതിയിൽ നടക്കുന്നത്. 19ാം പ്രതിയാണ് ഉമാഭാരതി. മുതിർന്ന ബി.ജെ.പി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അദ്വാനി, മറ്റ് നേതാക്കളായ മുരളി മനോഹർ ജോഷി, കല്യാൺ സിങ് തുടങ്ങിയവർ ഉൾപ്പെടെ 13 പ്രതികളുടെ മൊഴിയെടുത്തിട്ടില്ല. ഇവർക്ക് വിഡിയോ കോൺഫറൻസ് വഴി ഹാജരാകാനാണ് താൽപര്യമെന്ന് അഭിഭാഷകർ അറിയിച്ചിട്ടുണ്ട്.
കേസ് നടപടി ഇഴഞ്ഞു നീങ്ങുന്നതിനാൽ ദിനേന വാദം നടത്തി ആഗസ്റ്റ് 31നകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.