ചീഫ് ജസ്റ്റിസ് പറഞ്ഞു; ധവാൻ ഭൂപടം വലിച്ചുകീറി
text_fieldsന്യൂഡൽഹി: ബാബരി ഭൂമി കേസിൽ പുതിയ തെളിവുകളുമായി ആരും വരരുതെന്ന സുപ്രീംകോടതി നിർ ദേശം ലംഘിച്ച് ഹിന്ദു മഹാസഭ അഭിഭാഷകൻ കൈമാറിയ ഭൂപടം സുന്നീ വഖഫ് ബോർഡിന് വേണ്ടി ഹ ാജരായ മുതിർന്ന അഭിഭാഷകൻ അഡ്വ. രാജീവ് ധവാൻ, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുട െ അനുവാദത്തോടെ കോടതിമുറിയിൽ വലിച്ചുകീറി. അതിനു ശേഷവും ഇരുപക്ഷത്തെയും അഭിഭാഷകർ വാക്കുതർക്കം തുടർന്നപ്പോൾ കോടതിമര്യാദ പാലിച്ചില്ലെങ്കിൽ തങ്ങൾ വാദം നിർത്തി ഇറങ്ങിപ്പോകുമെന്ന് ചീഫ് ജസ്റ്റിസ് ഭീഷണി മുഴക്കി.
മുൻ െഎ.പി.എസ് ഒാഫിസർ കിഷോർ കുനാലിെൻറ ‘അയോധ്യ റിവിസിറ്റഡ്’ എന്ന പുസ്തകം തെൻറ വാദത്തിനു തെളിവായി വികാസ് സിങ് സമർപ്പിച്ചപ്പോൾ ചോദ്യം ചെയ്ത ധവാൻ നേരത്തെ സമർപ്പിക്കാത്ത പുതിയ തെളിവുകൾ സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ടു. ഇത് അലഹബാദ് ഹൈകോടതിയിൽ സമർപ്പിച്ചതാണോ എന്ന ചോദ്യത്തിന് അെല്ലന്നായിരുന്നു വികാസ് സിങ്ങിെൻറ മറുപടി. എങ്കിൽ പറ്റില്ലെന് ചീഫ് ജസ്റ്റിസ് മറുപടി നൽകിയപ്പോൾ താൻ ഭൂപടം മാത്രം സമർപ്പിക്കാമെന്ന് പറഞ്ഞ് വികാസ് സിങ് അത് കൈമാറി.
രാമെൻറ ജന്മസ്ഥലം ഭൂപടത്തിൽ രേഖപ്പെടുത്തിയത് കാണിക്കാനായിരുന്നു വികാസ് സിങ്ങിെൻറ ശ്രമം. പുതുതായി ഒന്നും പറ്റില്ലെന്ന് പറഞ്ഞ് ധവാൻ എതിർത്തു. തനിക്ക് തന്ന പേജുകൾ എന്തു ചെയ്യണമെന്ന് ചോദിച്ചപ്പോൾ അത് കീറിക്കളഞ്ഞേക്കൂ എന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകി. തുടർന്ന് ധവാൻ ഭൂപടം കീറിയപ്പോൾ കുറച്ചുകൂടി തുണ്ടുകളാക്കാമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.