ബാബരി ഭൂമി വിട്ടുകൊടുക്കാൻ സഫർ ഫാറൂഖിയുടെ നാടകം
text_fieldsന്യൂഡൽഹി: മുതിർന്ന സുപ്രീംകോടതി അഭിഭാഷകെൻറ മേൽനോട്ടത്തിൽ വഖഫ് ബോർഡ് ഭൂ മി വിട്ടുകൊടുത്ത്, ബാബരി ഭൂമി കേസിൽനിന്ന് പിന്മാറാൻ ബോർഡ് ചെയർപേഴ്സൻ സഫർ അ ഹ്മദ് ഫാറൂഖി നടത്തിയ നാടകത്തിനും അന്തിമവാദത്തിെൻറ അവസാന ദിവസം സാക്ഷ്യം വഹിച ്ചു. ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിനെ അറിയിക്കാതെയും നടപടിക്രമങ്ങൾ പാ ലിക്കാതെയും ബാബരി ഭൂമി ഹിന്ദു പക്ഷത്തിന് വിട്ടുകൊടുത്ത് കേസിൽനിന്ന് പിന്മാറാൻ ച െയർപേഴ്സൻ നടത്തിയ നീക്കം ഫലം കണ്ടില്ല.
സുപ്രീംകോടതി മധ്യസ്ഥനായി നിയോഗിച്ച മ ുതിർന്ന അഭിഭാഷകൻ ശ്രീരാം പഞ്ചുവാണ് സഫർ ഫാറൂഖിയെ ഉപയോഗിച്ച് ഭൂമി ഹിന്ദുക്കൾക് ക് വിട്ടുകൊടുത്ത് കേസിൽനിന്ന് പിന്മാറാനും മധ്യസ്ഥതക്ക് സുന്നികളെ തയാറാക്കാനുമുള്ള നീക്കം നടത്തിയത്. ഇതിനായി ചെയർപേഴ്സന് സംരക്ഷണം ഉറപ്പാക്കുന്നതിന് രണ്ടുദിവസം മുെമ്പ ശ്രീറാം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
സംരക്ഷണം ഉറപ്പുവരുത്താൻ ഉത്തർപ്രദേശ് സർക്കാറിനോട് കോടതി നിർദേശിക്കുകയും ചെയ്തു. ജസ്റ്റിസ് ഇബ്രാഹിം ഖലീഫുല്ല അധ്യക്ഷനായ മൂന്നംഗ മാധ്യസ്ഥ്യ സമിതിയിൽ ശ്രീശ്രീ രവിശങ്കർ ആയിരുന്നു മൂന്നാമൻ. ഇൗ സമിതിയുടെ മധ്യസ്ഥ നീക്കം പരാജയപ്പെട്ടപ്പോഴാണ് സുപ്രീംകോടതി അന്തിമവാദത്തിലേക്ക് കടന്നത്.
വാദം പകുതിയായ ശേഷം രണ്ടാമത്തെ മാധ്യസ്ഥ്യത്തിന് മൂന്നംഗ സമിതി പഞ്ചു മുഖേന വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി അനുമതി നൽകിയെങ്കിലും കേസിൽ കക്ഷികളായ സുന്നി വഖഫ് ബോർഡും നിർമോഹി അഖാഡയും രാം ലല്ലയും തയാറായില്ല.
എന്നാൽ, ബി.ജെ.പി സർക്കാറിെൻറ ചൊൽപടിക്ക് നിൽക്കുന്ന സഫർ ഫാറൂഖിയെ ഉപയോഗിച്ച് ശ്രീരാം പഞ്ചു വഖഫ് ബോർഡ് ഭൂമി ഹിന്ദുക്കൾക്ക് വിട്ടുനൽകാൻ തയാറായി എന്ന് വരുത്താൻ ശ്രമിക്കുകയായിരുന്നു. കേസ് വാദിക്കുന്ന വഖഫ് ബോർഡ് അഭിഭാഷകരെ ഇതേക്കുറിച്ച് അറിയിക്കുകയോ ബോർഡിൽ ഇതേക്കുറിച്ച് ചർച്ച നടത്തുകയോ ചെയ്യാതെ ഏകപക്ഷീയമായിരുന്നു ചെയർപേഴ്സൻ കൈകൊണ്ട തീരുമാനം.
പിന്മാറാനുള്ള വഖഫ് ബോർഡ് ചെയർമാെൻറ അപേക്ഷ ശ്രീരാം പഞ്ചു നൽകി. അതോടൊപ്പം സഫർ മധ്യസ്ഥതക്ക് തയാറായെന്ന് കാണിച്ച്, ബാബരി ഭൂമി ഹിന്ദുപക്ഷത്തിന് കൊടുക്കാനുള്ള ഫോർമുല പഞ്ചു മേഖന സമിതിയും സുപ്രീംകോടതിക്ക് സമർപ്പിച്ചു. എന്നാൽ, ഇവ രണ്ടും അഞ്ചംഗ ബെഞ്ച് പരാമർശിച്ചില്ല.
അന്ത്യത്തോടടുക്കുന്ന തർക്കത്തിെൻറ ഏഴു പതിറ്റാണ്ട്
ന്യൂഡൽഹി: 1949 ഡിസംബർ 22ന് രാത്രി ഫൈസാബാദിലെ ബാബരി മസ്ജിദിനകത്ത് അതിക്രമിച്ചു കയറിയ ഒരു സംഘം രാമവിഗ്രഹം കൊണ്ടുവെച്ചതോടെ തുടങ്ങിയ നിയമയുദ്ധത്തിനാണ് ഏഴു പതിറ്റാണ്ടിനുശേഷം പരമോന്നത കോടതി അന്ത്യം കുറിക്കാനൊരുങ്ങുന്നത്. അതിക്രമിച്ചു കയറി വിഗ്രഹം വെച്ചവരെ ശിക്ഷിച്ചെങ്കിലും വിഗ്രഹം നീക്കം ചെയ്യാതെ ജില്ല ഭരണകൂടം പള്ളി അടച്ചുപൂട്ടി. രാമജന്മഭൂമിയിൽ വിഗ്രഹം സ്വയം ഭൂവായതാണെന്നു വാദിച്ച് ഹിന്ദുവിഭാഗം രംഗത്തുവന്നേതാടെ പള്ളി തിരികെ കിട്ടാൻ സുന്നീ വഖഫ് ബോർഡ് കോടതിയെ സമീപിക്കുകയായിരുന്നു.
1992 ഡിസംബർ ആറിന് രാമക്ഷേത്ര പ്രസ്ഥാനത്തിെൻറ ഭാഗമായി കർസേവകരെ അയോധ്യയിലെത്തിച്ച് സംഘ്പരിവാർ ബാബരി മസ്ജിദ് തകർത്ത് അവിടെ താൽക്കാലിക ക്ഷേത്രം കെട്ടിയുണ്ടാക്കി രാമവിഗ്രഹം സ്ഥാപിച്ചു. പതിറ്റാണ്ടുകൾ നീണ്ട നിയമയുദ്ധത്തിനൊടുവിൽ 2010ൽ അലഹാബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ രാംലല്ല, നിർമോഹി അഖാഡ എന്നീ ഹിന്ദുപക്ഷത്തെ രണ്ടു കക്ഷികൾക്കും സുന്നീ വഖഫ് ബോർഡ് എന്ന മുസ്ലിം പക്ഷത്തെ ഏക കക്ഷിക്കും തർക്കത്തിലുള്ള 2.77 ഭൂമി തുല്യമായി വീതിക്കാൻ ഉത്തരവിട്ടു. അതിനെതിരെ സമർപ്പിച്ച അപ്പീലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വാദം അവസാനിപ്പിച്ച് വിധിപറയാനായി മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.