ബാബരി രാഷ്ട്രീയ ആയുധമാക്കാൻ ആറ് ഇടതുപാർട്ടികൾ
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്തിട്ട് 25 വർഷം തികയുന്ന ഡിസംബർ ആറ് കരിദിനമായി ആചരിക്കാൻ ഇടതുപക്ഷ പാർട്ടികൾ. ഭരണഘടന ശിൽപി ഡോ. അംബേദ്കറുടെ ജന്മദിനം കൂടിയായ അന്ന് ദലിതുകൾക്കും മതേതര മൂല്യങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് എതിരായ പ്രചാരണം സംഘടിപ്പിച്ചാവും കരിദിനം ആചരിക്കുക. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിെൻറ ആദ്യ ഘട്ടം ഡിസംബർ ഒമ്പതിന് നടക്കാനിരിക്കെ മതേതര മൂല്യത്തിന് എതിരായ അതിക്രമം പൊതുസമൂഹത്തിന് മുന്നിൽ ഒരിക്കൽകൂടി ഉയർത്താനാണ് ധാരണ. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പിക്ക് മുസ്ലിം പ്രീണനം ആക്ഷേപിക്കാൻ ഇടനൽകാതെ മൃദുഹിന്ദുത്വം പ്രചാരണത്തിൽ ഉപയോഗിക്കുന്ന കോൺഗ്രസിനെയും ഇടതുപാർട്ടികളുടെ നീക്കം പ്രതിക്കൂട്ടിലാക്കും.
ഇന്ന് ഭരണത്തിലിരിക്കുന്ന ബി.ജെ.പിയെയും അന്ന് അധികാരത്തിലിരുന്ന കോൺഗ്രസിനെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കുന്ന രാഷ്ട്രീയ പ്രചാരണത്തിനാണ് ആറ് ഇടതുപാർട്ടികൾ സംയുക്തമായി തീരുമാനിച്ചിരിക്കുന്നത്. ദലിതുകൾക്കും മുസ്ലിംകൾക്കും എതിരായ ഗോരക്ഷക ഗുണ്ടകളുടെ അതിക്രമം, സദാചാര പൊലീസ് എന്നിവയിൽ ഉൗന്നിയുള്ള പ്രചാരണത്തിനാണ് ഒരുങ്ങുന്നത്. സി.പി.എം, സി.പി.െഎ, സി.പി.െഎ (എം.എൽ) ലിബറേഷൻ, ആർ.എസ്.പി, ഒാൾ ഇന്ത്യ ഫോർവേഡ് ബ്ലോക്, എസ്.യു.സി.െഎ എന്നീ പാർട്ടികളുടെ നേതൃത്വമാണ് ഇക്കാര്യം തീരുമാനിച്ചത്. കാൽനൂറ്റാണ്ട് കഴിഞ്ഞിട്ടും പള്ളി പൊളിച്ചവർക്കും അത് ആസൂത്രണം ചെയ്തവർക്കുമെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇടതുപാർട്ടികൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.