ആയുഷ്മാൻ ഭാരത് ആേരാഗ്യ ഇൻഷുറൻസ് പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
text_fieldsന്യൂഡൽഹി: അഞ്ചു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആയുഷ്മാൻ ഭാരത് (പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന -പി.എം.ജെ.എ.വൈ) ഞായാറാഴ്ച റാഞ്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ദീൻദയാൽ ഉപാധ്യായയുടെ ജന്മവാർഷിക ദിനമായ സെപ്തംബർ 25 മുതൽ പദ്ധതി നിലവിൽ വരും. ചിലയാളുകൾ പദ്ധതിയെ ‘മോദി കെയർ’ എന്നുവിളിക്കുന്നു, എന്നെ സംബന്ധിച്ചിടത്തോളം പാവങ്ങളെ സഹായിക്കുന്ന പദ്ധതി മാത്രമാണിതെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി പറഞ്ഞു. പദ്ധതിയില്‍ ചേരാന്‍ പേര് രജിസ്റ്റർ ചെയ്യേണ്ടതില്ല. രാജ്യത്തെ 13,000 സർക്കാർ, സ്വകാര്യ ആശുപത്രികള്‍ പദ്ധതിയുടെ ഭാഗമാണ്. ജാതിയുടെയോ വര്ണത്തിെൻേയാ മതത്തിെൻറേയാ പേരില്‍ വിവേചനം കാണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ, ഝാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ സിങ് തുടങ്ങിയവർ പങ്കെടുത്തു. കേരളം, തെലങ്കാന, ഒഡിഷ, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ പദ്ധതിയിൽ ചേർന്നിട്ടില്ല. 2011ലെ സാമൂഹിക സാമ്പത്തിക ജാതി സെൻസ് ഡാറ്റ ഉപയോഗിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. 8.03 കോടി ഗ്രാമീണ കുടുംബങ്ങളും 2.33 കോടി നഗരവാസികളും പദ്ധതിക്ക് കീഴിൽ വരും. 1345 രോഗങ്ങൾക്കാണ് പരിരക്ഷ. ആധാർ കാർഡ് ഇല്ലാത്തവർക്ക് തെരഞ്ഞെടുപ്പ് ഐ.ഡി, റേഷൻകാർഡ് തുടങ്ങി അംഗീകൃത തിരിച്ചറിയിൽ രേഖകൾ ഉപയോഗിക്കാം.
ആർ.എസ്.ബി.വൈ ഗുണഭോക്താക്കൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. നാഷനൽ ഹെൽത്ത് ഏജൻസി നടപ്പാക്കുന്ന പദ്ധതിക്ക് കീഴിലുള്ള ആശുപത്രികളിൽ ആയുഷ്മാൻ മിത്ര ഹെൽപ് ഡെസ്ക് സ്ഥാപിക്കും. ഇവിടെ ഗുണഭോക്താക്കൾക്ക് രജിസ്ട്രേഷൻ വിവരങ്ങളും യോഗ്യതയും പരിശോധിക്കാം. ഗുണഭോക്താക്കൾക്ക് ക്യു.ആർ കോഡുള്ള രജിസ്ട്രേഷൻ കാർഡ് നൽകും. mera.pmjay.gov.in ലൂടെയും ഹെൽപ് ലൈൻനമ്പർ: 14555 വഴിയും കൂടുതൽ വിവരങ്ങൾ അറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.