ഡൽഹിയിലും ‘ആയുഷ്മാൻ’ പോര്
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിെൻറ പേരിൽ ഡൽഹി സർക്കാറും കേന്ദ്രവും തമ്മിൽ പോര്. ആയുഷ്മാൻ ഭാരതിനെക്കാൾ 10 മടങ്ങ് മെച് ചമാണ് ഡൽഹി സർക്കാറിെൻറ ആരോഗ്യപദ്ധതിയെന്ന് മുഖ്യമന്ത്രി കെജ്രിവാൾ പറഞ്ഞു.
പദ്ധതിയിൽനിന്നും കേരളം മാറിനിന്നു എന്ന പ്രധാനമന്ത്രി നേരന്ദ്ര േമാദിയുടെ പരമാർശത്തിന് പിന്നാലെയാണ് കെജ്രിവാളിെൻറ പ്രസ്താവന. പദ്ധതിയിൽനിന്നു കേരളം വിട്ടുനിന്നിട്ടില്ലെന്നും എന്നാൽ, സംസ്ഥാനം കൊണ്ടുവന്ന ഇൻഷുറൻസ് പദ്ധതി ഇല്ലാതാവുന്നതോടെ നിരവധി പേർക്ക് ആനുകൂല്യം ലഭിക്കില്ലെന്നും കേരളവും ചൂണ്ടിക്കാട്ടിയിരുന്നു.
10,000 രൂപ പരിധിവെച്ചതിനാൽ ഡൽഹിയിലെ 10 ശതമാനം പേർേക്ക ആയുഷ്മാൻ ഭാരതിെൻറ ആനുകൂല്യം ലഭിക്കുന്നുള്ളൂ എന്ന് കെജ്രിവാൾ കുറ്റപ്പെടുത്തി. അതേസമയം, ഡൽഹി സർക്കാറിെൻറ പദ്ധതിയിൽ ഇത്തരം പരിധിയില്ല. കേന്ദ്ര പദ്ധതിയിൽ അഞ്ചു ലക്ഷം രൂപ മാത്രമേ ലഭിക്കുന്നുള്ളൂ.
എന്നാൽ, തങ്ങളുടേത് ഇതിനെക്കാൾ 10 മടങ്ങ് വലിയ പദ്ധതിയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധന് അയച്ച കത്തിൽ കെജ്രിവാൾ ചൂണ്ടിക്കാട്ടി. ഇതിന് രൂക്ഷ മറുപടിയുമായി ഹർഷ വർധനും രംഗത്തുവന്നു. ആം ആദ്മി പാർട്ടി സർക്കാറിേൻറതെല്ലാം സ്വപ്ന പദ്ധതികളാണെന്ന് ഹർഷ വർധൻ കുറ്റപ്പെടുത്തി. ജനങ്ങളുടെ ക്ഷേമത്തിൽ കെജ്രിവാളിന് താൽപര്യമില്ല.
ആരോഗ്യമേഖലയിൽ നടക്കുന്ന വിപ്ലവകരമായ മുന്നേറ്റത്തിൽ ഒപ്പം ചേരണമെന്നും കെജ്രിവാളിനോട് ഹർഷ വർധൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.