അയോധ്യയിൽ ആഹ്ലാദം
text_fieldsഅയോധ്യ: അനിശ്ചിതത്വത്തിെൻറ കാർമേഘങ്ങൾ ഒഴിഞ്ഞ പകലായിരുന്നു അയോധ്യയിൽ. ഭരണ ഘടന ബെഞ്ച് വിധി പ്രസ്താവിച്ചതിനു പിന്നാലെ, ഹൈന്ദവ വിശ്വാസികൾ ക്ഷേത്രദർശനത്തിന െത്തി. അവിശ്വസനീയമെന്ന മട്ടിലാണ് ചിലർ വിധിയെ പരാമർശിച്ചത്.
ബാരിക്കേഡുക ളുയർത്തി, പഴുതടച്ച സുരക്ഷയൊരുക്കിയിരുന്നു അയോധ്യയിൽ എമ്പാടും. തർക്കഭൂമിയുടെ ഭാഗത്ത് അതിലുമേറെയായിരുന്നു കരുതൽ. വൈകാതെ ക്ഷേത്രമുയരുമെന്ന പ്രതീക്ഷയും വിശ്വാസികളിൽ ചിലർ പങ്കുവെച്ചു. വിധി കേൾക്കാൻ വീട്ടിലെ ടി.വിക്കുമുന്നിൽ ചെലവിട്ടവരാണേറെ. വിധി കേട്ട ആശ്വാസത്തിൽ റികബ്ഗഞ്ചിലെ താമസക്കാരിയായ പ്രീതി സിങ് മക്കളെ കൂട്ടി ദുർഗാക്ഷേത്രത്തിൽ ദർശനത്തിനെത്തി. ആ സമയം, തെരുവോരങ്ങളിൽ ജയ് ശ്രീരാം വിളി മുഴങ്ങി. അടക്കാനാവാത്ത ആഹ്ലാദങ്ങൾ പടക്കമായി പൊട്ടിച്ചിതറി. രാം ലല്ല അമ്പലത്തിന് മുന്നിൽ ആൾകൂട്ടം നിറഞ്ഞു. വിധിയിലെ സന്തോഷം അവരുടെ മുഖത്ത് നിഴലിച്ചു.
സ്വപ്നം യാഥാർഥ്യമായെന്നും പ്രാർഥന ദൈവം കേട്ടുവെന്നും പ്രതികരിക്കാൻ ആൾക്കൂട്ടം തിരക്കുകൂട്ടി. അമ്പലത്തിൽനിന്ന് നെറ്റിത്തടത്തിലാകെ ചന്ദനം പൂശി പുറത്തിറങ്ങിയവരുടെ ആഹ്ലാദം പുഞ്ചിരിയായി വിരിഞ്ഞു. മുമ്പ് മാതാപിതാക്കൾ വിലക്കിയിരുന്നതിനാൽ രാമനാപം വിളിക്കാൻ മടിച്ചിരുന്നവർ ഉച്ചത്തിൽ ജയ് ശ്രീരാം വിളിച്ചു. വിധി അപ്രതീക്ഷിതമെന്നാണ് 40കാരനായ രമേഷ് ദാസിെൻറ പ്രതികരണം. അഞ്ച് നൂറ്റാണ്ടുനീണ്ട അടിമത്തത്തിനാണ് അന്ത്യമായെതന്ന് പ്രതികരിച്ച് മധുരം വിതരണം ചെയ്ത് അദ്ദേഹം നടന്നുനീങ്ങി.
അന്തിമ വിധിയാണ് ഇതെന്ന് കരുതുന്നിെല്ലന്നാണ് തയ്യൽപണിക്കാരനായ മുഹമ്മദ് സാജിദ് പ്രതികരിച്ചത്. അക്കാര്യത്തെക്കുറിച്ച് വിശദീകരിക്കാതെ അദ്ദേഹം നടന്നുനീങ്ങുകയും ചെയ്തു. വിധി വന്നതിന് തൊട്ടുപിന്നാലെ, അക്റം പതിവുപോലെ പച്ചക്കറി കച്ചവടത്തിനിറങ്ങി. എവിടെയും ക്രമസമാധാനപ്രശ്നമില്ലാത്തതിനാൽ തൊഴിൽ മുടങ്ങാത്തതിെൻറ ആശ്വാസം അദ്ദേഹം പങ്കിട്ടു. മുൻകരുതൽ നടപടി എന്ന നിലയിൽ, ഉത്തർപ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച വരെ അവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.