ബാബരികേസ് ഭൂമി തർക്കമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സുപ്രീംകോടതി മുമ്പാകെയുള്ള ബാബരികേസ് ഭൂമി തർക്കമെന്ന നിലയിലാണ് പരിഗണിക്കുകയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. ബാബരികേസ് ഇൗ മാസാവസാനം വീണ്ടും പരിഗണിക്കണമെന്ന നിർമോഹി അഖാഡയുടെയും കേസ് മുടങ്ങാതെ ദിവേസന കേൾക്കണമെന്ന സുന്നി വഖഫ് ബോർഡിെൻറയും ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി.
കേസുമായി ബന്ധപ്പെട്ട രേഖകളുടെയും ഗ്രന്ഥങ്ങളുടെയും പരിഭാഷ പൂർത്തിയാക്കാൻ സമയമെടുക്കുമെന്ന് അറിയിച്ചതിനെതുടർന്ന് കേസ് പരിഗണിക്കാനായി ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്.എ നസീർ എന്നിവർ കൂടി അടങ്ങുന്ന ബെഞ്ച് മാർച്ച് 14ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട ചരിത്രരേഖകളും ഗ്രന്ഥങ്ങളും പരിഭാഷപ്പെടുത്താനുണ്ട് എന്ന് അഭിഭാഷകർ ചൂണ്ടിക്കാണിച്ചപ്പോഴാണ് അത്തരം വിഷയങ്ങളിലേക്ക് കടക്കില്ലെന്ന സൂചന നൽകി ഭൂമിയെ ചൊല്ലിയുള്ള അവകാശതർക്കമെന്ന നിലയിൽ മാത്രമായിരിക്കും കേസ് പരിഗണിക്കുക എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
അതേസമയം, കേസിൽ അലഹബാദ് ഹൈകോടതിയിലുള്ള മുഴുവൻ രേഖകളും സുപ്രീംകോടതിയിലെ വാദത്തിലും ഉന്നയിക്കാവുന്നതാണെന്നും അവ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തണമെന്നും േകാടതി പറഞ്ഞു. പരിഭാഷ പൂർത്തിയാകാതെ വാദം തുടങ്ങാമെന്നും വാദം പൂർത്തിയാകുന്ന മുറക്ക് മറ്റുള്ളവയുടെ പരിഭാഷകൾ സമർപ്പിച്ചാൽ മതിയെന്നും രാമക്ഷേത്രത്തിന് വാദിക്കുന്ന അഭിഭാഷകർ ആവശ്യപ്പെട്ടപ്പോൾ പരിഭാഷ കഴിഞ്ഞുമതി വാദം കേൾക്കൽ എന്നായിരുന്നു സുന്നി വഖഫ് ബോർഡിെൻറ നിലപാട്. കോടതി ഇത് അംഗീകരിച്ചു. രണ്ടാഴ്ച കൂടി പരിഭാഷ പൂർത്തിയാക്കാൻ സുപ്രീംകോടതി സമയം നൽകി. അലഹബാദ് ഹൈകോടതിയിലുണ്ടായിരുന്ന വിഡിയോ കാസറ്റുകളുടെ പകർപ്പുകൾ കേസിലെ എല്ലാ കക്ഷികൾക്കും നൽകണമെന്ന സുന്നി വഖഫ് ബോർഡിെൻറ ആവശ്യവും കോടതി അംഗീകരിച്ചു.
അയോധ്യ ഭൂമിതർക്കകേസ് കേട്ട് വിധി പ്രസ്താവിക്കും എന്ന് കഴിഞ്ഞതവണ വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് 7000ത്തിലേറെ പാവപ്പെട്ട വ്യവഹാരികൾ നീതിക്കായി കാത്തുനിൽക്കുന്നുണ്ടെന്നാണ് വ്യാഴാഴ്ച പറഞ്ഞത്. കേസിൽ കക്ഷിചേരാൻ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി അടക്കമുള്ളവർ നൽകിയ അപേക്ഷയിൽ തീരുമാനമെടുത്തിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
കേസിൽ സുന്നിവഖഫ് ബോർഡിന് ആത്മവിശ്വാസമില്ല എന്ന എതിർഭാഗം അഭിഭാഷകെൻറ അഭിപ്രായപ്രകടനത്തെ രൂക്ഷമായി വിമർശിച്ച് ഇത്തരം അനുമാനങ്ങൾ കേസിൽ അംഗീകരിക്കാനാവില്ലെന്നും ബോർഡിന് വേണ്ടി ഹാജരായ രാജീവ് ധവാൻ ബോധിപ്പിച്ചു. അനുമാനം അസത്യത്തിലേക്കും അസത്യം അവിവേകത്തിലേക്കും അവിവേകം അപകടത്തിലേക്കും അപകടം െതറ്റിലേക്കും ആ തെറ്റ് കുറ്റക്കാരനാക്കുന്നതിലേക്കും നയിച്ചേക്കുമെന്ന് മുന്നറിയിപ്പ് നൽകിയാണ് ദീപക് മിശ്ര നടപടി അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.