Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2019 6:38 AM GMT Updated On
date_range 15 Aug 2019 6:38 AM GMTട്രിപ് പോകാൻ വിസമ്മതിച്ച 918 ഓട്ടോക്കാരുടെ ലൈസൻസ് മുംബൈയിൽ റദ്ദാക്കി
text_fieldsbookmark_border
മുംബൈ: ട്രിപ് പോകാൻ വിസമ്മതിച്ച 918 ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ലൈസൻസുകൾ മഹാരാഷ്ട്ര ഗതാഗത വകുപ്പ് റദ്ദാക്കി . മുംബൈയിലെയും സമീപ നഗരമായ താനെയിലേയും ഓട്ടോക്കാരുടെ ലൈസൻസുകളാണ് കഴിഞ്ഞ മാസങ്ങളിലായി റദ്ദാക്കിയത്. ഓട് ടോക്കാർക്കെതിരെ ഇതാദ്യമായാണ് ഇത്തരത്തിൽ നടപടിക്ക് മഹാരാഷ്ട്ര ഗതാഗത വകുപ്പ് തയാറാകുന്നത്. ട്രാൻസ്പോ ർട്ട് കമീഷണർ ശേഖർ ചന്നെയാണ് നീക്കത്തിന് പിന്നിൽ.
മുംബൈ പോലൊരു മഹാനഗരത്തിൽ അത്യാവശ്യ സമയത്ത് ഓട്ടം വിളിച്ചാൽ ൈഡ്രവർമാർ പോകാൻ തയാറാകാത്തത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മുംബൈ നഗരത്തിെൻറ പ്രധാന ഭാഗങ്ങളായ കുർള, ബാന്ദ്ര, ബാന്ദ്ര-കുർള കോംപ്ലക്സ്, ലോകമാന്യതിലക് ടെർമിനസ്, താനെ സിറ്റി എന്നിവിടങ്ങളിൽനിന്നുള്ള ലൈസൻസാണ് റദ്ദാക്കിയത്.
വാഹന വകുപ്പുമായി ബന്ധപ്പെട്ടതെല്ലാം ഓൺലൈൻ വഴിയായതിനാൽ ലൈസൻസ് റദ്ദാക്കപ്പെട്ടവർക്ക് രാജ്യത്തിെൻറ ഏതിടത്തുനിന്നും ഇനി ലൈസൻസ് ലഭിക്കില്ലെന്ന് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ തനാജി ചവാൻ പറഞ്ഞു. ആദ്യ തവണ നിയമം തെറ്റിച്ച ഒാട്ടോക്കാരെ ഇതിൽനിന്ന് ഒഴിവാക്കണമെന്ന് മുംബൈ ഓട്ടോറിക്ഷ മെൻ യൂനിയൻ നേതാവ് ശശാങ്ക് റാവു ആവശ്യപ്പെട്ടു. ട്രിപ് പോകാൻ വിസമ്മതിക്കുന്ന ഡ്രൈവർമാരെ റോഡിൽ പ്രവേശിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വാഹന വകുപ്പ് നടപടിയെ പിന്തുണച്ച് യാത്രക്കാർ രംഗത്തെത്തി.
മുംബൈ പോലൊരു മഹാനഗരത്തിൽ അത്യാവശ്യ സമയത്ത് ഓട്ടം വിളിച്ചാൽ ൈഡ്രവർമാർ പോകാൻ തയാറാകാത്തത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മുംബൈ നഗരത്തിെൻറ പ്രധാന ഭാഗങ്ങളായ കുർള, ബാന്ദ്ര, ബാന്ദ്ര-കുർള കോംപ്ലക്സ്, ലോകമാന്യതിലക് ടെർമിനസ്, താനെ സിറ്റി എന്നിവിടങ്ങളിൽനിന്നുള്ള ലൈസൻസാണ് റദ്ദാക്കിയത്.
വാഹന വകുപ്പുമായി ബന്ധപ്പെട്ടതെല്ലാം ഓൺലൈൻ വഴിയായതിനാൽ ലൈസൻസ് റദ്ദാക്കപ്പെട്ടവർക്ക് രാജ്യത്തിെൻറ ഏതിടത്തുനിന്നും ഇനി ലൈസൻസ് ലഭിക്കില്ലെന്ന് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ തനാജി ചവാൻ പറഞ്ഞു. ആദ്യ തവണ നിയമം തെറ്റിച്ച ഒാട്ടോക്കാരെ ഇതിൽനിന്ന് ഒഴിവാക്കണമെന്ന് മുംബൈ ഓട്ടോറിക്ഷ മെൻ യൂനിയൻ നേതാവ് ശശാങ്ക് റാവു ആവശ്യപ്പെട്ടു. ട്രിപ് പോകാൻ വിസമ്മതിക്കുന്ന ഡ്രൈവർമാരെ റോഡിൽ പ്രവേശിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വാഹന വകുപ്പ് നടപടിയെ പിന്തുണച്ച് യാത്രക്കാർ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story