ലോക സൈക്കിൾ ദിനത്തിൽ പ്ലാന്റ് അടച്ചുപൂട്ടി അറ്റ് ലസ് സൈക്കിൾസ്
text_fieldsഗാസിയാബാദ്: ലോക സൈക്കിൾ ദിനത്തിൽ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് പ്രശസ്തമായ അറ്റ് ലസ് സൈക്കിൾസ് (ഹരിയാന) കമ്പനി. ഉത്തർ പ്രദേശിലെ സാഹിബാബാദിലെ കമ്പനിയുടെ പ്ലാന്റ് ആണ് താൽകാലികമായി അടച്ചുപൂട്ടുന്നത്. ഇതുസംബന്ധിച്ച നോട്ടീസ് മാനേജ്മെന്റ് തൊഴിലാളികൾക്ക് കൈമാറി. ആയിരത്തോളം വരുന്ന തൊഴിലാളികൾ പണിയെടുക്കുന്ന പ്ലാന്റാണ് അടച്ചു പൂട്ടുന്നതെന്ന് തൊഴിലാളി നേതാവായ മഹേഷ് കുമാർ വ്യക്തമാക്കി.
കമ്പനിയുടെ തീരുമാനത്തോടെ നിരവധി പേരാണ് തൊഴിൽരഹിതരായത്. പ്രതിമാസം രണ്ട് ലക്ഷം സൈക്കിളുകൾ സാഹിബാബാദിലെ പ്ലാന്റിൽ നിർമിക്കുന്നുണ്ട്. കഴിഞ്ഞ വർഷം സമാന രീതിയിൽ മറ്റൊരു പ്ലാന്റ് കമ്പനി അടച്ചുപൂട്ടിയതായും മഹേഷ് പറഞ്ഞു. അതേസമയം, പൂട്ടൽ താൽക്കാലികമാണെന്നും ആസ്തി വിറ്റ് 50 കോടിയോളം രൂപ സമാഹരിക്കാൻ കഴിഞ്ഞാൽ പ്രവർത്തനം പുനരാരംഭിക്കുമെന്നുമാണ് സി.ഇ.ഒ എൻ.പി. റാണ സിങ് പറയുന്നത്.
431 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഇവരെ പിരിച്ചുവിട്ടെങ്കിലും ദിവസവും ഹാജർ രേഖപ്പെടുത്തുന്നപക്ഷം വേതനത്തിെൻറ പകുതി വിഹിതം ലഭ്യമാക്കുമെന്നും സി.ഇ.ഒ പറയുന്നു. ദീർഘകാല പാരമ്പര്യമുള്ള അറ്റ്ലസ് രാജ്യത്തെ ഏറ്റവും വലിയ സൈക്കിൾ പ്ലാൻറ് ആണ്. രണ്ട് ലക്ഷത്തിലേെറ സൈക്കിളുകൾ ആണ് പ്രതിമാസം ഇവിടെ ഉൽപാദിപ്പിച്ചിരുന്നത്.
എന്നാൽ, ഒരു അറിയിപ്പും കൂടാതെ കമ്പനി അടച്ചുപൂട്ടിയതിെൻറ ഞെട്ടലിലാണ് തൊഴിലാളികൾ. കമ്പനി ഉടൻ തുറന്നു പ്രവർത്തിച്ചില്ലെങ്കിൽ സമരത്തിനിറങ്ങുമെന്ന് അവർ മുന്നറിയിപ്പ് നൽകി. തൊഴിലാളികളുടെ ചുരുങ്ങിയ വേതനം പ്രതിമാസം 13,600 രൂപയാണെന്നും ഇതിെൻറ 50 ശതമാനം വെട്ടിക്കുറച്ചാൽ ജീവനക്കാർക്ക് അതുകൊണ്ട് ജീവിക്കാൻ കഴിയില്ലെന്നും യൂനിയൻ ജനറൽ സെക്രട്ടറി മഹേഷ് സിങ് പറഞ്ഞു. ചർച്ചയിൽ ഉറപ്പു നൽകിയതു പ്രകാരം കമ്പനി ഉടൻ പ്രവർത്തനം പുനരാരംഭിച്ചില്ലെങ്കിൽ ഫാക്ടറി ഉടമകൾക്കെതിരെ സമരവുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.