Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോടതിയെ സമീപിക്കാൻ...

കോടതിയെ സമീപിക്കാൻ സമയം നൽകിയില്ല; മകൻ അസദിനെ അവസാന നോക്ക് കാണാനാകാതെ അതീഖ് അഹ്മദ്

text_fields
bookmark_border
atiq
cancel
ലഖ്നോ: യു.പി പൊലീസ് ഏറ്റുമുട്ടലിൽ വധിച്ച മകൻ അസദിനെ അവസാന നോക്ക് കാണാനോ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനോ കഴിയാതെ തടവറയിൽ കഴിയുന്ന മുൻ ലോക്സഭ അംഗവും സമാജ് വാദി പാർട്ടി നേതാവുമായ അതീഖ് അഹ്മദ്. മകന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ജില്ലാ കോടതി അനുവദിക്കുന്നതു വരെ ചടങ്ങ് നിർത്തിവെക്കണമെന്ന് അതീഖിന്റെ അഭിഭാഷകൻ അപേക്ഷിച്ചിരുന്നുവെങ്കിലും അധികൃതർ തയാറായില്ല. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വധിച്ചു എന്ന് അധികൃതർ പറയുന്ന അസദിന്റെ മൃതദേഹം കനത്ത സുരക്ഷയിലാണ് സംസ്കരിച്ചത്.

ശനിയാഴ്ച രാവിലെയാണ് പ്രയാഗ് രാജിലെ കസാരി മസാരിയിൽ അസദിന്റെ മൃതദേഹം എത്തിച്ചത്. കസാരി മസാരിയിൽ പിതാമഹൻമാരുടെ സാന്നിധ്യത്തിൽ അതീഖിന്റെ പിതാവ് ഫിറോസ് അഹ്മദിന്റെ ഖബറിനരികിലാണ് അസദിനെയും അടക്കിയത്. അതീഖിന്റെ സഹോദരി ശഹീൻ ബീഗമടക്കമുള്ള അടുത്ത കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ഉമേഷ് പാൽ വധക്കേസ് പ്രതിയായിരുന്നു 19കാരനായ അസദ്. ഇതേ കേസിൽ റിമാൻഡിലാണ് അതീഖ് അഹ്മദ്. അസദിനൊപ്പം അതീഖിന്‍റെ സഹായി ഗുലാം ഹസനെയും പൊലീസ് വധിച്ചിരുന്നു. വ്യാഴാഴ്ച ഝാൻസിയിൽ യു.പി പ്രത്യേക ദൗത്യ സംഘവുമായുള്ള (എസ്.ടി.എഫ്) ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെട്ടത്. എന്നാൽ ഇത് വ്യാജ ഏറ്റുമുട്ടലാണെന്നാണ് എസ്.പിയും ബി.എസ്.പിയും ആരോപിക്കുന്നത്.

കസാരി മസാരിയിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ചാകിയയിൽ ബാരിക്കേഡും ഏർപ്പെടുത്തി. നിരീക്ഷണത്തിനായി ഡ്രോണുകളിലാണ് ഉദ്യോഗസ്ഥർ ശ്മശാനത്തിനു ചുറ്റും തമ്പടിച്ചത്. ദൃശ്യങ്ങൾ സുരക്ഷ ഉദ്യോഗസ്ഥർ തൽസമയം വിഡിയോ റെക്കോർഡ് ചെയ്യുന്നുമുണ്ടായിരുന്നു. ചടങ്ങുകളെല്ലാം വീട്ടിൽ നിന്ന് പൂർത്തിയാക്കിയാണ് മൃതദേഹം ഇവിടേക്ക് കൊണ്ടുവന്നത്.

പ്രയാഗ് രാജ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ആതിഖ് അഹ്മദിനെ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ദിവസം തന്നെയാണ് മകൻ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച കോടതിയിൽവെച്ചാണ് ആതിഖ് മകൻ കൊല്ലപ്പെട്ടത് അറിയുന്നത്. താൻ ഏതു നിമിഷവും കൊല്ലപ്പെടുമെന്ന് റിമാൻഡിലുള്ള ആതിഖ് അഹ്മദ് നേരത്തേ കോടതിയിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതീഖിനെതിരേ ഒരു മാസത്തിനിടെ 100ൽ അധികം കേസുകളാണ് യു.പി പൊലീസ് രജിസ്റ്റർ ചെയ്തത്. അതീഖിന്‍റെ മൂന്നാമത്തെ മകനാണ് അസദ്. അതീഖിന്‍റെ മൂത്തമകൻ ഉമർ ലഖ്നൊ ജയിലിലാണ്. രണ്ടാമത്തെ മകൻ അലി നൈനി സെൻട്രൽ ജിയിലിലും ഇളയകുട്ടികളായ അഹ്ജമും അബാനും പ്രയാഗ് രാജിലെ ജുവനൈൽ ഹോമിലുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:human rightsUP policeAtiq AhmedEncounter politics
News Summary - Atiq Ahmed Unable To Attend Son's Burial In UP
Next Story