Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതീഖ് അഹ്മദിന്...

അതീഖ് അഹ്മദിന് നെഞ്ചിലും പിറകിലുമായി എട്ടുതവണ വെടിയേറ്റു; തലയിൽ നിന്ന് കണ്ടെടുത്തത് ഒരു വെടിയുണ്ട

text_fields
bookmark_border
How Atiq Ahmad-Ashraf killing in police presence
cancel

ലഖ്നോ: ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട സമാജ് വാദി പാർട്ടി മുൻ എം.പി അതീഖ് അഹ്മദിന് ഒമ്പതുതവണ വെടിയേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയിലും നെഞ്ചിലും ഉള്‍പ്പെടെയാണ് വെടിയേറ്റത്. ഒമ്പത് വെടിയുണ്ടകളാണ് അതീഖിന്റെ ശരീരത്തില്‍നിന്ന് കണ്ടെടുത്തതെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയിൽ ഒരു തവണയാണ് വെടിയേറ്റത്. നെഞ്ചിലും പിറകിലുമായി എട്ടുതവണയും.

അതീഖിനൊപ്പം കൊല്ലപ്പെട്ട സഹോദരന്‍ അഷ്‌റഫ് അഹ്മദിന്റെ ശരീരത്തില്‍നിന്ന് അഞ്ച് വെടിയുണ്ടകളും കണ്ടെടുത്തു. ഇതില്‍ ഒരെണ്ണം മുഖത്തുനിന്നും നാലെണ്ണം പിറകില്‍നിന്നുമാണ്. അഞ്ചു ഡോക്ടര്‍മാരടങ്ങിയ പ്രത്യേകസംഘമാണ് അതീഖിന്റെയും സഹോദരന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കാമറയില്‍ പകര്‍ത്തിയിരുന്നു.

ശനിയാഴ്ച തത്സമയ കാമറകള്‍ക്ക് മുന്നില്‍, കനത്ത പൊലീസ് വലയത്തിലായിരുന്നു ഉമേഷ് പാൽ വധക്കേസ് പ്രതിയും സമാജ്‍വാദി പാർട്ടി മുൻ എം.പിയുമായ അതീഖ് അഹ്മദും സഹോദരൻ അഷ്റഫ് അഹ്മദും വെടിയേറ്റ് കൊല്ലപ്പെട്ടത്.

പ്രയാഗ്‌രാജിലെ മെഡിക്കല്‍ കോളജിലേക്ക് വൈദ്യ പരിശോധനക്ക് എത്തിയ അതീഖും സഹോദരനും, ജീപ്പിൽനിന്നിറങ്ങി നടന്നുപോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കാൻ തുടങ്ങുന്നതിനിടെയാണ് തൊട്ടടുത്ത് എത്തിയ മൂന്നു പേർ ഇരുവർക്കും നേരെ വെടിയുതിർത്തത്. ആൾക്കൂട്ടത്തിനിടയിൽനിന്ന് ഒരാൾ അതീഖിന്‍റെ തലക്ക് തോക്കു ചേർത്ത് പിടിച്ച് വെടിവെക്കുന്നത് കാമറ ദൃശ്യങ്ങളിൽ കാണാം. അതീഖ് വെടിയേറ്റു വീണതിനു പിന്നാലെ സഹോദരൻ അഷ്റഫിനു നേരെയും അക്രമികൾ നിരവധി തവണ വെടിയുതിർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Atiq Ahmed
News Summary - Atiq Ahmed Received 9 Bullets, 1 Was To Head: Sources On Autopsy
Next Story