നിയമസഭാ കൈയാങ്കളിക്കേസ് സർക്കാർ പിൻവലിക്കുന്നു
text_fieldsതിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് മാണിയുെട ബജറ്റ് ദിനത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനം. അന്നത്തെ എം.എൽ.എയായിരുന്ന വി. ശിവൻകുട്ടി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനം പരിഗണിച്ചാണ് കേസ് പിൻവലിക്കാൻ തീരുമാനമെടുത്ത്. നിേവദനത്തിൽ നിയമോപദേശം തേടിയ ശേഷമാണ് നടപടി.
2015ൽ കെ.എം മാണി ധനമന്ത്രിയായിരിക്കെ ബജറ്റ് അവതരണത്തിനിെട നിയമസഭയിൽ നടന്ന കൈയാങ്കളിക്കെതിരെ സർക്കാർ നിർദേശ പ്രകാരമാണ് കേൻറാൺമെൻറ് പൊലീസ് കേസെടുത്തത്. പൊതുമുതൽ നശിപ്പിക്കുക, നിയമസഭയെ അവഹേളിക്കുക എന്നീ കുറ്റങ്ങൾ ചുമത്തി നിയമസഭാ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ച് കേസെടുക്കാനായിരുന്നു സർക്കാർ നിർദേശം. അതുപ്രകാരം അന്ന് ആറ് ഇടത് എം.എൽ.എമാർക്കെതിരെ പൊലീസ് കേസെടുക്കുകയും െചയ്തു.
മുൻ എം.എൽ.എയായ വി. ശിവൻകുട്ടിെയ ഒന്നാം പ്രതിയാക്കിയായിരുന്നു കേസ്. അന്നെത്ത എം.എൽ.എമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ, െക. അജിത്, കുഞ്ഞഹമ്മത്, സി.കെ സദാശിവൻ എന്നിവരും കേസിൽ പ്രതികളായിരുന്നു. സർക്കാർ മാറിയപ്പോൾ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശിവൻകുട്ടി അപേക്ഷ നൽകുകയായിരുന്നു. കേസ് പിൻവലിക്കാൻ തീരുമാനിച്ച വിവരം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സർക്കാർ അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.