അസം അന്തിമ പൗരത്വ പട്ടിക ആഗസ്റ്റ് 31ന്
text_fieldsന്യൂഡൽഹി: അസമിലെ അന്തിമ പൗരത്വ പട്ടിക ജൂലൈ 31ന് പുറത്തിറക്കണമെന്ന ഉത്തരവ് ഭേദഗതി ചെയ്ത സുപ്രീംകോടതി സമയപരിധി ആഗസ്റ്റ് 31 വരെ നീട്ടി. അസം പ്രളയത്തിലമർന്നതു മൂലം അന്തിമ നടപടി പൂർത്തിയാക്കാൻ സമയം നീട്ടണമെന്ന് സുപ്രീംകോടതി നിയോഗിച്ച കോഒാഡിനേറ്റർ പ്രതീക് ഹജേല ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊേഗായി അധ്യക്ഷനായ ബെഞ്ചിെൻറ ഉത്തരവ്.
അതേസമയം, അസം പൗരത്വ പട്ടികയിൽ പുനഃപരിേശാധന വേണമെന്ന കേന്ദ്ര സർക്കാറിെൻ ആവശ്യം സുപ്രീംകോടതി തള്ളി. അസമിലെ പൗരത്വ പട്ടിയിൽ പൗരന്മാരല്ലാത്തവരും ഉൾെപ്പട്ടതിനാൽ അവരെ നീക്കം ചെയ്യുന്നതിന് പുനഃപരിശോധന നടത്തണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടിരുന്നു.
40 ലക്ഷം പേർ പുറത്തായ കരട് പൗരത്വ പട്ടികയിൽ തെറ്റായ ഉൾപ്പെടുത്തലും പുറന്തള്ളലുമുണ്ടെന്ന് മേത്ത ബോധിപ്പിച്ചു. അതിനാൽ ബംഗ്ലാദേശ് അതിർത്തിയിെല ജില്ലകളിൽ പൗരത്വപട്ടികയിലുള്ള 20 ശതമാനം പേരുകളിലും അല്ലാത്ത ജില്ലകളിൽ 10 ശതമാനം പേരുകളിലും സാംപ്ൾ എന്നനിലയിൽ പുനഃപരിശോധന വേണം എന്നും മേത്ത ആവശ്യപ്പെട്ടു.
ഇതിനായി പൗരത്വ പട്ടിക പ്രസിദ്ധീകരണം നീട്ടിവെക്കണമെന്നായിരുന്നു കേന്ദ്രത്തിെൻറ ആവശ്യം. എന്നാൽ, ഇതിനകംതന്നെ അസമിലെ 27 ശതമാനം വരുന്ന 80 ലക്ഷത്തോളം പേരുകൾ പുനഃപരിശോധന നടത്തിയിട്ടുണ്ടെന്ന് അസം പൗരത്വ പട്ടിക തയാറാക്കാൻ സുപ്രീംകോടതി നിയോഗിച്ച കോഒാഡിനേറ്റർ പ്രതീക് ഹജേല ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.