പ്രളയക്കെടുതിയിൽ അസമും ബിഹാറും
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ വടക്കും വടക്കുകിഴക്കുമുള്ള സംസ്ഥാനങ്ങൾ പ്രളയദുരിതത്തില ായതോടെ അസമിൽ മാത്രം ഒരാഴ്ചക്കുള്ളിൽ 14 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. ഇവിടെ 11 പേർ മരിച ്ചതായാണ് കണക്ക്. അസമിന് പുറമെ ഉത്തർപ്രദേശും ബിഹാറുമാണ് വെള്ളപ്പൊക്ക കെടുതികൾ അനുഭവിക്കുന്നത്. പ്രളയത്തിലമർന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഡൽഹി കേന്ദ്രമായ ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷെൻറ വിഷൻ 2026 പദ്ധതിക്ക് കീഴിൽ ദത്തെടുത്ത് വികസന പ്രവർത്തനങ്ങൾ നടത്തിവരുകയായിരുന്ന ആറ് ഗ്രാമങ്ങളും വെള്ളത്തിനടിയിലായി.
അസമിൽ ഭൂട്ടാനോട് അതിരിടുന്ന ജില്ലകളും ബിഹാറിൽ നേപ്പാൾ അതിർത്തിയോട് ചേർന്നുകിടക്കുന്ന ജില്ലകളും വെള്ളപ്പൊക്ക ഭീഷണിയിലായി. അസമിൽ ബാർപെട്ട ജില്ലയിലാണ് പ്രളയം കനത്ത നാശം വിതച്ചത്. അഞ്ചര ലക്ഷം പേരെ ബാർപെട്ടയിൽനിന്ന് മാറ്റിപ്പാർപ്പിച്ചു. ഒന്നര ലക്ഷത്തോളം പേരെ ധമാജിയിൽനിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഭൂട്ടാനിൽനിന്ന് ഉദ്ഭവിക്കുന്ന ബ്രഹ്മപുത്ര കരകവിഞ്ഞാണ് കൂടുതൽ നാശനഷ്ടം. ബക്സ ജില്ലയിലെ അതിർത്തി ഗ്രാമങ്ങളൊക്കെയും വെള്ളത്തിലാണ്. അരുണാചൽ പ്രദേശിലും ഹിമാചൽ പ്രദേശിലും കനത്ത മഴമൂലം മണ്ണിടിച്ചിൽ രൂക്ഷമായിട്ടുണ്ട്്.
കഴിഞ്ഞ ആറു ദിവസമായി തിമർത്തുപെയ്യുന്ന മഴയിൽ ബിഹാറിലെ ആറു ജില്ലകൾ പ്രളയത്തിലമർന്നു. അറാറിയ, കിഷൻഗഞ്ച്, വെസ്റ്റ് ചമ്പാരൺ, ഇൗസ്റ്റ് ചമ്പാരൺ, മുസഫർപുർ, സുപോൾ ജില്ലകളിലാണ് പ്രളയക്കെടുതികൾ. കോശി, ഗണ്ഡക്, ബുദ്ധി ഗണ്ഡക്, ബാഗ്മതി നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷെൻറ വിഷൻ-2026 പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത ബിഹാറിലെ അറാറിയ ജില്ലയിലെ ആറു ഗ്രാമങ്ങളും വെള്ളത്തിൽ മുങ്ങി. ഇൗ ഗ്രാമങ്ങളിൽ നിർമാണത്തിലിരുന്ന വീടുകളും ഏകാധ്യാപക വിദ്യാലയവും അടക്കമുള്ള പദ്ധതികൾ വെള്ളത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.