Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസമിൽ മരണസംഖ്യ 82;...

അസമിൽ മരണസംഖ്യ 82; പ്രളയബാധിതരുടെ വൈദ്യുതി ബില്ലും ഈ വർഷത്തെ സ്വത്ത് നികുതിയും ഒഴിവാക്കാൻ സർക്കാർ തീരുമാനം

text_fields
bookmark_border
assam floods
cancel

അസമിൽ പ്രളയക്കെടുതി കുറഞ്ഞുതുടങ്ങിയതോടെ വീടുകളിലേക്ക് ആളുകൾ മടങ്ങിത്തുടങ്ങിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. എന്നിരുന്നാലും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതും തകർന്ന അടിസ്ഥാനസൗകര്യങ്ങൾ വീണ്ടെടുക്കുന്നതുമാണ് സർക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രളയജലം ഇറങ്ങാൻ തുടങ്ങിയെങ്കിലും ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇതുവരെ 82 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. രണ്ട് ലക്ഷത്തിലധികം ആളുകളെ പ്രളയം ഇപ്പോഴും സാരമായി ബാധിച്ചിട്ടുണ്ട്.

ശനിയാഴ്ച വൈകുന്നേരം നടത്തിയ ഫേസ്ബുക്ക് ലൈവ് പ്രസംഗത്തിൽ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം അയഞ്ഞിട്ടുണ്ടെന്നും ജനങ്ങൾ വീടുകളിലേക്ക് തിരികെ പോയിത്തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എങ്കിലും ഭൂരിഭാഗം പേരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുകയാണ്. അടിയന്തര സഹായങ്ങളും നഷ്ടപരിഹാരവും നൽകുന്നതിനൊപ്പം തന്നെ ആളുകളുടെ ജീവനോപാധികൾ പുനഃസ്ഥാപിക്കുന്നതിനും തകർന്ന സ്കൂളുകളും മറ്റ് പൊതുസ്വത്തുക്കളും പുനർനിർമിക്കുന്നതിനുമാണ് മുൻഗണന നൽകുന്നത്.

ഓഗസ്റ്റ് 7 മുതൽ പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളുടെ സമഗ്രമായ കണക്കെടുപ്പ് ആരംഭിക്കും. പ്രളയബാധിത പ്രദേശങ്ങളിലെ തകർന്ന സ്കൂളുകൾ, അങ്കണവാടികൾ, പ്രാർത്ഥനാ കേന്ദ്രങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികൾക്കായി അടിയന്തര ധനസഹായം നൽകിത്തുടങ്ങിയിട്ടുണ്ട്. ശിവസാഗർ, ചരൈഡിയോ ജില്ലകളിലെ കേടുപാടുകൾ സംഭവിച്ച സ്കൂളുകൾക്ക് രണ്ട് ലക്ഷം രൂപ വീതവും അങ്കണവാടികൾക്ക് 2.5 ലക്ഷം രൂപ വീതവും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഓഗസ്റ്റ് 10-ഓടെ പ്രളയബാധിത ജില്ലകളിലെ സ്കൂളുകൾ വീണ്ടും തുറന്നു പ്രവർത്തിക്കാനാണ് സർക്കാരിന്റെ തീരുമാനം. കുട്ടികൾക്ക് നഷ്ടപ്പെട്ട പുസ്തകങ്ങളും യൂണിഫോമുകളും വാങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 7.62 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഇതിന് പുറമെ പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആശ്വാസമായി ജൂലൈ മാസത്തെ വൈദ്യുതി ബില്ലും ഈ വർഷത്തെ സ്വത്ത് നികുതിയും ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പ്രളയത്തിൽ തകർന്ന വാഹനങ്ങൾ, വളർത്തുമൃഗങ്ങൾ എന്നിവയുടെ ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിലാക്കാൻ ഇൻഷുറൻസ് കമ്പനികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. പ്രളയത്തിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് ഡിജിറ്റൽ രേഖകൾ ഉപയോഗിച്ച് ഇൻഷുറൻസ് തുക ലഭ്യമാക്കാനും മരണപ്പെട്ടവരുടെ കാര്യത്തിൽ സർക്കാരിന്റെ ഔദ്യോഗിക പട്ടിക തന്നെ മരണ സർട്ടിഫിക്കറ്റായി പരിഗണിക്കാനും ധാരണയായിട്ടുണ്ട്. ദുരന്തബാധിത കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച ധനസഹായം ഓഗസ്റ്റ് ആദ്യവാരത്തോടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Himanta Biswa SarmaRelief CampsAssam FloodsIndia
News Summary - അസമിൽ മരണസംഖ്യ 82 ആയി; പ്രളയബാധിതരുടെ വൈദ്യുതി ബില്ലും ഈ വർഷത്തെ സ്വത്ത് നികുതിയും ഒഴിവാക്കാൻ സർക്കാർ തീരുമാനം
Next Story