Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'വിവരങ്ങൾ ലഭിച്ചത്...

'വിവരങ്ങൾ ലഭിച്ചത് പാകിസ്താനിൽ നിന്ന്, ജീവപര്യന്തം തടവ് നൽകും' ഭാര്യക്ക് മൂന്ന് പാസ്പോർട്ട് ഉണ്ടെന്ന് ആരോപിച്ച ഖേരയെ ഭീഷണിപ്പെടുത്തി ഹിമന്ത

text_fields
bookmark_border
വിവരങ്ങൾ ലഭിച്ചത് പാകിസ്താനിൽ നിന്ന്, ജീവപര്യന്തം തടവ് നൽകും   ഭാര്യക്ക് മൂന്ന് പാസ്പോർട്ട് ഉണ്ടെന്ന് ആരോപിച്ച ഖേരയെ ഭീഷണിപ്പെടുത്തി ഹിമന്ത
cancel

ദിസ്പൂർ: തന്‍റെ ഭാര്യ റിനികി ഭൂയാന് മൂന്ന് പാസ്പോർട്ടുകളുണ്ടെന്ന് ആരോപണമുന്നയിച്ച കോൺഗ്രസ് നേതാവ് പവൻ ഖേരക്ക് ജീവപര്യന്തം തടവ് നൽകുമെന്ന മുന്നറിപ്പുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഹിമന്തയുടെ ഭാര്യക്ക് യു.എ.ഇ, ആന്റിഗ്വ-ബാർബുഡ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പാസ്പോർട്ട് ഉണ്ടെന്ന് ഖേര കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഖേരയുടെ ആരോപണത്തിൽ തന്റെ ഭാര്യ കേസ് ഫയൽ ചെയ്തതായി അസം മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനാണ് കോൺഗ്രസ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്. "കെട്ടിച്ചമച്ച രേഖകൾ ഉപയോഗിച്ച് നിങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ശ്രമിക്കുമ്പോൾ അത് കനത്ത പിഴ വ്യവസ്ഥകൾക്ക് വിധേയമാകും, അതിനുള്ള ശിക്ഷ ജീവപര്യന്തം തടവാണ്," ശർമ്മ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശർമ്മയുടെ ഭാര്യ റിനികിക്ക് വിദേശത്ത് വെളിപ്പെടുത്താത്ത ബിസിനസ് സംരഭങ്ങളുണ്ടെന്നും ഖേര ആരോപിച്ചിരുന്നു. ദുബായിലും അമേരിക്കയിലും മുഖ്യമന്ത്രിയുടെ കുടുംബത്തിന് സ്വത്തുക്കളും കമ്പനികളും ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ശർമ്മയുടെ ഭാര്യ റിനികി ഭൂയാന് യു.എ.ഇ, ആന്റിഗ്വ-ബർബുഡ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മൂന്ന് പാസ്‌പോർട്ടുകൾ ഉണ്ടെന്നും, ഇവ യഥാക്രമം 2027 മാർച്ച്, 2031 ഓഗസ്റ്റ്, 2029 ഫെബ്രുവരി എന്നിവയിൽ കാലാവധി അവസാനിക്കുമെന്നുമായിരുന്നു പവൻ ഖേര ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. അസം കോൺഗ്രസ് പ്രസിഡന്റ് ഗൗരവ് ഗൊഗോയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. ശർമ്മയുടെ ഭാര്യക്ക് ദുബായിൽ രണ്ട് സ്വത്തുക്കൾ ഉണ്ട്, അത് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടില്ലെന്നും ഗൗരവ് ഗൊഗോയ് ആരോപിച്ചിരുന്നു.

എന്നാൽ കോൺഗ്രസ് നേതാക്കൾ പറഞ്ഞ മുഴുവൻ വിവരങ്ങളും പാക് സോഷ്യൽ മീഡിയ ഗ്രൂപ്പാണ് നൽകിയതാണെന്ന് ഹിമന്ത ആരോപിച്ചു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ, അസമിലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് പാക് ചാനൽ കുറഞ്ഞത് 11 ടോക്ക് ഷോകളെങ്കിലും നടത്തിയിട്ടുണ്ട്, മുമ്പൊരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് ശർമ്മ പറഞ്ഞു. "എല്ലാ ടോക്ക് ഷോകളും, കോൺഗ്രസ് വിജയിക്കണം എന്ന് പറഞ്ഞാണ് ഉപസംഹരിക്കുന്നത്. ഇന്നലത്തെ പത്രസമ്മേളനവുമായുള്ള പാകിസ്താന്റെ ബന്ധം ഇപ്പോൾ വളരെ വളരെ വ്യക്തമായിരിക്കുന്നു. നിയമ നിർവ്വഹണ ഏജൻസി ഇത് പരിഗണിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്," അദ്ദേഹം പറഞ്ഞു.

"സാധാരണയായി, വ്യാജ രേഖകൾ ഉപയോഗിച്ച് ഒരു വിഷയം പൊതുജനങ്ങൾക്ക് മുന്നിൽ ഉന്നയിക്കുമ്പോൾ, അത് ഐ.പി.സി.യുടെ 420 ഉം 468 ഉം ചുമത്തുന്നു. തീർച്ചയായും, സമാനമായ ഒരു വ്യവസ്ഥ പുതിയ ബി.എൻ.എസിലുമുണ്ട്. വ്യാജ രേഖകൾ ഉപയോഗിച്ച് ഒരു തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ശ്രമിക്കുമ്പോൾ, അത് ഉയർന്ന പിഴ വ്യവസ്ഥകൾക്ക് വിധേയമാകുന്നു, അതിനുള്ള ശിക്ഷ ജീവപര്യന്തം തടവാണ്. ഇന്നലെ എന്റെ ഭാര്യ എഫ്‌.ഐ.ആർ ഫയൽ ചെയ്തു, പൊലീസ് ഉചിതമായ നിയമവകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passportasamLife ImprisonmentHimanta Sarma
News Summary - Assam CM Himanta issues ‘life imprisonment’ warning to Cong's Khera over claims on wife's ‘three passports’
Next Story