Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസമിൽ രണ്ടാം ദിവസവും...

അസമിൽ രണ്ടാം ദിവസവും മോദിക്ക് കരിെങ്കാടി

text_fields
bookmark_border
അസമിൽ രണ്ടാം ദിവസവും മോദിക്ക് കരിെങ്കാടി
cancel

ഗുവാഹതി: അസമിൽ തുടർച്ചയായ രണ്ടാം ദിവസവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കരിെ ങ്കാടി. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭകരാണ് ശനിയാഴ്ചയും രണ്ടു കേന്ദ്രങ ്ങളിൽ മോദിക്ക് കരിെങ്കാടി കാണിച്ചത്. രാജ് ഭവനിൽനിന്ന് വിമാനത്താവളത്തിലേക്കു ള്ള വഴിയിലും ജലുക്ബരിയിൽ ഗുവാഹതി സർവകലശാലക്ക് സമീപവുമായിരുന്നു പ്രതിഷേധം.

ഗുവാഹതി സർവകലാശാലയിലെ നൂറുകണക്കിന് വിദ്യാർഥികൾ പ്രക്ഷോഭത്തിൽ അണിനിരന്നു. അസം ജാതിയദബാദി യുവ ഛത്ര പരിഷത്ത്, ഒാൾ അസം സ്റ്റുഡൻറ്സ് യൂനിയൻ എന്നിവയുടെ പ്രവർത്തകരും കരിെങ്കാടിയുമായി നിരത്തിലിറങ്ങി.

വെള്ളിയാഴ്ച നാലു കേന്ദ്രങ്ങളിൽ പ്രധാനമന്ത്രിക്കെതിരെ കരിെങ്കാടി പ്രതിഷേധമുണ്ടായിരുന്നു. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങിളിൽനിന്ന് എത്തിയ മുസ്ലിംകളല്ലാത്തവർക്ക് രേഖകളൊന്നും ഇല്ലെങ്കിലും ആറുവർഷം ഇന്ത്യയിൽ താമസിച്ചിട്ടുണ്ടെങ്കിൽ പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് പൗരത്വ ഭേദഗതി ബിൽ. ലോക്സഭ പാസാക്കിയ ബിൽ രാജ്യസഭയുടെ അംഗീകാരം കാത്തിരിക്കുകയാണ്.

പൗരത്വ ബിൽ ദോഷമുണ്ടാക്കില്ല -മോദി

ഗുവാഹതി: പൗരത്വ ഭേദഗതി ബില്ലിലൂടെ അസമിനോ മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കൊ ദോഷമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുവാഹതിയിൽ ബി.ജെ.പി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസമടക്കമുള്ള സംസ്ഥാനങ്ങളുടെ ഭാഷയും സംസ്കാരവും വിഭവങ്ങളും പ്രതീക്ഷകളും സംരക്ഷിക്കാൻ എൻ.ഡി.എ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

അതേസമയം, വിഭജന കാലം മുതൽ അയൽരാജ്യങ്ങളിൽ വഞ്ചിക്കപ്പെടുന്ന ന്യൂനപക്ഷ സമുദായങ്ങൾക്ക് അഭയം നൽകേണ്ടതും നമ്മുടെ ബാധ്യതയാണ്. രാജ്യത്തേക്ക് അതിക്രമിച്ചു കടന്നവരോടും വിശ്വാസത്തിെൻറ പേരിൽ അടിച്ചോടിക്കപ്പെട്ടവരോടും ഒരേ നിലപാട് സ്വീകരിക്കാനാകില്ലെന്നും മോദി വ്യക്തമാക്കി.

അസം പൗരത്വ പട്ടിക: ഒന്നര ലക്ഷം പേർക്ക് തുണയായത് എ.പി.സി.ആർ

ന്യൂഡൽഹി: 40 ലക്ഷം പൗരന്മാർ പുറത്തായ അസമിലെ കരട് പൗരത്വ പട്ടികയിൽ പേരുചേർക്കാൻ ഒന്നരലക്ഷം പേർക്ക് തുണയായത് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഒാഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ).

ന്യൂഡൽഹി ആസ്ഥാനമായുള്ള വിഷൻ 2026 പദ്ധതികളുടെ ഭാഗമായാണ് അതിനുകീഴിൽ പ്രവർത്തിക്കുന്ന എ.പി.സി.ആർ പൗരത്വ പട്ടികയിൽനിന്ന് പുറത്തായ മനുഷ്യരെ തേടി അസമിലെ ഗ്രാമങ്ങളിലേക്ക് പോയത്.

എ.പി.സി.ആർ ജനറൽ െസക്രട്ടറി ടി. ആരിഫലിയുടെ മേൽനോട്ടത്തിൽ അസോസിയേഷൻ ആവിഷ്കരിച്ച ബഹുതല പദ്ധതിയിലൂടെയാണ് വളൻറിയർമാർ ദൗത്യം പൂർത്തിയാക്കിയത്. പൗരന്മാരായിട്ടും പൗരത്വ പട്ടികയിൽനിന്ന് പുറത്തായ 1,42,006 പേരെ കൊണ്ട് സർക്കാർ നിർദേശിച്ച രേഖകൾ സഹിതം അപേക്ഷ കൊടുപ്പിക്കുകയായിരുന്നു. തെക്കൻ അസമിലെ 50,672 പൗരന്മാരും വടക്കൻ അസമിലെ 91,334 പൗരന്മാരും എ.പി.സി.ആർ വളൻറിയർമാരിലൂടെയാണ് അപേക്ഷ നൽകിയത്.

320 ഗ്രാമങ്ങൾക്കായി പൗരത്വ രജിസ്റ്ററിനായുള്ള 215 സഹായകേന്ദ്രങ്ങൾ എ.പി.സി.ആർ തുറന്നു. അപേക്ഷ സമർപ്പിക്കുന്നതിന് അഭിഭാഷകരുടെ സേവനവും ലഭ്യമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiAssam CitizenshipAssam citizenship registration
News Summary - Assam Citizens' List modi-India News
Next Story