Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകടം കൊടുത്ത പണം തിരികെ...

കടം കൊടുത്ത പണം തിരികെ ചോദിക്കുന്നത് ആത്മഹത്യപ്രേരണയായി കണക്കാക്കാനാവില്ല -ബോംബെ ഹൈകോടതി

text_fields
bookmark_border
കടം കൊടുത്ത പണം തിരികെ ചോദിക്കുന്നത് ആത്മഹത്യപ്രേരണയായി കണക്കാക്കാനാവില്ല -ബോംബെ ഹൈകോടതി
cancel

മുംബൈ: കടം കൊടുത്ത പണം തിരികെ ചോദിക്കുന്നത് ആത്മഹത്യ പ്രേരണയായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈകോടതി. സ്കൂൾ അധ്യാപകന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. നിരീക്ഷണത്തിന്‍റെ ഭാഗമായി പ്രതികൾക്കെതിരെയുള്ള ക്രമിനിൽ നടപടി കോടതി റദ്ദാക്കി. ഐ.പി.സിയിലെ 306ആം വകുപ്പ് ചുമത്തണമെങ്കിൽ മനപൂർവം അയാൾ ആത്മഹത്യപ്രേരണ നടത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി. `കടം നൽകിയ പണം തിരികെ ആവശ‍്യപ്പെടുന്നത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാൻ കഴിയില്ല' ജസ്റ്റിസ് രഞ്ജിത്‌സിൻഹ രാജ ബോൺസ്‌ലെയടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

2022 ലാണ് കേസിനാസ്പദമായ സംഭവം. വായ്പാ ഏജന്‍റുമാരുടെ പീഡനത്തെതുടർന്ന് കോലാപ്പൂർ സ്വദേശി ദിലീപ് പാണ്ഡെ വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. വായ്പ തിരിച്ചടക്കാത്തതിനാൽ ദിലീപിനെ പീഡിപ്പിച്ചിരുന്നെന്നാരോപിച്ച് ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. ആറ് പേരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നത്. ആത്മഹത്യ പ്രേരണയിലേക്ക് നയിക്കുന്ന സംഭങ്ങളോ ഗൂഢാലോചനയോ കേസിൽ ഉണ്ടായിട്ടില്ലെന്നും എഫ്.ഐ.ആറിലെ ആരോപണങ്ങൾ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും കോടതി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loanBombay highcourtabetment to suicide case
News Summary - Asking for the return of loaned money cannot be considered as abetment to suicide: Bombay High Court
Next Story