തൂത്തുക്കുടിയിൽ അറസ്റ്റ് തുടരുന്നു
text_fieldsതൂത്തുക്കുടി: പൊലീസ് വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ട തൂത്തുക്കുടിയിൽ അറസ്റ്റ് തുടരുന്നു. പൊലീസിനെ ആക്രമിക്കുകയും വാഹനങ്ങൾ തീ വെക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് അറസ്റ്റ്. തൂത്തുകുടിയിലെ ടൗണിനോട് ചേർന്ന വീടുകളിൽ രാത്രിയിലടക്കം പൊലീസ് പരിശോധന നടത്തുന്നു. സംശയം തോന്നുന്നവരെ മുഴുവൻ കസ്റ്റഡിയിലെടുക്കുന്നുണ്ട്. ചെമ്പ് സംസ്കരണശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് 22ന് നടന്ന കലക്ടറേറ്റ് മാർച്ചിനുനേരെയാണ് ആദ്യ വെടിവെപ്പുണ്ടായത്. പിന്നീട് രണ്ടുതവണകൂടി പൊലീസ് വെടിവെച്ചു.
അതേസമയം, നിരോധനാജ്ഞ 27 വരെ നീട്ടി. 22 മുതൽ കടകൾ അടഞ്ഞുകിടക്കുകയാണ്. തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്നില്ല. ഇത് സാധാരണ ജീവിതത്തെ ബാധിച്ചുതുടങ്ങി. സാധനങ്ങൾ ലഭ്യമല്ല. പാൽ, പച്ചക്കറി എന്നിവക്കാണ് ക്ഷാമം. മേഖല പട്ടിണിയിലേക്ക് നീങ്ങുന്നെന്നാണ് സൂചന. രാവിലെ മാത്രമാണ് ചില കടകൾ തുറക്കുന്നത്.
കന്യാകുമാരി, തിരുനെൽവേലി ജില്ലകളിൽമാത്രം ഇൻറർനെറ്റ് സൗകര്യം പുനഃസ്ഥാപിച്ചു. തൂത്തുക്കുടിയിൽ ഇപ്പോഴും ഇൻറർനെറ്റ് ലഭ്യമല്ല. സമൂഹമാധ്യമങ്ങളിൽ പൊലീസ് വെടിവെപ്പിെൻറ ദൃശ്യങ്ങൾ പ്രചരിക്കുന്നത് തടയാനാണത്രെ ഇത്.
തൂത്തുക്കുടി വെടിവെപ്പിൽ പ്രതിേഷധിച്ച് പ്രതിപക്ഷ കക്ഷികൾ ആഹ്വാനം ചെയ്ത ബന്ദിൽ അങ്ങിങ്ങ് അക്രമമുണ്ടായി. തൂത്തുക്കുടിക്ക് സമീപം കരുങ്കുളം ഗ്രാമത്തിൽ സർക്കാർ ബസിന് തീയിട്ടു. മോേട്ടാർ സൈക്കിളിൽ എത്തിയ രണ്ടുപേരാണ് മണ്ണെണ്ണ ഒഴിച്ചശേഷം തീ കൊളുത്തിയതെന്ന് പൊലീസ് പറയുന്നു. യാത്രക്കാർ ഇറങ്ങിഒാടിയതിനാൽ ദുരന്തം ഒഴിവായി. തിരുനൽവേലിയിലേക്ക് പോയതായിരുന്നു ബസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.