Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

പറഞ്ഞുറപ്പിക്കുന്ന വിവാഹങ്ങൾ പടിയിറങ്ങുന്നു

text_fields
bookmark_border
marriage
cancel

യുനൈറ്റഡ് നേഷൻസ്: മാതാപിതാക്കൾ പറഞ്ഞുറപ്പിക്കുന്ന വിവാഹം (അറേ ഞ്ച്ഡ് മാരേജ്) ഇന്ത്യയിലെ നഗരങ്ങളിൽനിന്ന് ഇല്ലാതാകുന്നു. നേരേ ത്ത അറിയുന്ന, എന്നാൽ മാതാപിതാക്കളുടെ സമ്മതത്തോടെയുള്ള വിവാഹങ്ങ ളാണ് ഇപ്പോൾ കൂടുതലും. ഇൗ മാറ്റം വഴി വിവാഹബന്ധത്തിലെ അക്രമം കുറയു കയും കുടുംബാസൂത്രണം, ധനകാര്യ വിഷയങ്ങൾ എന്നിവയിൽ സ്ത്രീകൾക്ക ് കൂടുതൽ പ്രാധാന്യം കൈവരുകയും ചെയ്തു. യു.എൻ റിപ്പോർട്ടിലാണ് ഇൗ വ ിവരമുള്ളത്. കഴിഞ്ഞ ദിവസമാണ് യു.എന്നിെൻറ വനിത റിപ്പോർട്ട് (ലോക വനിതകളുടെ പുരോഗതി 2019-2020: മാറുന്ന ലോകത്തിലെ കുടുംബങ്ങൾ) പുറത്തിറക്കിയത്.

ദക്ഷിണ-കിഴക്കൻ ഏഷ്യ, സബ് സഹാറൻ ആഫ്രിക്ക, വടക്കൻ ആഫ്രിക്ക, പടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങളിൽ വിവാഹം സാമൂഹിക നിബന്ധനയായി തുടരുകയാണ്. ഇവിടെ, പങ്കാളിയെ തിരഞ്ഞെടുക്കൽ വ്യക്തിഗത തീരുമാനമാകുന്നില്ല. മറിച്ച്, കുടുംബത്തിെൻറയോ സാമൂഹിക ബന്ധങ്ങളുടെയോ പരിഗണനകളാണ്. ഇന്ത്യയിൽ പറഞ്ഞുറപ്പിച്ച വിവാഹം സാധാരണമാണ്. ഇൗ സാഹചര്യത്തിൽ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ സ്ത്രീക്ക് വലിയ പെങ്കാന്നുമില്ല. ചിലപ്പോൾ ഭർത്താവാകാൻ പോകുന്ന ആളെ ആദ്യമായി കാണുന്നത് വിവാഹവേദിയിൽവെച്ചായിരിക്കുകയും ചെയ്യും.

ഇൗ അവസ്ഥ മാറുകയാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കുടുംബാംഗങ്ങൾ ചിലരെ വിവാഹം കഴിക്കാൻ യോജ്യരാണെന്നു പറയും. എന്നാൽ, ഇൗ തിരഞ്ഞെടുപ്പിൽ അവസാന തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീക്കുണ്ടാകും. ഇത്തരം വിവാഹങ്ങൾ സ്ത്രീകൾക്ക് പരമ്പരാഗത വിവാഹത്തേക്കാൾ സ്വാതന്ത്ര്യം നൽകുന്നു. ചെലവ്, കുട്ടികൾ തുടങ്ങിയ കാര്യങ്ങളിൽ പരമ്പരാഗത വിവാഹത്തേക്കാൾ മൂന്നിരട്ടി സ്വാതന്ത്ര്യം അവർക്ക് ലഭിക്കും. ഭർത്താവിെൻറയോ ബന്ധുവീട്ടുകാരുടെയോ അകമ്പടിയില്ലാതെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കാനുള്ള സ്വാതന്ത്ര്യവും സ്ത്രീക്ക് കൂടുതലാകും.

ദക്ഷിണേഷ്യയിൽ സ്ത്രീധനം വ്യാപകമാണ്. ഇന്ത്യയിലും ബംഗ്ലാദേശിലും നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും സ്ത്രീധന സമ്പ്രദായത്തിന് അറുതിയുണ്ടായിട്ടില്ല. ഇൗ വിഷയത്തിൽ സ്ത്രീസംഘടനകൾ നടത്തിയ പ്രവർത്തനങ്ങളും പൂർണമായും വിജയിച്ചിട്ടില്ല. നേരേത്ത, സമ്പന്ന വിഭാഗത്തിനകത്തുണ്ടായിരുന്ന ഇൗ ആചാരം സാമ്പത്തിക ഉദാരവത്കരണത്തിെൻറ കാലത്ത് മധ്യവർഗ, കീഴ്ജാതി വിഭാഗത്തിലെ ഹിന്ദുക്കളിലേക്കും ക്രിസ്ത്യാനികളിലേക്കും മുസ്ലിംകളിലേക്കും ഗോത്ര വിഭാഗങ്ങളിലേക്കും വ്യാപിച്ചു.

വിവാഹങ്ങൾ സമ്പത്തിെൻറ പ്രദർശനമായി മാറി. ഇത് കുടുംബത്തിെൻറ ധനസ്ഥിതിയുമായി കണ്ണിചേർക്കപ്പെട്ടു. സ്ത്രീധനത്തെക്കുറിച്ച് കേരളത്തിലെ സ്ത്രീകൾ വിരുദ്ധ ആശയങ്ങളാണ് പങ്കുവെക്കുന്നത്. കാര്യമായ സ്ത്രീധനം നല്ല വിവാഹ ബന്ധത്തിന് വഴിയൊരുക്കുമെന്നതാണ് ഇതിലെ പൊതുസങ്കൽപമെന്ന് പറയുേമ്പാൾതന്നെ സ്ത്രീധനം വനിതകൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണെന്നും അവർ സൂചിപ്പിക്കുന്നു.

ഇന്ത്യയിൽ കഴിഞ്ഞ രണ്ടു ദശകത്തിനിടെ വിവാഹമോചനത്തിെൻറ എണ്ണം ഇരട്ടിയായിട്ടുണ്ടെങ്കിലും 1.1 ശതമാനം മാത്രമാണ് വിവാഹമോചനനിരക്ക്. ഇതിൽ അധികവും നഗരങ്ങളിലാണ്. ഇന്ത്യയിലെ വിവാഹ മോചിതരായ വനിതകൾക്ക് സ്വത്തിലുള്ള അവകാശവും ചെലവിനുള്ള പണവും കൃത്യമായി ലഭിക്കാത്ത അവസ്ഥയുമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia news
News Summary - arranged marriages decreases in india -india news
Next Story