Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബുലന്ദ്ശഹർ: പൊലീസ്...

ബുലന്ദ്ശഹർ: പൊലീസ് ഇൻസ്പെക്ടറെ കൊന്ന സൈനികൻ അറസ്റ്റിൽ

text_fields
bookmark_border
ബുലന്ദ്ശഹർ: പൊലീസ് ഇൻസ്പെക്ടറെ കൊന്ന സൈനികൻ അറസ്റ്റിൽ
cancel

ലഖ്നോ (യു.പി): ബുലന്ദ്ശഹറിൽ ഗോവധം ആരോപിച്ച് സംഘ്പരിവാർ സംഘടനകൾ ആസൂത്രിതമായി നടത്തിയ ആക്രമണത്തിനിടെ പ ൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങിനെ വെടിെവച്ചുകൊന്ന സൈനികൻ ജീത്തു ഫൗജിയെ പിടികൂടി. സംഭവ ശേഷം കശ്മ ീരിലേക്ക് രക്ഷപ്പെട്ട ജീത്തുവിെന സൈനിക യൂണിറ്റാണ് പിടികൂടിയത്. ശേഷം ഇയാളെ യു.പി പൊലീസിന് കൈമാറി.

ജ ിതേന്ദ്ര മാലിക് എന്ന ജീത്തു ഫൗജിയെ യു.പി പൊലീസിെൻറ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ശ്രീനഗറിലെത്തി അറസ്റ്റ ് ചെയ്തു. ഇയാളെ ഇന്ന് ബുലന്ദശ്ഹർ ജില്ലാ കോടതിയിൽ ഹാജരാക്കും.

വെള്ളിയാഴ്ച രാത്രി സോപൂറിലെ സൈനിക യൂണിറ്റിൽ എത്തിയപ്പോൾ തന്നെ ഇയാെള പിടികൂടിയിരുന്നു. സൈന്യത്തിെൻറ നോർത്ത് കമാർഡർ നേരിെട്ടത്തിയാണ് പ്രതിയെ പിടികൂടിയത്. പൊലീസുമായി പൂർണമായി സഹകരിക്കുമെന്ന് സൈന്യം അറിയിച്ചു.

പൊലീസ് ഇൻസ്പെക്ടർക്ക് നേരെ ജീത്തു വെടിെവക്കുന്നത് കണ്ടതായി നാട്ടുകാർ മൊഴിനൽകിയിട്ടുണ്ടെന്ന് മീററ്റ് മേഖലാ െഎ.ജി റാം കുമാർ പറഞ്ഞു. മഹാവ് ഗ്രാമവാസിയാണ് ജീത്തു. ചോദ്യം ചെയ്യലിന് ശേഷമേ കലാപത്തിലും കൊലപാതകത്തിലും ഇയാൾക്കുള്ള പങ്ക് വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

ബുലന്ദ്ശഹറിന് സമീപം ഗ്രാമത്തിലെ കരിമ്പുപാടത്ത് കാലിയുടെ അവശിഷ്ടം കണ്ടെത്തിയതിനെത്തുടർന്നാണ് തിങ്കളാഴ്ച അക്രമം നടന്നത്. കല്ലേറുകൊണ്ട സുബോധ്കുമാറിനെ ആശുപത്രിയിലേക്ക് നീക്കുേമ്പാഴാണ് തലക്ക് വെടിേയറ്റത്.

കശ്മീരിൽ സൈനികനായ ജീത്തുവിനെ ആക്രമണത്തിെൻറ വിഡിയോ ദൃശ്യങ്ങളിൽ കാണാം. കൊലപാതകത്തിനുപിന്നിൽ ഇയാൾക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഗ്രാമീണർ നൽകിയ മൊഴിയാണ് കേസിൽ നിർണായക വഴിത്തിരിവായത്.

ഇൻസ്പെക്ടർ സുബോധ്കുമാറിെൻറ കൊലപാതകത്തിൽ അഞ്ചു പേരെകൂടി അറസ്റ്റ് ചെയ്തതായി െഎ.ജി എസ്.കെ. ഭഗത്ത് പറഞ്ഞു. ചന്ദ്ര, രോഹിത്, സോനു, നിതിൻ, ജിതേന്ദ്ര എന്നിരവരാണ് പിടിയിലായത്. ഇതോടെ പത്തു പേർ അറസ്റ്റിലായി.

കൊലപാതകം നടന്ന സമയത്ത് ജീത്തു സംഘർഷസ്ഥലത്ത് ഉണ്ടായിരുന്നു. പൊലീസ് സംഘത്തെ ആൾക്കൂട്ടം ആക്രമിക്കുന്നതിെൻറ വിഡിയോയിൽ ജീത്തു ഫൗജിയോടു സാദൃശ്യമുള്ള ഒരാൾ സുബോധ് കുമാറിനു സമീപം നിൽക്കുന്നതും കാണാം.

കലാപക്കേസിൽ കണ്ടാലറിയാവുന്ന 60പേർക്കെതിരെ എഫ്.െഎ.ആർ. രജിസ്റ്റർ ചെയ്ത പൊലീസ് 28 പേരെ തിരിച്ചറിഞ്ഞു. ഇതിൽ എട്ടുപേർ ബജ്റംഗ്ദൾ, വി.എച്ച്.പി, യുവമോർച്ച പ്രവർത്തകരാണ്. നാലു പേരെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ബജ്റംഗ്ദൾ നേതാവ് യോഗേഷ് രാജ് അറസ്റ്റിലായെന്ന റിപ്പോർട്ട് പൊലീസ് വീണ്ടും നിഷേധിച്ചു. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soldiermalayalam newsBULANDSHAHR attackSubodh Kumar Singh MurderJeethu Fauji
News Summary - Army Detains Soldier Who Allegedly Shot UP Cop - India News
Next Story