Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതുച്ചേരിയിലെ...

പുതുച്ചേരിയിലെ മൂന്നു പ്രതിപക്ഷ എം.എൽ.എമാർക്ക് സായുധസേനയുടെ സുരക്ഷ

text_fields
bookmark_border
v Narayanasamy
cancel

ചെന്നൈ: പുതുച്ചേരി നിയമസഭയിൽ തിങ്കളാഴ്ച വിശ്വാസ വോെട്ടടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷ എം.എൽ.എമാർക്ക് സായുധസേനയുടെ സുരക്ഷ. അണ്ണാ ഡി.എം.കെയിലെ വി. മണികണ്ഠൻ, എ. ഭാസ്കർ, എൻ.ആർ. കോൺഗ്രസിലെ എൻ.എസ്. ജയപാൽ എന്നിവർക്കാണ് സുരക്ഷ ഏർപ്പെടുത്തിയത്. ലഫ്. ഗവർണർ തമിഴിസൈ സൗന്ദരരാജന്‍റെ നിർദേശ പ്രകാരമാണ് സുരക്ഷ നൽകിയത്. എം.എൽ.എമാരുടെ ജീവന് ഭീഷണിയുണ്ടെന്ന് പൊലീസ് അറി‍യിച്ചു.

14 എം.എൽ.എമാരുടെ പിന്തുണയാണ് ഇരുപക്ഷത്തിനും ഉള്ളത്. എം.എൽ.എമാരുടെ എണ്ണം തുല്യമായി വരുന്ന സാഹചര്യത്തിലെ സ്പീക്കർക്ക് കാസ്റ്റിങ് വോട്ട് ചെയ്യാൻ സാധിക്കു. സുരക്ഷ ഏർപ്പെടുത്തിയ മൂന്നു എം.എൽ.എമാർ സഭയിൽ വരാതിരുന്നാൽ ഭരണപക്ഷത്തിന് വിശ്വാസ വോട്ട് നേടാൻ സാധിക്കും. ഈ നീക്കത്തിന് തടയിടാനാണ് ബി.ജെ.പിയുടെ നീക്കം.

അതിനിടെ, വിശ്വാസ വോെട്ടടുപ്പ് നടക്കാനിരിക്കെ നാമനിർദേശം ചെയ്യപ്പെട്ട എം.എൽ.എമാരുടെ അധികാരപരിധിയെച്ചൊല്ലി കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി ലഫ്. ഗവർണർ തമിഴിസൈ സൗന്ദരരാജന് കത്തയച്ചു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം മൂന്നു പേരെ നോമിനേറ്റഡ് എം.എൽ.എമാരായി നിയമിച്ചിരുന്നു. ഇവർക്ക് സഭയിലെത്തുന്ന മറ്റു വിഷയങ്ങളിൽ വോട്ടവകാശമുണ്ടെങ്കിലും വിശ്വാസ വോെട്ടടുപ്പിൽ പെങ്കടുക്കാനാവില്ലെന്നാണ് കോൺഗ്രസിെൻറ വാദം.

ഫെബ്രുവരി 22നു ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി. നാരായണസാമിക്ക് അയച്ച കത്തിൽ മൂന്ന് നോമിനേറ്റഡ് അംഗങ്ങളെ ബി.ജെ.പിക്കാരെന്ന് ലഫ്. ഗവർണർ സൂചിപ്പിച്ചിട്ടുണ്ട്. ഇതു ചരിത്രപരമായ പിഴവാണെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം.

നിയമസഭ രജിസ്റ്ററിൽ നാമനിർദേശം ചെയ്യപ്പെട്ടവർ എന്നു മാത്രമാണുള്ളതെന്നും ഇവരെ സ്പീക്കർ ബി.ജെ.പിക്കാരെന്ന് വിശേഷിപ്പിക്കാറില്ലെന്നും മുഖ്യമന്ത്രി തെൻറ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പി എം.എൽ.എമാരാണെന്ന് ഇവർ അവകാശപ്പടുന്നപക്ഷം കൂറുമാറ്റ നിരോധന നിയമപ്രകാരം മൂവരെയും അയോഗ്യരാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

നിലവിൽ സഭയുടെ അംഗബലം 28 ആണ്. ഇതിൽ ഭരണ, പ്രതിപക്ഷ മുന്നണികൾക്ക് 14 പേരുടെ വീതം പിന്തുണയുണ്ട്. പ്രതിപക്ഷത്ത് എൻ.ആർ കോൺഗ്രസിന് ഏഴും അണ്ണാ ഡി.എം.കെക്ക് നാലും നാമനിർദേശം ചെയ്യപ്പെട്ട മൂന്നു പേരുമാണുള്ളത്. നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകാശം നിഷേധിക്കപ്പെടുന്നപക്ഷം 13 പേരുടെ പിന്തുണയുമായി ഡി.എം.കെ- കോൺഗ്രസ് മുന്നണിക്ക് ഭരണം നിലനിർത്താനാവും. വോട്ട് ചെയ്യാൻ അനുവദിക്കുന്നപക്ഷം നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് കോൺഗ്രസിെൻറ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Puducherry assemblyv NarayanasamyCongress
News Summary - Armed security for three opposition MLAs in Puducherry
Next Story