Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'അഫ്സ്പ'ക്കെതിരെ...

'അഫ്സ്പ'ക്കെതിരെ മുറവിളി ശക്തം

text_fields
bookmark_border
AFSPA
cancel
camera_alt

സൈന്യത്തിെൻറ വെടിയേറ്റ് 14 ഗ്രാമീണർ കൊല്ലപ്പെട്ടതിനെതിരെ നാഗാലാൻഡിലെ മോണിൽ പ്രതിഷേധിക്കുന്നവർ

കൊഹിമ: നാഗാലാൻഡ് വെടിവെപ്പിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ, സംസ്ഥാനത്ത് നിലവിലുള്ള സൈനിക പ്രത്യേക അധികാര നിയമം (അഫ്സ്പ) പിൻവലിക്കണമെന്ന ആവശ്യം ശക്തമായി. മേഘാലയ മുഖ്യമന്ത്രി കോൺറഡ് കെ. സാങ്മ ഉൾപ്പെടെയുള്ളവർ ഈ ആവശ്യം ഉന്നയിച്ചു. സാങ്മയുടെ പാർട്ടിയായ 'എൻ.പി.പി' ബി.ജെ.പിയുടെ സഖ്യകക്ഷിയാണ്. സംസ്ഥാന കോൺഗ്രസ് ഘടകവും ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പിന്തുണ അറിയിച്ചു. 'അഫ്സ്പ' വിഷയത്തിൽ മുഖ്യമന്തി യോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ട 14 പേരുടെയും സംസ്കാരം നടന്നതിനു പിന്നാലെ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെ, നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫ്യു റിയോ അഫ്സ്പക്കെതിരെ ആഞ്ഞടിച്ചു.

'ദ ഹൈന്നീവ്ട്രെപ് യൂത്ത് കൗൺസിൽ' (എച്ച്.വൈ.സി), ഖാസി സ്റ്റുഡൻറ് യൂനിയൻ (കെ.എസ്.യു) തുടങ്ങിയ സംഘടനകളും ഇതേ ആവശ്യവുമായി രംഗത്തെത്തി. മേഖലയിലെ സൈനിക സാന്നിധ്യം കുറക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ ഇടതുകക്ഷികളും 'അഫ്സ്പ'ക്കെതിരെ രംഗത്തുവന്നു. ഇൻറിലജൻസ് പിഴവാണ് കൊലയിലേക്ക് നയിച്ചതെന്ന സൈന്യത്തിെൻറ വിശദീകരണം തൃപ്തികരമല്ലെന്നും സംഭവത്തിൽ വിശദ അന്വേഷണം നടത്തി കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും സി.പി.എം പ്രസ്താവനയിൽ പറഞ്ഞു. മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിൽ 'അഫ്സ്പ' ഫലപ്രദമല്ലെന്ന് വ്യക്തമായതായി സി.പി.ഐ അഭിപ്രായപ്പെട്ടു.

അസമിലെ പ്രതിപക്ഷ കക്ഷികളും 'അഫ്സ്പ'ക്കെതിരെ പ്രതിഷേധമുയർത്തി. കോടതിയോട് ഉത്തരം പറയേണ്ട ബാധ്യത 'അഫ്സ്പ' ഇല്ലാതാക്കുന്നത് അതിക്രമങ്ങൾക്ക് തുണയാവുകയാണെന്ന് 'റെയ്ജോർ ദൾ' അധ്യക്ഷൻ അഖിൽ ഗോഗോയ് പറഞ്ഞു. 'അസം ജാതീയ പരിഷദ്'അധ്യക്ഷൻ ലുറിൻജ്യോതി ഗോഗോയ് 'അഫ്സ്പ'ക്കെതിരെ ആഞ്ഞടിച്ചു. സൈന്യം സ്വന്തം ജനതയെ കൊന്നൊടുക്കുന്നത് ഹൃദയം തകർക്കുന്ന സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു.

നാഗാലാൻഡ് സംഭവം 'അഫ്സ്പ'യെ ചോദ്യമുനയിലാക്കിയതായി മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് സുഷ്മിത ദേവ് പറഞ്ഞു. വിഷയത്തിൽ അമിത് ഷാ വടക്കു കിഴക്കൻ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്നും തൃണമൂൽ ആവശ്യപ്പെട്ടു. തൃണമൂൽ സംഘം അടുത്തയാഴ്ച വെടിവെപ്പുണ്ടായ സ്ഥലം സന്ദർശിക്കും.

എന്താണ് അഫ്സ്പ?

സംഘർഷ മേഖലകളിൽ സൈന്യത്തിന് സവിശേഷ അധികാരം നൽകുന്ന 1958ലെ നിയമമാണ് 'അഫ്സ്പ' അഥവാ 'ആംഡ് ഫോഴ്സസ് സ്പെഷൽ പവേഴ്സ് ആക്ട്'. 'സംഘർഷ ബാധിത മേഖലക'ളായി തരംതിരിച്ച പ്രദേശങ്ങളിലാണ് ഈ നിയമം നടപ്പാക്കുന്നത്. ഇവിടെ സൈന്യത്തിനും പൊലീസിനും വെടിവെപ്പ് നടത്താനും വീടുകളിൽ തിരച്ചിൽ നടത്താനുമുള്ള അധികാരമുണ്ടായിരിക്കും. തീവ്രവാദം, ഭീകരത, രാജ്യത്തിെൻറ അഖണ്ഡതക്കുള്ള വെല്ലുവിളി തുടങ്ങിയ സാഹചര്യങ്ങളിൽ നിയമം നടപ്പാക്കാം. സംശയത്തിെൻറ പേരിൽ പോലും വാറൻറില്ലാതെ അറസ്റ്റു ചെയ്യാം. സേനയുടെ പ്രവർത്തനങ്ങൾക്ക് സമ്പൂർണ നിയമ പരിരക്ഷ ലഭിക്കും. നിലവിൽ അസം, നാഗാലാൻഡ് (ഇംഫാൽ മുനിസിപ്പൽ കൗൺസിൽ മേഖല ഒഴികെ) എന്നിവിടങ്ങളിലും അരുണാചൽ പ്രദേശിലെ ചില ജില്ലകളും അതിർത്തി പ്രദേശങ്ങളിലും ഈ നിയമമുണ്ട്. ക്വിറ്റ് ഇന്ത്യ സമരം അടിച്ചമർത്താൻ ബ്രിട്ടീഷുകാർ 1942ൽ കൊണ്ടുവന്ന ഓർഡിനൻസിെൻറ തുടർച്ചയാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nagalandafspa
News Summary - Armed Forces Special Powers Act (AFSPA)
Next Story