അർജുനൻ ഉപയോഗിച്ചിരുന്നത് ആണവശക്തിയുള്ള വില്ലുകളെന്ന് ബംഗാൾ ഗവർണർ
text_fieldsലഖ്നോ: അർജുനൻ മഹാഭാരത കാലത്ത് ഉപയോഗിച്ചിരുന്ന വില്ലുകൾക്ക് ആണവശക്തിയുണ്ടായിരുന്നുവെന്ന് പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻകർ. മഹാഭാരത, രാമായണ കാലത്ത് തന്നെ പറക്കുന്ന ഉപകരണങ്ങൾ ഉണ്ടായിരുന്നുവെന്നും ഗവർണർ പറഞ്ഞു. 45ാമത് ഈസ്റ്റേൺ ഇന്ത്യ സയൻസ് ഫെയറിൽ സംസാരിക്കവേയാണ് ഗവർണർ മഹാഭാരത, രാമായണ കാലങ്ങളെ കുറിച്ച് വാചാലനായത്.
1910 അല്ലെങ്കിൽ 1911 ലാണ് വിമാനം കണ്ടുപിടിച്ചതെന്ന് പറയപ്പെടുന്നു. എന്നാൽ, നമുക്ക് പറക്കുന്ന ഉപകരണങ്ങളുണ്ടായിരുന്നുവെന്ന് രാമായണത്തിൽ കാണാം. ആണവ ശക്തിയുള്ള ആയുധമായിരുന്നു അർജുനൻ ഉപയോഗിച്ചിരുന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു. മഹാഭാരതത്തിൻെറ മുഴുവൻ യുദ്ധവും സഞ്ജയ വിവരിച്ചത് ടി.വിയിൽ നിന്നല്ല. ഓരോ രംഗവും അന്ധനായ ധൃതരാഷ്ട്രർക്ക് അദ്ദേഹം വിവരിച്ചുകൊടുത്തത് പടക്കളത്തിലില്ലാത്തപ്പോഴാണെന്നും ഇന്ത്യയെ അവഗണിച്ച് മുന്നോട്ട് പോകാൻ ലോകത്തിന് ഇനി കഴിയില്ലെന്നും ധൻഖർ പറഞ്ഞു.
ഗവർണറുടെ പരാമർശങ്ങൾക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ബി.ജെ.പി നിയമിക്കുന്ന ഗവർണർമാരുടെ പ്രശ്നം ഇതാണ്, അവർ എല്ലായിടത്തും എന്തിനെ കുറിച്ചും കയറി അഭിപ്രായം പറയും -വിദ്യാഭ്യാസ വിദഗ്ദനായ നരസിംഹ പ്രസാദ് ബദൂരി പറഞ്ഞു.
ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് സമാനമായ പ്രസ്താവന നടത്തിയിരുന്നു. സാറ്റലൈറ്റും ഇൻറർനെറ്റും ഉണ്ടായിരുന്നതിനാലാണ് സഞ്ജയിക്ക് മഹാഭാരത യുദ്ധം വിവരിച്ചുകൊടുക്കാനായതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
പശുവിൻ പാലിൽ സ്വർണമുണ്ടെന്ന ബംഗാൾ ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷിൻെറ പ്രസ്താവനയും സൂര്യൻ ഓംകാരം ജപിക്കുന്നുവെന്ന് അവകാശപ്പെടുന്ന വ്യാജ വിഡിയോ പുതുച്ചേരി ലഫ്റ്റ്നൻറ് ഗവർണർ കിരൺബേദി ട്വിറ്ററിൽ പങ്കുവെച്ചതും പരിഹാസത്തിനിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.