Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രൈബ്യൂണലുകളിൽ...

ട്രൈബ്യൂണലുകളിൽ വേണ്ടപ്പെട്ടവർക്കു മാത്രം നിയമനം; കേന്ദ്രത്തെ കുടഞ്ഞ് സുപ്രീംകോടതി `ഞങ്ങൾ അസന്തുഷ്ടരാണ്'

text_fields
bookmark_border
Supreme Court
cancel

ന്യൂഡൽഹി: ട്രൈബ്യൂണലുകളിലെ ഒഴിവുകൾ കേന്ദ്ര സർക്കാർ വേണ്ടപ്പെട്ടവരെ വെച്ച് നികത്തിയതിനെ അതിരൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ''ഞങ്ങൾ വളരെ അസന്തുഷ്ടരാണ്'' എന്നും കോടതി തുറന്നടിച്ചു. സുപ്രീംകോടതി ജഡ്ജിമാരടങ്ങുന്ന സെലക്ട് കമ്മിറ്റി തയാറാക്കിയ പട്ടിക പരിഗണിക്കാതെ  വേണ്ടപ്പെട്ടവരെമാത്രം തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ കുറ്റപ്പെടുത്തി. നിയമവാഴ്ച പിന്തുടരുന്ന ജനാധിപത്യ രാജ്യമാണിതെന്നും ഇഷ്ടക്കാരെ നിയമിക്കുന്നത് അസ്വീകാര്യമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. രൂക്ഷ വിമർശനങ്ങൾക്കൊടുവിൽ തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ തയാറാണെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിന് പറയേണ്ടി വന്നു.

സുപ്രീംകോടതി നിരന്തരം താക്കീത് നൽകിയതിനെ തുടർന്ന് കേന്ദ്ര സർക്കാർ ഒഴിവുകൾ നികത്തിയപ്പോൾ ചട്ടങ്ങളും കീഴ്വഴക്കങ്ങളും കാറ്റിൽ പറത്തിയതാണ് കോടതിയെ പ്രകോപിപ്പിച്ചത്. നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻ.സി.എൽ.ടി), ഇൻകം ടാക്സ് അപ്പേലറ്റ് ട്രൈബ്യൂണൽ (െഎ.ടി.എ.ടി) എന്നിവയിലെ വഴിവിട്ട നിയമനം എടുത്തുപറഞ്ഞായിരുന്നു സുപ്രീംകോടതിയുടെ വിമർശനം.

സെലക്ട് കമ്മിറ്റി ശിപാർശ ചെയ്തവരെ നിയമിക്കാതിരിക്കാൻ കേന്ദ്ര സർക്കാറിന് അവകാശമുണ്ടെന്ന അറ്റോണി ജനറലിെൻറ വാദം ബെഞ്ച് തള്ളി. ''കാര്യങ്ങൾ മുന്നോട്ടുപോകുന്ന രീതിയിലും തീരുമാനങ്ങളെടുക്കുന്ന രീതിയിലും ഞങ്ങൾ വളരെ അസന്തുഷ്ടരാണെന്ന് എല്ലാ ആദരവോടും കൂടി തന്നെ പറ

യുകയാണ്. ഞങ്ങൾ അഭിമുഖം നടത്തി ആളുകളെ തെരഞ്ഞെടുത്തിട്ട് അവരെ നിയമിക്കാനാവില്ലെന്ന് സർക്കാർ പറയുന്നു. എൻ.സി.എൽ.ടി സെലക്ഷൻ കമ്മിറ്റിയിൽ ഞാനുമുണ്ടായിരുന്നു. 534 ജുഡീഷ്യൽ ഒാഫിസർമാരെയാണ് അഭിമുഖം നടത്തിയത്. അതിൽനിന്നാണ് 10 ജുഡീഷ്യൽ ഒാഫിസർമാരുടെയും 11 ടെക്നിക്കൽ മെമ്പർമാരുടെയും പേരുകളുള്ള പട്ടിക നൽകിയത്. എന്നാൽ, ആ പട്ടികയിൽനിന്ന് 1,3,5,7 എന്നീ ക്രമനമ്പറുകളിലെ പേരുകൾ മാത്രം തെരഞ്ഞെടുത്ത് കേന്ദ്ര സർക്കാർ നേരെ വെയ്റ്റിങ് ലിസ്റ്റിലേക്ക് പോയി. രാജ്യമൊട്ടുക്കും ഞങ്ങൾ യാത്ര ചെയ്തതാണ്. കോർപറേറ്റ് കാര്യ സെക്രട്ടറിയും നിയമ സെക്രട്ടറിയും മറ്റൊരു സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്തും കൂടെയുണ്ടായിരുന്നു. ഇത് വെറും സമയം പാഴാക്കലായി.

കോവിഡ് കാലത്ത് കഴിവതും വേഗം അഭിമുഖങ്ങൾ പൂർത്തിയാക്കണമെന്ന് സർക്കാറാണ് ആവശ്യപ്പെട്ടത്. തുടർന്ന് വിഡിയോ കോൺഫറൻസിലൂടെ രണ്ട് ദിവസം കൊണ്ട് അതും ചെയ്തു. രണ്ട് വർഷം നടപടിയെടുക്കാതെ കൈയിൽ വെച്ച പട്ടികയിൽനിന്ന് ഇപ്പോൾ നിയമനം നടത്തുേമ്പാൾ 62 വയസ്സായ ജഡ്ജിമാർക്ക് 64 ആയി. ഒരു വർഷം മാത്രമേ ഇനിയവർക്ക് പ്രവർത്തിക്കാനാകൂ''- ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supreme courtAppointment to tribunals
News Summary - Appointment to tribunals; The Supreme Court slammed the Center
Next Story