തൂത്തുക്കുടി കോപ്പർ പ്ലാൻറിനെതിരായ സമരം: പൊലീസ് വെടിവെപ്പിൽ 10 മരണം
text_fieldsതൂത്തുക്കുടി: കടലോര പട്ടണമായ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ പ്ലാൻറിനെതിരെ ഗ്രാമവാസികൾ നടത്തിയ കലക്ടറേറ്റ് മാർച്ചിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ രണ്ട് സ്ത്രീകളടക്കം പത്തുപേർ കൊല്ലപ്പെട്ടു. ഒരാൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. 65ഒാളം പേർ പരിക്കേറ്റ് ചികിത്സയിലാണ്. പ്ലാൻറ് പൂട്ടണമെന്നാവശ്യപ്പെട്ട് 100 ദിവസമായി ഗ്രാമവാസികൾ സമരത്തിലാണ്.
ഉശിലംപെട്ടി സ്വദേശി ജയരാമൻ, തൂത്തുക്കുടിയുടെ സമീപഗ്രാമങ്ങളിലുള്ള ക്ലാസ്റ്റൻ, കന്തയ്യ, വിദ്യാർഥിനി വെനിസ്റ്റ, തമിഴരശൻ, ഷൺമുഖം, അന്തോണി, സെൽവൻ, മണിരാജ്, വിനിത എന്നിവരാണ് മരിച്ചത്. തമിഴ്നാടിൽ പൊലീസ് വെടിവെപ്പിൽ ഇത്രയും പേർ മരിക്കുന്നത് ആദ്യമാണ്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ പത്ത് ലക്ഷംരൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
വാതക ചോർച്ചയെതുടർന്ന് മുമ്പ് പലതവണ നാട്ടുകാരിൽ ആരോഗ്യപ്രശ്നം സൃഷ്ടിച്ചിട്ടുള്ള കോപ്പർ പ്ലാൻറ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിെൻറ നൂറാം ദിവസമായ ചൊവ്വാഴ്ച മാർച്ച് നടത്തുമെന്ന് സമരസമിതി പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്ന് 144 പ്രഖ്യാപിച്ചു. ഇത് മറികടന്നാണ് ആയിരക്കണക്കിന് ഗ്രാമീണർ മാർച്ച് നടത്തിയത്.
ഡി.െഎ.ജി കബിൽ കുമാറിെൻറ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമുണ്ടായിരുന്നു. മാർച്ച് അക്രമാസക്തമായതിനെതുടർന്ന് ആദ്യം കണ്ണീർ വാതകം പ്രയോഗിച്ചു. ലാത്തിവീശിയിട്ടും സമരക്കാർ മുന്നേറിയതോടെയാണ് മൂന്ന് റൗണ്ട് വെടിവെച്ചത്. സ്ത്രീകളും വിദ്യാർഥികളും അടക്കമുള്ളവർ ചിതറിയോടി. സമരക്കാർ നിരവധി വാഹനങ്ങൾക്ക് തീയിട്ടു. കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന വാഹനങ്ങൾ അഗ്നിക്കിരയായി. സർക്കാർ ഇടപെടാത്തതിനെതുടർന്ന് മാർച്ച് 24ന് ആയിരങ്ങൾ പ്ലാൻറിലേക്ക് മാർച്ച് നടത്തിയിരുന്നു. എന്നിട്ടും നടപടിയുണ്ടാകാത്തതിനെതുടർന്നാണ് സമരത്തിെൻറ നൂറാം നാളിൽ ലോങ്മാർച്ചിന് സ്ത്രീകളടക്കമുള്ളവർ ഇറങ്ങിയത്. തൂത്തുക്കുടിയിലെയുംസമീപത്തെയും ആശുപത്രികളിലാണ് പരിക്കേറ്റവർ. പൊലീസുകാർക്കും കല്ലേറിൽ പരിക്കുണ്ട്. വാതകചോർച്ചയെതുടർന്ന് 2013ൽ പൂട്ടിയ പ്ലാൻറ് കോടതി ഉത്തരവിനെതുടർന്നാണ് തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.