രാജ്യദ്രോഹക്കേസ്; വിട്ടയച്ച കശ്മീർ വിദ്യാർഥികൾ വീണ്ടും അറസ്റ്റിൽ
text_fieldsബംഗളൂരു: രാജ്യദ്രോഹ കേസിൽ ഹുബ്ബള്ളിയിൽ അറസ്റ്റ് ചെയ്ത് മതിയായ തെളിവ ില്ലാത്തതിെൻറ േപരിൽ വിട്ടയച്ച കശ്മീരി വിദ്യാർഥികൾ വീണ്ടും അറസ്റ്റിൽ. തിങ്ക ളാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കിയ മൂന്നുപേരെയും മാർച്ച് രണ്ടുവരെ റിമാൻഡ് ചെയ്തു.
കേസിൽ വിദ്യാർഥികൾക്കായി ഹാജരാകില്ലെന്ന് അറിയിച്ച് ഹുബ്ബള്ളി ബാർ അസോസിയേഷൻ പ്രമേയം പാസാക്കിയിരുന്നു. അതിനാൽ, ഇവർക്കായി കോടതിയിൽ അഭിഭാഷകരാരും ഹാജരായില്ല. കോടതിയിൽ മൂന്നു പേരെയും ഹാജരാക്കാനായി എത്തിച്ചപ്പോഴും തിരിച്ച് ഇറങ്ങുമ്പോഴും എ.ബി.വി.പി, ബജ്റംഗ്ദൾ തുടങ്ങിയ സംഘടനകളുടെ പ്രവർത്തകർ ആക്രമിച്ചു. പൊലീസ് നോക്കിനിൽക്കേയാണ് കൈയേറ്റം നടന്നത്.
വിദ്യാർഥികളെ ചെരിപ്പുകൊണ്ടും കല്ലുകൊണ്ടും ഏറിഞ്ഞു. പൊലീസ് ലാത്തിച്ചാർജ് നടത്തിയാണ് തീവ്ര ഹിന്ദു സംഘടനാ പ്രവർത്തകരെ ഹുബ്ബള്ളി കോടതി പരിസരത്തുനിന്നു മാറ്റിയത്. പാക് അനുകൂല മുദ്രാവാക്യമടങ്ങുന്ന വിഡിയോ പോസ്റ്റ് ചെയ്തെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഹുബ്ബള്ളി കെ.എൽ.ഇ എൻജിനീയറിങ് കോളജിലെ സിവിൽ എൻജിനീയറിങ് വിദ്യാർഥികളായ പുൽവാമ സ്വദേശി ആമിർ, താലിബ്, ബാഷിത് എന്നിവരെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.