പൗരത്വ പ്രക്ഷോഭം: അലീഗഢിൽ വെടിയേറ്റ യുവാവ് മരിച്ചു
text_fieldsന്യൂഡൽഹി: അലിഗഡിൽ പൗരത്വ പ്രക്ഷോഭത്തിനിെട ബി.ജെ.പി പ്രവർത്തകരുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവ ാവ് മരിച്ചു. ഫെബ്രുവരി 23ന് വെടിയേറ്റ താരിഖ് മുനവ്വർ (22) ആണ് വെള്ളിയാഴ്ച മരിച്ചത്. സംഭവത്തിൽ ബി.ജെ.പിയുടെ യുവജന വിഭാഗമായ യുവമോർച്ചയുടെ മുൻ നേതാവ് വിനയ് വർഷ്നിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കരളിലൂടെ വെടിയുണ്ട തുളച്ചുകയറിയ താരിഖ് മാർച്ച് 10 മുതൽ വെൻറിലേറ്ററിലായിരുന്നു. സുഷുമ്‌നാ നാഡിക്ക് പരിക്കേറ്റതിനെ തുടർന്ന് അരയ്ക്കുതാഴെ തളർന്ന നിലയിലായിരുന്നുവെന്നും ജവഹർ ലാൽ നെഹ്റു ആശുപത്രിയിെല മെഡിക്കൽ സൂപ്രണ്ട് ഹരിസ് ഖാൻ പറഞ്ഞു. മൃതദേഹം സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി.
മരണ വിവരമറിഞ്ഞതോടെ താരിഖിന് വെടിയേറ്റ ബാബ്രി മണ്ഡിയിൽ കടകളടച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. കൊലപാതകത്തിൽ അറസ്റ്റിലായ വിനയിെക്കാപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പ്രതികളെ കൂടി ഉടൻ പിടികൂടണമെന്ന് താരിഖിെൻറ ബന്ധുക്കൾ ആവശ്യപ്പെട്ടു.
മേഖലയിൽ നിരീക്ഷണം കർശനമാക്കിയതായും സ്ഥിതി നിയന്ത്രണവിധേയമാെണന്നും പൊലീസ് പറഞ്ഞു. കൂട്ടുപ്രതികളായ സുന്ദർ, ത്രിലോക്കി എന്നിവരെ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.