Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിന്ദുവാണെന്നതിന്...

ഹിന്ദുവാണെന്നതിന് വ്യാജ രേഖ: സമീർ വാങ്കഡെക്കെതിരെ പരാതി

text_fields
bookmark_border
ഹിന്ദുവാണെന്നതിന് വ്യാജ രേഖ: സമീർ വാങ്കഡെക്കെതിരെ പരാതി
cancel

മുംബൈ: ജോലി സംവരണം ലഭിക്കാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) സോണൽ ഡയറക്ടർ സമീർ വാങ്കഡെ ഹിന്ദു മത വിശ്വാസിയാണെന്ന വ്യാജ രേഖ ചമച്ചതായി പരാതി. അഭിഭാഷകനായ ജയേഷ് വാനിയാണ് മുംബൈ പൊലീസിന് വ്യാഴാഴ്ച പരാതി നൽകിയത്. ഇതോടെ കൈക്കൂലി കേസ് ഉൾപ്പെടെ വാങ്കഡെയ്‌ക്കെതിരെയുള്ള കേസുകളുടെ എണ്ണം അഞ്ചായി. സമീറിനെതിരെ നാല് മറ്റ് പരാതികളുള്ളതായി സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ നേരത്തെ ബോംബെ ഹൈകോടതിയെ അറിയിച്ചിരുന്നു.

വാങ്കഡെ നിയമവിരുദ്ധമായാണ് പട്ടികജാതി സംവരണത്തിന്‍റെ ആനുകൂല്യങ്ങൾ നേടിയതെന്ന് മുംബൈയിലെ എം.ആർ.എ മാർഗ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അഡ്വ. ജയേഷ് വാനി ആരോപിച്ചു. വാങ്കഡെക്കെതിരെ ഐ.പി.സി 406, 409, 420, 468, 120 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്. സമീർ ജനിക്കുന്നതിന് മുമ്പ് തന്നെ പിതാവ് ജ്ഞാനദേവ് ഇസ്ലാം സ്വീകരിച്ച് ദാവൂദ് എന്ന പേര് സ്വീകരിച്ചിരുന്നതായും പരാതിയിൽ പറയുന്നു. ഇതിന് തെളിവായി സമീറിന്‍റെ ആദ്യവിവാഹത്തിന്‍റെ രേഖകളും പരാതിയോടൊപ്പം സമർപ്പിച്ചു.


മയക്കുമരുന്ന് കേസിൽ പ്രതിയായ ആര്യൻ ഖാനെ മോചിപ്പിക്കാൻ സമീർ വാങ്കഡെയും എൻ.സി.ബി ഉദ്യോഗസ്ഥരും ഷാരൂഖിൽനിന്ന് 25 കോടി രൂപ ആവശ്യപ്പെട്ടതായി കേസിലെ സാക്ഷി പ്രഭാകർ സെയിൽ നേരത്തെ ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ മഹാരാഷ്ട്ര സർക്കാർ നടത്തുന്ന അന്വേഷണത്തിനെതിരെ വാങ്കഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കൈക്കൂലി കേസ് സി.ബി.ഐയോ ഏതെങ്കിലും കേന്ദ്ര ഏജൻസിയോ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.

അതേസമയം, ഡൽഹിയിൽ നിന്നുള്ള എൻസിബി സംഘവും വാങ്കഡെയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കും. ആരോപണത്തിൽ എന്തെങ്കിലും കഴമ്പുണ്ടെന്ന് കണ്ടെത്തുന്നത് വരെ ആര്യൻ ഉൾപ്പെട്ട കേസിൽ വാങ്കഡെ അന്വേഷണ ഉദ്യോഗസ്ഥനായി തുടരുമെന്ന് എൻ.സി.ബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജ്ഞാനേശ്വർ സിങ് പറഞ്ഞു. ഒക്‌ടോബർ രണ്ടിന് ഗോവയിലേക്ക് പോവുകയായിരുന്ന കോർഡലിയ ക്രൂയിസ് കപ്പലിൽ നടന്ന പരിപാടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് ആര്യൻ ഉൾപ്പെടെ 20 പേരെ എൻ.സി.ബി പിടികൂടിയത്.


സമീർ വാങ്കഡെ മുസ്ലിം; പള്ളിയിൽ പോകാറുണ്ട് -വെളിപ്പെടുത്തലുമായി ആദ്യഭാര്യയുടെ പിതാവ്

മുംബൈ: കോടികൾ കൈക്കൂലി വാങ്ങിയതായി ആരോപണവിധേയനായ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെ മുസ്ലിമായിരുന്നുവെന്ന വെളിപ്പെടുത്തൽ സ്ഥിരീകരിച്ച് ആദ്യഭാര്യയുടെ പിതാവ് രംഗത്ത്. ഈ മാസം ആദ്യം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ അടക്കമുള്ളവരെ വാങ്കഡെയുടെ നേതൃത്വത്തിലുള്ള എൻ.സി.ബി സംഘം മുംബൈയിൽ കപ്പലിൽ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് വാങ്കഡെ സംവരണാനുകൂല്യം തട്ടാൻ ഹിന്ദുവാണെന്ന വ്യാജ രേഖ ചമച്ചതായും കൈക്കൂലി വാങ്ങിയതായും ആരോപണം ഉയർന്നത്.


സമീർ വാങ്കഡെ ജന്മനാ മുസ്ലിമാണെന്നും തന്‍റെ മകളെ വിവാഹം കഴിച്ച ശേഷവും അദ്ദേഹം പള്ളിയിൽ പോവാറുണ്ടായിരുന്നുവെന്നുമാണ് ആദ്യഭാര്യ ഡോ. ശബാനയുടെ പിതാവ് ഡോ. സഹീദ് ഖുറേഷി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. 'വാങ്കഡെ കുടുംബത്തെ തനിക്ക് നേരത്തെ അറിയാം. അവർ മുസ്ലിംകളാണ്. ദാവൂദ് എന്നാണ് സമീറിന്‍റെ പിതാവിന്‍റെ പേര്. ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷമാണ് വാങ്കഡെ ഹിന്ദുവായെന്ന വിവരം താൻ കേൾക്കുന്നത്' -ഡോ. സഹീദ് ഖുറേഷി പറഞ്ഞു.


മുസ്ലിമായി ജനിച്ച്, ഇസ്ലാമിക നിയമപ്രകാരം മുസ്ലിമിനെ നികാഹ് ചെയ്ത സമീർ വാങ്കഡെ, ഹിന്ദു പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണെന്ന് കാണിക്കാൻ ജാതി സർട്ടിഫിക്കറ്റ് ഉൾപ്പെടെ വ്യാജ രേഖകൾ ചമച്ചത് സംവരണ ക്വോട്ടയിൽ ജോലി ലഭിക്കാനാണെന്ന് മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക് ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് ഡോ. സഹീദ് ഖുറേഷിയുടെ വെളിപ്പെടുത്തൽ.


തന്‍റെ പിതാവ് ജ്ഞാനദേവ് കച്ച് രുജി വാങ്കഡെ ഹിന്ദുവാണെന്നും അന്തരിച്ച അമ്മ സഹീദ മുസ്ലിമായിരുന്നെന്നും നവാബിന്‍റെ ആരോപണത്തോട് സമീർ വാങ്കഡെ പ്രതികരിച്ചിരുന്നു. എന്നാൽ, ഇത് തെറ്റാണെന്നാണ് േഡാ. സഹീദ് ഖുറേഷി പറയുന്നത്.

"വാങ്കഡെ കുടുംബം മുസ്ലിംകളാണെന്ന കാര്യം ഞങ്ങൾക്ക് നേരത്തേ അറിയാമായിരുന്നു. പിതാവ് ദാവൂദ് വാങ്കഡെയെ എനിക്ക് അറിയാം. സമീറിന്‍റെ മാതാവ് സഹീദയുമായുള്ള ബന്ധം കാരണമാണ് എന്‍റെ മകൾ ഡോ. ശബാനയും സമീറുമായുള്ള വിവാഹത്തിന് ഞങ്ങൾ സമ്മതിച്ചത്. 2006ലാണ് അറേഞ്ച്ഡ് വിവാഹം നടന്നത്. 2016ൽ ഇരുവരും വിവാഹമോചനം നേടി. ഇത് വേദനാജനകമായ അധ്യായമായിരുന്നു. ആ കാര്യം മറവിക്ക് വിട്ടുകൊടുത്തു ഞങ്ങൾ ഞങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്' - അദ്ദേഹം പറഞ്ഞു.

സമീർ വാങ്കഡെയും അദ്ദേഹത്തിന്‍റെ ജനന സർട്ടിഫിക്കറ്റും സംബന്ധിച്ച വിവാദം ഉടലെടുത്തതോടെയാണ് ഹിന്ദുവാണെന്ന വാങ്കഡെയുടെ അവകാശവാദത്തെ കുറിച്ച് തങ്ങൾ അറിയുന്നതെന്ന് ഖുറേഷി പറഞ്ഞു. "ജന്മനാ ഹിന്ദുവാണെന്ന സമീറിന്‍റെ അവകാശം വാദം പുറത്തുവന്നപ്പോൾ, എന്‍റെ മകളെ ഹിന്ദുവിന് വിവാഹം കഴിച്ചുകൊടുത്തതെങ്ങനെയെന്ന് പലരും എന്നോട് ചോദിച്ചു. എനിക്കും എന്‍റെ കുടുംബത്തിനും അത് അഭിമാന പ്രശ്നമായി. ഈ സാഹചര്യത്തിലാണ് ശബാനയും സമീറും തമ്മിലുള്ള വിവാഹം നടക്കുമ്പോൾ വരൻ ഇസ്ലാം മതവിശ്വാസിയായിരുന്നുവെന്ന കാര്യം ഞാൻ വ്യക്തമാക്കുന്നത്' -വിഷയത്തിൽ ഇപ്പോൾ മൗനം വെടിയാനുള്ള തന്‍റെ തീരുമാനം വിശദീകരിച്ചുകൊണ്ട് സഹീദ് പറഞ്ഞു.


'ജോലി കിട്ടിയത് എങ്ങനെയെന്നറിയില്ല'

ശബാനയുമായുള്ള വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് സമീറിന് സർക്കാർ ജോലി ലഭിച്ചത്. സംവരണ ക്വാട്ടയിലാണോ ജോലി നേടിയതെന്ന് അറിയില്ലെന്ന് ഖുറേഷി പറഞ്ഞു. "ജോലി ലഭിച്ചുവെന്നതല്ലാതെ അത് എങ്ങനെ ലഭിച്ചുവെന്ന് ആരും അന്വേഷിച്ചിട്ടില്ല. പൊതുവെ മറ്റൊരാളുടെ ജീവിതത്തിലേക്ക് അത്ര ആഴത്തിൽ പോകാറില്ല. ഏതെങ്കിലും ക്വാട്ടയിലൂടെയാണോ ജോലി ലഭിച്ചത് എന്ന് കണ്ടെത്തുക അന്ന് എളുപ്പമായിരുന്നില്ല." -അദ്ദേഹം പറഞ്ഞു.

'ജ്ഞാനദേവ് ഇസ്ലാം സ്വീകരിച്ച് ദാവൂദ് എന്ന് പേര് മാറ്റി'

സമീറിന്‍റെ പിതാവ് ഇസ്ലാം സ്വീകരിച്ച വ്യക്തിയാണെന്നും ഖുറേഷി വ്യക്തമാക്കി. തന്‍റെ പേര് ദാവൂദ് എന്നല്ല, ജ്ഞാനദേവ് എന്നാണെന്ന് സമീർ വാങ്കഡെയുടെ പിതാവ് പറഞ്ഞിരുന്നു. എന്നാൽ, ഇതിന് തെളിവായി അദ്ദേഹം കാണിച്ച രേഖകൾ ഇസ്ലാം സ്വീകരിക്കുന്നതിന് മുമ്പുള്ളതാണെന്ന് ഖുറേഷി പറഞ്ഞു. "ജ്ഞാനദേവ് വാങ്കഡെ എന്ന പേരിൽ കാണിച്ച രേഖകളെല്ലാം സഹീദയുമായുള്ള വിവാഹത്തിന് മുമ്പുള്ളതാണ്. അദ്ദേഹം ഇസ്ലാം സ്വീകരിച്ചാണ് സഹീദയെ വിവാഹം കഴിച്ചത്. ശേഷം ഒരു സാധാരണ മുസ്ലിം ആയാണ് ജീവിതം നയിച്ചത്' -ഖുറേഷി പറഞ്ഞു.


സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് 2006ൽ താൻ ഡോ. ഷബാന ഖുറേഷിയെ വിവാഹം കഴിച്ചതെന്ന് സമീർ വാങ്കഡെ നേരത്തെ പറഞ്ഞിരുന്നു. 2016ൽ സിവിൽ കോടതി വഴി ഇരുവരും വിവാഹമോചനം നേടി. പിന്നീട് 2017ൽ നടി ക്രാന്തിെയ വിവാഹം കഴിച്ചു.

നികാഹ് സർട്ടിഫിക്കറ്റ് പുറത്ത് വിട്ടത് നവാബ് മാലിക്

സമീർ വാങ്കഡെയുടെ വിവാഹ സർട്ടിഫിക്കറ്റുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് രംഗത്തെത്തിയിരുന്നു. വ്യാജ ജാതി സർട്ടിഫിക്കറ്റിലൂടെയാണ് േജാലി നേടിയതെന്ന ആരോപണത്തിന് തെളിവായാണ് സമീർ വാങ്കഡെയുടെ ആദ്യ വിവാഹത്തി‍െൻറ സർട്ടിഫിക്കറ്റുമായി മാലിക് രംഗത്തു വന്നത്. വിവാഹ സർട്ടിഫിക്കറ്റിൽ സമീർ ദാവൂദ് വാങ്കഡെ എന്നാണ് പേര്. മഹർ നൽകിയ തുകയും അതിലുണ്ട്.

മുസ്ലിമായ സമീർ പട്ടിക ജാതി സംവരണാനുകൂല്യത്തിലൂടെയാണ് െഎ.ആർ.എസ് നേടിയതെന്നാണ് മാലിക്കി‍െൻറ ആരോപണം. ഡോ. ശബാന ഖുറൈശിയുമായുള്ള ആദ്യ വിവാഹത്തി‍െൻറ സർട്ടിഫിക്കറ്റാണ് പുറത്തുവിട്ടത്. സമീറും കുടുംബവും മുസ്ലിമായതിനാലാണ് നിക്കാഹ് ചെയ്ത് കൊടുത്തതെന്ന് ഖാദി മുസമ്മിൽ അഹ്മദ് മാധ്യമങ്ങളോട് പറഞ്ഞു. തെൻറ ഭർത്താവ് ഹിന്ദുവാണെന്ന് നിലവിലെ ഭാര്യ നടി ക്രാന്തി നട്കർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nawab malikaryan khanSameer Wankhede
News Summary - Wankhede availed the benefits of SC reservation illegally; Another case filed in Mumbai police
Next Story