അണ്ണാ സർവകലാശാല പീഡനക്കേസ്: കുറ്റവാളിക്ക് 30 വർഷം തടവ്
text_fieldsചെന്നൈ: അണ്ണാ സർവകലാശാലയിൽ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ എ.ജ്ഞാനശേഖരന് (37) 30 വർഷത്തെ ജീവപര്യന്തം ശിക്ഷയും 90,000 രൂപ പിഴയും ചുമത്തി.
മഹിള കോടതി ജഡ്ജി എം.രാജലക്ഷ്മിയാണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് മേയ് 28ന് കോടതി വ്യക്തമാക്കിയിരുന്നു. കാമ്പസിനടുത്ത് ബിരിയാണി കട നടത്തിയിരുന്ന ജ്ഞാനശേഖരന് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും പുരുഷ സുഹൃത്തിനെ ആക്രമിക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ ചിത്രീകരിച്ച് ഇരുവരെയും ഭീഷണിപ്പെടുത്തി. 2024 ഡിസംബര്‍ 23ന് കോട്ടൂര്‍പുരം വനിത പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

