റലേഗൻ സിദ്ധി (മഹാരാഷ്ട്ര): വിവിധ ആവശ്യങ്ങളുന്നയിച്ച് ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങാനിരുന്ന നിരാഹാര സമരം മാറ്റിവെച്ചതായി പ്രമുഖ സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാെര. ലോക്പാലിനെ നിയമിക്കുക, കാർഷിക വിളകൾക്ക് ന്യായവില ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം പ്രഖ്യാപിച്ചത്.
കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ പ്രതിനിധിയായി മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജൻ അണ്ണാ ഹസാെരയുമായി ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ് നിരാഹാരം തൽക്കാലം പിൻവലിച്ചതായി പ്രഖ്യാപിച്ചത്. സർക്കാർ ഇടപെടലിൽ ചില പ്രതീക്ഷ കാണുന്നുണ്ടെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ രക്തസാക്ഷി ദിനമായ ജനുവരി 30ന് നിരാഹാരവും ദേശീയതലത്തിൽ പ്രേക്ഷാഭവും തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ മാർച്ചിൽ അണ്ണാഹസാെര ഡൽഹിയിൽ നടത്തിയ പ്രേക്ഷാഭം കേന്ദ്രദൂതനായി എത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇടപെട്ടാണ് പിൻവലിച്ചത്. 2011ലും ഹസാെര ഡൽഹിയിൽ 12 ദിവസം സത്യഗ്രഹം നടത്തി. തുടർന്നാണ് യു.പി.എ സർക്കാർ ലോക്പാൽ നിയമം പാസാക്കിയത്.