ഞെട്ടിച്ച് ജഗൻ; ആന്ധ്രക്ക് അഞ്ച് ഉപമുഖ്യമന്ത്രിമാർ
text_fieldsഅമരാവതി: രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് അഞ്ച് ഉപമുഖ്യമന്ത്രിമാർ വരുന്നു. ഇന്നാണ് അവരുടെ സത്യപ്രതിജ ്ഞ. ആന്ധ്രയിൽ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ ഏറിയ വൈ.എസ്.ആർ. കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡിയാണ് ഇതുവരെ ഒര ു മുഖ്യമന്ത്രിയും എടുക്കാൻ ധൈര്യപ്പെടാത്ത തീരുമാനം പ്രഖ്യാപിച്ചത്.
പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങൾ, മറ്റ് പിന്നാക്ക വിഭാഗം, ന്യൂനപക്ഷം, കാപു സമുദായം എന്നിവരെ പ്രതിനിധാനംചെയ്യുന്നവരായിരിക്കും ഉപമുഖ്യമന്ത്രിമാർ എന്ന് നിയമസഭാ കക്ഷി അംഗങ്ങളുടെ യോഗത്തിനുശേഷം ജഗൻ പറഞ്ഞു.
25 കാബിനറ്റ് മന്ത്രിമാരും ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. കാബിനറ്റ് അംഗങ്ങളിൽ 50 ശതമാനം പേരും പിന്നാക്ക സമുദായങ്ങളിൽനിന്നായിരിക്കുമെന്നും 90 ശതമാനം മന്ത്രിമാരെയും രണ്ടര വർഷം (30 മാസം) കഴിയുേമ്പാൾ മാറ്റി പുതിയവരെ നിയമിക്കുമെന്നും ജഗൻ വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ മന്ത്രിസഭയിൽ ഇടം കിട്ടാത്തവർക്ക് അതിനുള്ള അവസരം ഒരുക്കലാണ് ലക്ഷ്യമെന്നും യോഗ്യരായ എല്ലാ എം.എൽ.എമാർക്കും മന്ത്രിയാകാൻ അതിലൂടെ സാധിക്കുമെന്നും ജഗൻ മോഹൻ കൂട്ടിച്ചേർത്തു. മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടായിരുന്നു. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനും രണ്ട് ഉപമുഖ്യൻമാർ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.